ആലപ്പുഴ: ദേശീയ തലത്തിലുള്ള കോണ്ഗ്രസ് നയമല്ല സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെന്നു കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തു കോണ്ഗ്രസ് മൃദു ഹിന്ദു സമീപനമാണു സ്വീകരിക്കുന്നത്. കോണ്ഗ്രസിന്റെ ഈ നയമാണ് നേതാക്കൾ ബിജെപിയിലേക്കു പോകാൻ കാരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി പ്രവർത്തകർക്ക് അറിയാൻ കഴിയാത്തവരെയാണു വടകര, കണ്ണൂർ, എറണാകുളം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാർഥികളാക്കിയത്. പത്തനംതിട്ടയിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ഒരു സമുദായ സംഘടനയുടെ അംഗീകാരം കിട്ടാത്തതുമൂലമാണ്.
ആർഎസ്എസ് ഹിന്ദുത്വ ധ്രുവീകരണവും മുസ്ലിം ലീഗ് മുസ്ലിം ധ്രുവീകരണവും നടത്തുന്നു. യുഡിഎഫ് നേതാക്കളുടെ പിന്തുണയോടെ മുസ്ലിം ലീഗ് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നീ ന്യൂനപക്ഷ വർഗീയ ശക്തികളുമായി ധാരണയിലാണ്.
1991ൽ വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ നിയമസഭ മണ്ഡലത്തിലും കോലിബി സഖ്യത്തിന്റെ പ്രചാരകനായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. അന്നത്തെ കോലിബി സഖ്യത്തെക്കുറിച്ച് കെ.ജി. മാരാരുടെ ആത്മകഥയിലെ 18-ാം അധ്യായം വായിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.
അന്നത്തെ സഖ്യത്തിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തി 90 സീറ്റുമായി കെ. കരുണകരൻ അധികാരത്തിലെത്തിയത്. എ.കെ. ആന്റണിയായിരുന്നു അന്നു കെപിസിസി പ്രസിഡന്റ്. മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഇതു മറച്ചുവച്ചാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം ജില്ല സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ചൻ എന്നിവരും പങ്കെടുത്തു.
ബിജെപി പ്രവർത്തകർക്ക് അറിയാൻ കഴിയാത്തവരെയാണു വടകര, കണ്ണൂർ, എറണാകുളം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാർഥികളാക്കിയത്. പത്തനംതിട്ടയിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ഒരു സമുദായ സംഘടനയുടെ അംഗീകാരം കിട്ടാത്തതുമൂലമാണ്.
ആർഎസ്എസ് ഹിന്ദുത്വ ധ്രുവീകരണവും മുസ്ലിം ലീഗ് മുസ്ലിം ധ്രുവീകരണവും നടത്തുന്നു. യുഡിഎഫ് നേതാക്കളുടെ പിന്തുണയോടെ മുസ്ലിം ലീഗ് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നീ ന്യൂനപക്ഷ വർഗീയ ശക്തികളുമായി ധാരണയിലാണ്.
1991ൽ വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ നിയമസഭ മണ്ഡലത്തിലും കോലിബി സഖ്യത്തിന്റെ പ്രചാരകനായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. അന്നത്തെ കോലിബി സഖ്യത്തെക്കുറിച്ച് കെ.ജി. മാരാരുടെ ആത്മകഥയിലെ 18-ാം അധ്യായം വായിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.
അന്നത്തെ സഖ്യത്തിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തി 90 സീറ്റുമായി കെ. കരുണകരൻ അധികാരത്തിലെത്തിയത്. എ.കെ. ആന്റണിയായിരുന്നു അന്നു കെപിസിസി പ്രസിഡന്റ്. മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഇതു മറച്ചുവച്ചാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം ജില്ല സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ചൻ എന്നിവരും പങ്കെടുത്തു.