കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ജനകീയ കൂട്ടായ്മയായ ട്വന്റി-20യുടെ സ്ഥാനാർഥിയായി മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് മത്സരിച്ചേക്കും. ട്വന്റി-20 ചീഫ് കോ-ഓർഡിനേറ്ററും കിറ്റക്സ് എംഡിയുമായ സാബു എം. ജേക്കബ് ഇതുസംബന്ധിച്ചു ജേക്കബ് തോമസുമായി ചർച്ചകൾ നടത്തി. ഔദ്യോഗിക പ്രഖ്യാപനം 24നു കിഴക്കമ്പലത്തു ചേരുന്ന കൺവൻഷനിൽ ഉണ്ടാകും.
കേരള കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്. സർക്കാർ ജീവനക്കാർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതിനാൽ ഐപിഎസ് സ്ഥാനം രാജിവച്ചശേഷമായിരിക്കും ജേക്കബ് തോമസ് മത്സരത്തിനിറങ്ങുക. മദ്യവിരുദ്ധ പ്രവർത്തകനും പ്രഭാഷകനുമായ അഡ്വ. ചാർളി പോളിനെ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കാൻ ട്വന്റി 20 നേരത്തെ പരിഗണിച്ചിരുന്നു. ആദ്യം അദ്ദേഹം സമ്മതം മൂളിയെങ്കിലും പിന്നീടു പിൻമാറി.
കേരള കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്. സർക്കാർ ജീവനക്കാർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതിനാൽ ഐപിഎസ് സ്ഥാനം രാജിവച്ചശേഷമായിരിക്കും ജേക്കബ് തോമസ് മത്സരത്തിനിറങ്ങുക. മദ്യവിരുദ്ധ പ്രവർത്തകനും പ്രഭാഷകനുമായ അഡ്വ. ചാർളി പോളിനെ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കാൻ ട്വന്റി 20 നേരത്തെ പരിഗണിച്ചിരുന്നു. ആദ്യം അദ്ദേഹം സമ്മതം മൂളിയെങ്കിലും പിന്നീടു പിൻമാറി.