പത്തനംതിട്ട: സൗദിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനായി പെട്ടി തുറന്നപ്പോൾ ബന്ധുക്കൾ ഞെട്ടി. ഒരു സ്ത്രീയുടെ മൃതദേഹം. ശ്രീലങ്കക്കാരിയായ സ്ത്രീയുടെ മൃതദേഹമാണ് പെട്ടിയിൽ ഉണ്ടായിരുന്നതെന്നു പെട്ടിയിലെ വിലാസത്തിൽനിന്നു മനസിലായി. ഇതു പിന്നീട് മോർച്ചറിയിലേക്കു മാറ്റി.
കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ ഫാത്തിമബീവിയുടെ മകൻ റഫീഖിന്റെ (28) മൃതദേഹമാണ് മാറിപ്പോയത്. സൗദിയിൽ ജോലിയിലായിരുന്ന റഫീഖ് കഴിഞ്ഞ ഫെബ്രുവരി 27നാണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്.
അബ്ഹ അസറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രിയാണ് നെടുന്പാശേരിയിലെത്തിച്ചത്. എംബാം ചെയ്ത മൃതദേഹം അവിടെനിന്നു ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയിൽ നാട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാവിലെ മൃതദേഹം കുമ്മണ്ണൂർ മുസ്ലിം പള്ളിയിൽ കൊണ്ടുവന്നു കബറടക്കാനായിരുന്നു തീരുമാനം. ഒന്പതോടെ പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയവിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. കോന്നി സിഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മേൽവിലാസം ശ്രദ്ധയിൽപെട്ടത്.
തുടർന്ന് അടൂർ ആർഡിഒയ്ക്കു റിപ്പോർട്ട് നൽകി. പ്രാഥമിക നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. 51 വയസുള്ള ബൻദാര മനീ കി ബലീ ജി എന്ന ശ്രീലങ്കൻ സ്ത്രീയുടെ മൃതദേഹമാണിതെന്നു വ്യക്തമായി. പ്രാഥമിക നടപടിക്കു ശേഷം ശ്രീലങ്കക്കാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
മൃതദേഹം മാറിയ വിവരം രാവിലെതന്നെ ആന്റോ ആന്റണി എംപി മുഖേന വിദേശകാര്യ മന്ത്രാലയത്തിലേക്കും അവിടെനിന്നു സൗദി എംബസിയിലേക്കും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
പോസ്റ്റ് മോർട്ടത്തിനു ശേഷം എംബാം ചെയ്തു ബന്ധുക്കൾ കണ്ട് റഫീഖിന്റെ മൃതദേഹം സൗദി എയർലൈൻസിന്റെ കാർഗോയിൽ കയറ്റിവിടുകയായിരുന്നു. എന്നാൽ, പെട്ടി നന്പർ ഒട്ടിച്ചപ്പോൾ ശ്രീലങ്കൻ സ്ത്രീയുടെയും റഫീഖിന്റെയും നന്പരുകൾ പരസ്പരം മാറിയതാണു പെട്ടി മാറാൻ ഇടയാക്കിയത്. ഇന്ത്യൻ എംബസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ടു. റഫീഖിന്റേത് അഞ്ചാം നന്പരും ശ്രീലങ്കക്കാരിയുടേത് 20-ാം നന്പരുമായിരുന്നു.
റഫീഖിന്റെ മൃതദേഹപ്പെട്ടി തുറക്കാതെതന്നെ ശ്രീലങ്കയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം കാർഗോയുടെ ഉത്തരവാദിത്വത്തിൽ മൃതദേഹങ്ങൾ യഥാസ്ഥലത്ത് എത്തിക്കാൻ തീരുമാനമായതായും പോലീസ് പറഞ്ഞു. കൊച്ചിയിലെ കാർഗോ ഉദ്യോഗസ്ഥർ കോന്നി പോലീസുമായി ബന്ധപ്പെട്ടിരുന്നു. സൗദിയിൽ ഇലക്ട്രീഷനായിരുന്നു റഫീഖ്. ഭാര്യ: സുറുമി ഗർഭിണിയാണ്. അഞ്ചു വയസുള്ള ആണ്കുട്ടിയുമുണ്ട്.
കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ ഫാത്തിമബീവിയുടെ മകൻ റഫീഖിന്റെ (28) മൃതദേഹമാണ് മാറിപ്പോയത്. സൗദിയിൽ ജോലിയിലായിരുന്ന റഫീഖ് കഴിഞ്ഞ ഫെബ്രുവരി 27നാണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്.
അബ്ഹ അസറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രിയാണ് നെടുന്പാശേരിയിലെത്തിച്ചത്. എംബാം ചെയ്ത മൃതദേഹം അവിടെനിന്നു ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയിൽ നാട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാവിലെ മൃതദേഹം കുമ്മണ്ണൂർ മുസ്ലിം പള്ളിയിൽ കൊണ്ടുവന്നു കബറടക്കാനായിരുന്നു തീരുമാനം. ഒന്പതോടെ പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയവിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. കോന്നി സിഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മേൽവിലാസം ശ്രദ്ധയിൽപെട്ടത്.
തുടർന്ന് അടൂർ ആർഡിഒയ്ക്കു റിപ്പോർട്ട് നൽകി. പ്രാഥമിക നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. 51 വയസുള്ള ബൻദാര മനീ കി ബലീ ജി എന്ന ശ്രീലങ്കൻ സ്ത്രീയുടെ മൃതദേഹമാണിതെന്നു വ്യക്തമായി. പ്രാഥമിക നടപടിക്കു ശേഷം ശ്രീലങ്കക്കാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
മൃതദേഹം മാറിയ വിവരം രാവിലെതന്നെ ആന്റോ ആന്റണി എംപി മുഖേന വിദേശകാര്യ മന്ത്രാലയത്തിലേക്കും അവിടെനിന്നു സൗദി എംബസിയിലേക്കും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
പോസ്റ്റ് മോർട്ടത്തിനു ശേഷം എംബാം ചെയ്തു ബന്ധുക്കൾ കണ്ട് റഫീഖിന്റെ മൃതദേഹം സൗദി എയർലൈൻസിന്റെ കാർഗോയിൽ കയറ്റിവിടുകയായിരുന്നു. എന്നാൽ, പെട്ടി നന്പർ ഒട്ടിച്ചപ്പോൾ ശ്രീലങ്കൻ സ്ത്രീയുടെയും റഫീഖിന്റെയും നന്പരുകൾ പരസ്പരം മാറിയതാണു പെട്ടി മാറാൻ ഇടയാക്കിയത്. ഇന്ത്യൻ എംബസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ടു. റഫീഖിന്റേത് അഞ്ചാം നന്പരും ശ്രീലങ്കക്കാരിയുടേത് 20-ാം നന്പരുമായിരുന്നു.
റഫീഖിന്റെ മൃതദേഹപ്പെട്ടി തുറക്കാതെതന്നെ ശ്രീലങ്കയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം കാർഗോയുടെ ഉത്തരവാദിത്വത്തിൽ മൃതദേഹങ്ങൾ യഥാസ്ഥലത്ത് എത്തിക്കാൻ തീരുമാനമായതായും പോലീസ് പറഞ്ഞു. കൊച്ചിയിലെ കാർഗോ ഉദ്യോഗസ്ഥർ കോന്നി പോലീസുമായി ബന്ധപ്പെട്ടിരുന്നു. സൗദിയിൽ ഇലക്ട്രീഷനായിരുന്നു റഫീഖ്. ഭാര്യ: സുറുമി ഗർഭിണിയാണ്. അഞ്ചു വയസുള്ള ആണ്കുട്ടിയുമുണ്ട്.