പാലക്കാട്: പാലക്കാട് രൂപതാധ്യക്ഷനും എണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ജേക്കബ് മനത്തോടത്തിനെ വ്യാജരേഖ കേസിൽ പ്രതിചേർത്തതിൽ പാലക്കാട് രൂപത വിജിലൻസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മാർ ജേക്കബ് മനത്തോടത്ത് തനിക്കു ലഭിച്ച വിവാദരേഖ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഏല്പിക്കുകയും പ്രസ്തുത രേഖയെക്കുറിച്ച് അന്വേഷണം നടത്താൻ സീറോ മലബാർ സഭാ സിനഡ് തീരുമാനിക്കുകയും ചെയ്തു എന്നതാണു യാഥാർഥ്യം. ഇതിന്റെ വെളിച്ചത്തിലാണു വ്യാജരേഖ ചമച്ചവരെ കണ്ടെത്തുന്നതിനായി പോലീസിൽ പരാതി നല്കാൻ സിനഡ് മീഡിയ കമ്മീഷനെ ചുമതലപ്പെടുത്തിയത്. മീഡിയ കമ്മീഷൻ ഡയറക്ടർ എഴുതി നല്‍കിയതായി പുറത്തുവന്ന പരാതിയിലും ഈ കാര്യം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മാർ മനത്തോടത്തിന്റെ പേര് എഫ്ഐആറിൽ രണ്ടാംപ്രതിയായി ചേർത്തു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതു ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നു യോഗം വിലയിരുത്തി.
മാർ മനത്തോടത്തിന്റെ പേര് അടിസ്ഥാനരഹിതമായി വലിച്ചഴച്ച് അപമാനിതനാക്കാനുള്ള ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. വ്യാജരേഖ ഉണ്ടാക്കിയ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മു ന്നിൽ കൊണ്ടുവരാൻ നടപടിയെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാലക്കാട് രൂപത വിജിലൻസ് കമ്മിറ്റി പ്രസിഡന്റ് മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മോണ്‍. പീറ്റർ കൊച്ചുപുരക്കൽ, അഡ്വ. മിനി ഫ്രാൻസിസ്, ഫാ. ജിജോ ചാലയ്ക്കൽ, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഫാ. ഏബ്രഹാം പാലത്തിങ്കൽ വിഷയം അവതരിപ്പിച്ചു.
മാർ ജേക്കബ് മനത്തോടത്ത് തനിക്കു ലഭിച്ച വിവാദരേഖ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഏല്പിക്കുകയും പ്രസ്തുത രേഖയെക്കുറിച്ച് അന്വേഷണം നടത്താൻ സീറോ മലബാർ സഭാ സിനഡ് തീരുമാനിക്കുകയും ചെയ്തു എന്നതാണു യാഥാർഥ്യം. ഇതിന്റെ വെളിച്ചത്തിലാണു വ്യാജരേഖ ചമച്ചവരെ കണ്ടെത്തുന്നതിനായി പോലീസിൽ പരാതി നല്കാൻ സിനഡ് മീഡിയ കമ്മീഷനെ ചുമതലപ്പെടുത്തിയത്. മീഡിയ കമ്മീഷൻ ഡയറക്ടർ എഴുതി നല്‍കിയതായി പുറത്തുവന്ന പരാതിയിലും ഈ കാര്യം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മാർ മനത്തോടത്തിന്റെ പേര് എഫ്ഐആറിൽ രണ്ടാംപ്രതിയായി ചേർത്തു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതു ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നു യോഗം വിലയിരുത്തി.
മാർ മനത്തോടത്തിന്റെ പേര് അടിസ്ഥാനരഹിതമായി വലിച്ചഴച്ച് അപമാനിതനാക്കാനുള്ള ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. വ്യാജരേഖ ഉണ്ടാക്കിയ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മു ന്നിൽ കൊണ്ടുവരാൻ നടപടിയെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാലക്കാട് രൂപത വിജിലൻസ് കമ്മിറ്റി പ്രസിഡന്റ് മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മോണ്‍. പീറ്റർ കൊച്ചുപുരക്കൽ, അഡ്വ. മിനി ഫ്രാൻസിസ്, ഫാ. ജിജോ ചാലയ്ക്കൽ, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഫാ. ഏബ്രഹാം പാലത്തിങ്കൽ വിഷയം അവതരിപ്പിച്ചു.