കായംകുളം: തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളും നടത്തുന്ന പ്രതിഷേധസമരം നാലാം ദിവസത്തിലേക്കു കടന്നു. സ്ത്രീകളടക്കമുള്ള വിശ്വാസികളും വിവിധ ഇടങ്ങളിൽനിന്നെത്തിയ ബിഷപ്പുമാരും വൈദികരും പള്ളിക്കു സമീപം ആരംഭിച്ച പ്രാർഥനായജ്ഞം തുടരുകയാണ്.
പള്ളിക്കുള്ളിൽ വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഭരണസമിതിയുടെ നേതൃത്വത്തിൽ അടിയന്തരമായി വിലയിരുത്താൻ ക്രമീകരണം ഒരുക്കണമെന്നു യാക്കോബായ വിഭാഗം തെക്കൻമേഖല ഭദ്രാസന വൈദികയോഗം ആവശ്യപ്പെട്ടു.
പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി പള്ളിയിലും സിമിത്തേരിയിലും നാശനഷ്ടങ്ങൾ വരുത്തിയ നടപടി ക്രിസ്തീയമല്ലെന്നും അക്രമത്തിനു നേതൃത്വം നൽകിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഭദ്രാസന വൈദിക യോഗം ആവശ്യപ്പെട്ടു.
ഇടവക ജനങ്ങളുടെ അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും ഉടനടി പുനഃസ്ഥാപിക്കണമെന്നും കട്ടച്ചിറയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ബിഷപ് യൂഹാനോൻ മോർ മീലി ത്തിയോസ്, മാത്യൂസ് മോർ തേവോദോസിയോസ്, ഗീവർഗീസ് മോർ ബർണബാസ് എന്നിവർ പങ്കെടുത്തു.
പള്ളിക്കുള്ളിൽ വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഭരണസമിതിയുടെ നേതൃത്വത്തിൽ അടിയന്തരമായി വിലയിരുത്താൻ ക്രമീകരണം ഒരുക്കണമെന്നു യാക്കോബായ വിഭാഗം തെക്കൻമേഖല ഭദ്രാസന വൈദികയോഗം ആവശ്യപ്പെട്ടു.
പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി പള്ളിയിലും സിമിത്തേരിയിലും നാശനഷ്ടങ്ങൾ വരുത്തിയ നടപടി ക്രിസ്തീയമല്ലെന്നും അക്രമത്തിനു നേതൃത്വം നൽകിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഭദ്രാസന വൈദിക യോഗം ആവശ്യപ്പെട്ടു.
ഇടവക ജനങ്ങളുടെ അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും ഉടനടി പുനഃസ്ഥാപിക്കണമെന്നും കട്ടച്ചിറയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ബിഷപ് യൂഹാനോൻ മോർ മീലി ത്തിയോസ്, മാത്യൂസ് മോർ തേവോദോസിയോസ്, ഗീവർഗീസ് മോർ ബർണബാസ് എന്നിവർ പങ്കെടുത്തു.