അടൂർ: യാക്കോബായ സുറിയാനി സഭയ്ക്കെതിരേ നടക്കുന്ന നീതി നിഷേധത്തിനെതിരേ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും മറ്റ് പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കാനും യാക്കോബായ സുറിയാനി സഭ കൊല്ലം, നിരണം തുന്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം തീരുമാനിച്ചതായി മെത്രാപ്പോലീത്തമാർ അറിയിച്ചു.
കട്ടച്ചിറ പള്ളിയിൽ കോടതി ഉത്തരവ് ലംഘിച്ചും നിയമവാഴ്ചയെ വെല്ലുവിളിച്ചും വിശ്വാസികളുടെ അവകാശങ്ങളെ ഹനിച്ചും ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വാതിൽ തകർത്ത് അകത്തു കയറാൻ ഒത്താശ ചെയ്തു കൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്നു യോഗം വിലയിരുത്തിയതായി കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ്, തുന്പമണ്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് എന്നിവർ പറഞ്ഞു.
കട്ടച്ചിറ പള്ളിയുടെ ഗേറ്റും ദേവാലയത്തിന്റെ പ്രധാന വാതിലും തല്ലിത്തകർക്കുകയും ദേവാലയത്തിനകത്ത് പ്രവേശിച്ച് സഭാ പിതാക്കന്മാരുടെ ചിത്രങ്ങൾ നശിപ്പിക്കുകയും കുരിശ് ഉൾപ്പെടുന്ന പാത്രിയർക്കാ പതാക കത്തിക്കുകയും ദേവാലയത്തോടും ബലിപീഠത്തോടും അനാദരവ് കാട്ടുകയും ചെയ്തതു ഞെട്ടിക്കുന്നതാണെന്നും മെത്രാപ്പോലീത്തമാർ പറഞ്ഞു.
കട്ടച്ചിറ പള്ളിയിൽ കോടതി ഉത്തരവ് ലംഘിച്ചും നിയമവാഴ്ചയെ വെല്ലുവിളിച്ചും വിശ്വാസികളുടെ അവകാശങ്ങളെ ഹനിച്ചും ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വാതിൽ തകർത്ത് അകത്തു കയറാൻ ഒത്താശ ചെയ്തു കൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്നു യോഗം വിലയിരുത്തിയതായി കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ്, തുന്പമണ്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് എന്നിവർ പറഞ്ഞു.
കട്ടച്ചിറ പള്ളിയുടെ ഗേറ്റും ദേവാലയത്തിന്റെ പ്രധാന വാതിലും തല്ലിത്തകർക്കുകയും ദേവാലയത്തിനകത്ത് പ്രവേശിച്ച് സഭാ പിതാക്കന്മാരുടെ ചിത്രങ്ങൾ നശിപ്പിക്കുകയും കുരിശ് ഉൾപ്പെടുന്ന പാത്രിയർക്കാ പതാക കത്തിക്കുകയും ദേവാലയത്തോടും ബലിപീഠത്തോടും അനാദരവ് കാട്ടുകയും ചെയ്തതു ഞെട്ടിക്കുന്നതാണെന്നും മെത്രാപ്പോലീത്തമാർ പറഞ്ഞു.