തിരുവനന്തപുരം: സ്ഥാനാർഥികളെ നിശ്ചയിച്ചു പ്രചാരണവും തുടങ്ങിയതോടെ തെരഞ്ഞെടുപ്പു വിഷയങ്ങൾ മെല്ലെ പുറത്തിട്ടു തുടങ്ങി. സിപിഎമ്മാണ് ആദ്യവെടി പൊട്ടിച്ചത്. കോലീബി സഖ്യമെന്ന ആരോപണവുമായി അവർ കോണ്ഗ്രസിനെതിരേ രംഗത്തു വന്നു. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. കെ. മുരളീധരന്റെ സ്ഥാനാർഥിത്വം പുറത്തുവന്നപ്പോഴുള്ള പ്രതികരണമായിരുന്നു ജയരാജന്റേത്. അതു പരാജയഭീതിയിൽ നിന്നുള്ള പ്രതികരണമായി എതിർപക്ഷം തള്ളിക്കളയുകയും ചെയ്തു.
എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ആക്ഷേപം ഏറ്റുപിടിച്ചതോടെ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉയർത്തിക്കാട്ടാൻ പോകുന്ന തെരഞ്ഞെടുപ്പു വിഷയമായിരിക്കും ഇതെന്നു വ്യക്തമായി. സിപിഎമ്മിനു മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നു. മൂവരും ഒരേ കാര്യമാണു പറഞ്ഞത്. സിപിഎം പരാജയം മണക്കുന്നു. അതിനാൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നു. എസ്ഡിപിഐ ബന്ധവും ബിജെപി ബന്ധവും ഒരുപോലെ ആരോപിച്ച് വർഗീയത തെരഞ്ഞെടുപ്പിൽ ചർച്ചയാക്കി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് സിപിഎം നീക്കം.
വടകരയിലെ കെ. മുരളീധരന്റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തെ അങ്കലാപ്പിലാക്കി എന്നതു വാസ്തവമാണ്. മുല്ലപ്പള്ളി മത്സരത്തിൽനിന്നു പിന്മാറിയതോടെ ഈസി വാക്കോവർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ജയരാജനും ഇടതുക്യാന്പും. നേരത്തേപ്രചാരണ രംഗത്തിറങ്ങിയതിന്റെ ആനുകൂല്യവും അവർ പ്രതീക്ഷിച്ചു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മറുപക്ഷത്തായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ മടങ്ങിവരവോടെ ജയം ഉറപ്പെന്നും അവർ കരുതി. എന്നാൽ, മുരളീധരന്റെ സ്ഥാനാർഥിത്വം കാര്യങ്ങൾ മാറ്റിമറിച്ചു. യുഡിഎഫ് ക്യാന്പിൽ വല്ലാത്ത ആവേശമാണു പ്രകടമായത്. മറ്റു മണ്ഡലങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായേക്കാമെന്ന് അവർ കരുതുന്നു.
കെ. മുരളീധരൻ ആദ്യമേ തന്നെ അജൻഡ പരസ്യപ്പെടുത്തി. പ്രചാരണം അക്രമരാഷ്ട്രീയത്തിലൂന്നി ആയിരിക്കുമെന്നാണ് മുരളീധരൻ നൽകുന്ന സൂചന. വടകരയിൽ എത്തിച്ചേരുന്നതിനു മുന്പേ മുരളീധരൻ കാസർഗോട്ടെ ഇരട്ടക്കൊലപാതകവും ഷുഹൈബ് വധവുമൊക്കെ ഓർമിപ്പിച്ചു. ഒരുവശത്ത് അക്രമരാഷ്ട്രീയത്തിനെതിരായ പ്രചാരണം നടത്തുന്പോൾ മറുവശത്ത് കോലീബി സഖ്യം എന്ന വാദം ഉയർത്തി മതേതര, ജനാധിപത്യ ചേരിയെ തങ്ങൾക്ക് അനുകൂലമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
മലബാറിലെങ്കിലും ഇത്തവണ അക്രമരാഷ്ട്രീയം പ്രധാന തെരഞ്ഞെടുപ്പു വിഷയമാകുമെന്ന കാര്യത്തിൽ സംശയമില്ല. യുഡിഎഫ് സ്ഥാനാർഥികളായ രാജ്മോഹൻ ഉണ്ണിത്താനും കെ. സുധാകരനും കെ. മുരളീധരനുമെല്ലാം ഈ പ്രചാരണം നടത്താൻ പ്രാപ്തരാണ്.
ഇതു തുടക്കം മാത്രമാണ്. വരുംദിവസങ്ങളിൽ പ്രചാരണ വിഷയങ്ങൾ മാറിമറിയാം. സ്ഥാനാർഥിനിർണയം പൂർത്തിയാക്കി പ്രചാരണരംഗത്ത് ബിജെപി സജീവമാകുന്നതോടെ ശബരിമല വിഷയം അവർ ആയുധമാക്കും. ഇതു ചർച്ചയാകാതിരിക്കാൻ ഭരണപക്ഷം എത്ര ശ്രമിച്ചാലും തെരഞ്ഞെടുപ്പു രംഗത്ത് ഈ വിഷയം ഉയർന്നുവരുമെന്നു തീർച്ച. സംഘപരിവാർ സംഘടനകൾ ഇപ്പോൾ തന്നെ വീടുകൾ കയറിയിറങ്ങി ലീഫ്ലെറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.
അയ്യപ്പ കർമ സമിതിയുടെ പേരിൽ ഇറക്കിയിട്ടുള്ള ഈ ലീഫ് ലെറ്റിൽ ഇരുമുന്നണികളെയും രൂക്ഷമായി വിമർശിക്കുന്നു. ഇതിനകം തന്നെ പരമാവധി ഹൈന്ദവ ഭവനങ്ങളിൽ ഇത് എത്തിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ദേശീയ വിഷയങ്ങൾ വരുംദിവസങ്ങളിൽ കടന്നുവരും. എൽഡിഎഫിനു ചെയ്യുന്ന വോട്ട് പാഴാകും എന്ന പ്രചാരണമാണ് യുഡിഎഫ് തുടങ്ങിവച്ചിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ കോണ്ഗ്രസിനു വോട്ട് ചെയ്യുക എന്നതാണ് അവരുടെ പ്രചാരണ ലൈൻ. ബിജെപിയെ തടയാൻ തങ്ങൾക്കേ കഴിയൂ എന്ന മറുവാദം ഇടതുപക്ഷവും മുന്നോട്ടുവയ്ക്കുന്നു. ബിജെപിക്കെതിരായ പ്രചാരണത്തിലൂടെ രണ്ടു മുന്നണികളും ഉന്നം വയ്ക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കിൽ കടന്നു കയറാൻ എൽഡിഎഫിനു കഴിഞ്ഞു. അതു നിലനിർത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതു തിരിച്ചുപിടിക്കാൻ യുഡിഎഫും. ഏതായാലും വാക്പോരിനു തുടക്കമായി കഴിഞ്ഞു.
ഇനി ഏതെല്ലാം വഴിക്ക് അതു നീങ്ങുമെന്നാണു കാണേണ്ടത്. സിപിഎമ്മിന്റെ ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പീഡനം നടന്നു എന്ന വാർത്ത പോലും അതിവേഗം തെരഞ്ഞെടുപ്പുവേദികളിൽ ചർച്ചയായി കഴിഞ്ഞു. വീണു കിട്ടുന്നതും കരുതി വച്ചിട്ടുള്ളതുമായ ആയുധങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ മുന്നണികൾ പുറത്തെടുക്കുന്നതോടെ തെരഞ്ഞെടുപ്പു രംഗം കൊഴുക്കുമെന്നുറപ്പ്.
സാബു ജോണ്
എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ആക്ഷേപം ഏറ്റുപിടിച്ചതോടെ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉയർത്തിക്കാട്ടാൻ പോകുന്ന തെരഞ്ഞെടുപ്പു വിഷയമായിരിക്കും ഇതെന്നു വ്യക്തമായി. സിപിഎമ്മിനു മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നു. മൂവരും ഒരേ കാര്യമാണു പറഞ്ഞത്. സിപിഎം പരാജയം മണക്കുന്നു. അതിനാൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നു. എസ്ഡിപിഐ ബന്ധവും ബിജെപി ബന്ധവും ഒരുപോലെ ആരോപിച്ച് വർഗീയത തെരഞ്ഞെടുപ്പിൽ ചർച്ചയാക്കി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് സിപിഎം നീക്കം.
വടകരയിലെ കെ. മുരളീധരന്റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തെ അങ്കലാപ്പിലാക്കി എന്നതു വാസ്തവമാണ്. മുല്ലപ്പള്ളി മത്സരത്തിൽനിന്നു പിന്മാറിയതോടെ ഈസി വാക്കോവർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ജയരാജനും ഇടതുക്യാന്പും. നേരത്തേപ്രചാരണ രംഗത്തിറങ്ങിയതിന്റെ ആനുകൂല്യവും അവർ പ്രതീക്ഷിച്ചു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മറുപക്ഷത്തായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ മടങ്ങിവരവോടെ ജയം ഉറപ്പെന്നും അവർ കരുതി. എന്നാൽ, മുരളീധരന്റെ സ്ഥാനാർഥിത്വം കാര്യങ്ങൾ മാറ്റിമറിച്ചു. യുഡിഎഫ് ക്യാന്പിൽ വല്ലാത്ത ആവേശമാണു പ്രകടമായത്. മറ്റു മണ്ഡലങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായേക്കാമെന്ന് അവർ കരുതുന്നു.
കെ. മുരളീധരൻ ആദ്യമേ തന്നെ അജൻഡ പരസ്യപ്പെടുത്തി. പ്രചാരണം അക്രമരാഷ്ട്രീയത്തിലൂന്നി ആയിരിക്കുമെന്നാണ് മുരളീധരൻ നൽകുന്ന സൂചന. വടകരയിൽ എത്തിച്ചേരുന്നതിനു മുന്പേ മുരളീധരൻ കാസർഗോട്ടെ ഇരട്ടക്കൊലപാതകവും ഷുഹൈബ് വധവുമൊക്കെ ഓർമിപ്പിച്ചു. ഒരുവശത്ത് അക്രമരാഷ്ട്രീയത്തിനെതിരായ പ്രചാരണം നടത്തുന്പോൾ മറുവശത്ത് കോലീബി സഖ്യം എന്ന വാദം ഉയർത്തി മതേതര, ജനാധിപത്യ ചേരിയെ തങ്ങൾക്ക് അനുകൂലമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
മലബാറിലെങ്കിലും ഇത്തവണ അക്രമരാഷ്ട്രീയം പ്രധാന തെരഞ്ഞെടുപ്പു വിഷയമാകുമെന്ന കാര്യത്തിൽ സംശയമില്ല. യുഡിഎഫ് സ്ഥാനാർഥികളായ രാജ്മോഹൻ ഉണ്ണിത്താനും കെ. സുധാകരനും കെ. മുരളീധരനുമെല്ലാം ഈ പ്രചാരണം നടത്താൻ പ്രാപ്തരാണ്.
ഇതു തുടക്കം മാത്രമാണ്. വരുംദിവസങ്ങളിൽ പ്രചാരണ വിഷയങ്ങൾ മാറിമറിയാം. സ്ഥാനാർഥിനിർണയം പൂർത്തിയാക്കി പ്രചാരണരംഗത്ത് ബിജെപി സജീവമാകുന്നതോടെ ശബരിമല വിഷയം അവർ ആയുധമാക്കും. ഇതു ചർച്ചയാകാതിരിക്കാൻ ഭരണപക്ഷം എത്ര ശ്രമിച്ചാലും തെരഞ്ഞെടുപ്പു രംഗത്ത് ഈ വിഷയം ഉയർന്നുവരുമെന്നു തീർച്ച. സംഘപരിവാർ സംഘടനകൾ ഇപ്പോൾ തന്നെ വീടുകൾ കയറിയിറങ്ങി ലീഫ്ലെറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.
അയ്യപ്പ കർമ സമിതിയുടെ പേരിൽ ഇറക്കിയിട്ടുള്ള ഈ ലീഫ് ലെറ്റിൽ ഇരുമുന്നണികളെയും രൂക്ഷമായി വിമർശിക്കുന്നു. ഇതിനകം തന്നെ പരമാവധി ഹൈന്ദവ ഭവനങ്ങളിൽ ഇത് എത്തിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ദേശീയ വിഷയങ്ങൾ വരുംദിവസങ്ങളിൽ കടന്നുവരും. എൽഡിഎഫിനു ചെയ്യുന്ന വോട്ട് പാഴാകും എന്ന പ്രചാരണമാണ് യുഡിഎഫ് തുടങ്ങിവച്ചിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ കോണ്ഗ്രസിനു വോട്ട് ചെയ്യുക എന്നതാണ് അവരുടെ പ്രചാരണ ലൈൻ. ബിജെപിയെ തടയാൻ തങ്ങൾക്കേ കഴിയൂ എന്ന മറുവാദം ഇടതുപക്ഷവും മുന്നോട്ടുവയ്ക്കുന്നു. ബിജെപിക്കെതിരായ പ്രചാരണത്തിലൂടെ രണ്ടു മുന്നണികളും ഉന്നം വയ്ക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കിൽ കടന്നു കയറാൻ എൽഡിഎഫിനു കഴിഞ്ഞു. അതു നിലനിർത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതു തിരിച്ചുപിടിക്കാൻ യുഡിഎഫും. ഏതായാലും വാക്പോരിനു തുടക്കമായി കഴിഞ്ഞു.
ഇനി ഏതെല്ലാം വഴിക്ക് അതു നീങ്ങുമെന്നാണു കാണേണ്ടത്. സിപിഎമ്മിന്റെ ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പീഡനം നടന്നു എന്ന വാർത്ത പോലും അതിവേഗം തെരഞ്ഞെടുപ്പുവേദികളിൽ ചർച്ചയായി കഴിഞ്ഞു. വീണു കിട്ടുന്നതും കരുതി വച്ചിട്ടുള്ളതുമായ ആയുധങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ മുന്നണികൾ പുറത്തെടുക്കുന്നതോടെ തെരഞ്ഞെടുപ്പു രംഗം കൊഴുക്കുമെന്നുറപ്പ്.
സാബു ജോണ്