കൂത്തുപറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പലയിടങ്ങളിലും ആർഎസ്എസ്, എസ്ഡിപിഐ എന്നിവരുമായി സഖ്യമുണ്ടാക്കാൻ നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല മണ്ഡലങ്ങളിലും ഈ സഖ്യം ഉറപ്പായിക്കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. അഞ്ചരക്കണ്ടി കുഴിമ്പാലോട് സംഘടിപ്പിച്ച എൽഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ ഭരണഘടനയെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും പരസ്യമായി ശ്രമിക്കുന്നത്. ജുഡീഷറിക്കുനേരേ വരെ കടന്നുകയറ്റം നടത്തി ഭരണഘടനാസംവിധാനങ്ങളെ പോലും മോദിസർക്കാർ തകർക്കുകയാണ്. ഇനിയൊരു അഞ്ചുവർഷംകൂടി ബിജെപി ഭരിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ ഇല്ലാതാകുമെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു. ജനദ്രോഹ നടപടികളിലും വർഗീയത പ്രോത്സാഹിപ്പിക്കുന്നതിലും ബിജെപിക്കും കോൺഗ്രസിനും ഒരേ നയമാണ്. ബിജെപിയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും ഏത് കച്ചവടം ഉറപ്പിച്ചാലും കോൺഗ്രസിനും യുഡിഎഫിനും രക്ഷപ്പെടാനാകില്ലെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കെ. സജീവൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.കെ. ശ്രീമതി, കെ.കെ. രാഗേഷ് എംപി, സി.എൻ. ചന്ദ്രൻ, കെ. രജിൻ, കെ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ഇരിവേരി, മൂന്നുപെരിയ കക്കോത്ത് സ്റ്റേഡിയം, കായലോട് എന്നിവിടങ്ങളിലെ കുടുംബ സംഗമവും പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മതനിരപേക്ഷ ഭരണഘടനയെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും പരസ്യമായി ശ്രമിക്കുന്നത്. ജുഡീഷറിക്കുനേരേ വരെ കടന്നുകയറ്റം നടത്തി ഭരണഘടനാസംവിധാനങ്ങളെ പോലും മോദിസർക്കാർ തകർക്കുകയാണ്. ഇനിയൊരു അഞ്ചുവർഷംകൂടി ബിജെപി ഭരിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ ഇല്ലാതാകുമെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു. ജനദ്രോഹ നടപടികളിലും വർഗീയത പ്രോത്സാഹിപ്പിക്കുന്നതിലും ബിജെപിക്കും കോൺഗ്രസിനും ഒരേ നയമാണ്. ബിജെപിയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും ഏത് കച്ചവടം ഉറപ്പിച്ചാലും കോൺഗ്രസിനും യുഡിഎഫിനും രക്ഷപ്പെടാനാകില്ലെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കെ. സജീവൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.കെ. ശ്രീമതി, കെ.കെ. രാഗേഷ് എംപി, സി.എൻ. ചന്ദ്രൻ, കെ. രജിൻ, കെ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ഇരിവേരി, മൂന്നുപെരിയ കക്കോത്ത് സ്റ്റേഡിയം, കായലോട് എന്നിവിടങ്ങളിലെ കുടുംബ സംഗമവും പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.