നെടുമ്പാശേരി: മുംബൈയിൽനിന്നു കൊച്ചി സന്ദർശിക്കാനെത്തിയ യുവദമ്പതികളെ ആക്രമിച്ച ടൂറിസ്റ്റ് ടാക്സി ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. കേസ് രജിസ്റ്റർ ചെയ്താൽ സാക്ഷി പറയാൻ കോടതിയിൽ ഹാജരാകേണ്ടിവരുമെന്നു പറഞ്ഞു പോലീസ് പരാതിക്കാരെ പിന്തിരിപ്പിച്ചെന്നാണ് ആക്ഷേപം.
ബുധനാഴ്ച രാത്രി എട്ടരയോടെ വിമാനത്താവളത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുമ്പിലായിരുന്നു സംഭവം. മുംബൈ സ്വദേശികളായ സച്ചിൻ, ഭാര്യ ശ്രുതി, പത്തു മാസം പ്രായമായ മകൾ എന്നിവരാണു കൊച്ചി സന്ദർശിക്കാനെത്തിയത്. നേരത്തെ ബുക്ക് ചെയ്തിരുന്നകാർ ഇവരെ കൊണ്ടുപോകാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കുട്ടിക്കു പാലും മറ്റും കാറിൽവച്ചു നൽകരുതെന്നു ഡ്രൈവർ നിർദേശിച്ചതോടെ തർക്കമായി. വഴിയിൽ കാർ നിർത്തി അസഭ്യം പറയലും കൈയേറ്റവുമായി. ഈസമയം സ്ഥലത്തുണ്ടായിരുന്ന കേരള നിയമസഹായ സമിതിയുടെ സംസ്ഥാന വർക്കിംഗ് സെക്രട്ടറിശ്രീകുമാർ നെടുമ്പാശേരി വിഷയത്തിൽ ഇടപെട്ടു.
തുടർന്നു ദമ്പതികൾ നെടുമ്പാശേരി പോലീസിന് പരാതി നൽകിയശേഷം ട്രാവൽസുകാർ ഏർപ്പാടാക്കിയ മറ്റൊരു കാറിൽ യാത്ര തുടർന്നു. ഇന്നലെ രാവിലെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതറിഞ്ഞ് ശ്രീകുമാർ മറ്റൊരു പരാതി കൂടി പോലീസിനും അങ്കമാലി ജോയിന്റ് ആർടിഒയ്ക്കും നൽകുകയായിരുന്നു.
ബുധനാഴ്ച രാത്രി എട്ടരയോടെ വിമാനത്താവളത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുമ്പിലായിരുന്നു സംഭവം. മുംബൈ സ്വദേശികളായ സച്ചിൻ, ഭാര്യ ശ്രുതി, പത്തു മാസം പ്രായമായ മകൾ എന്നിവരാണു കൊച്ചി സന്ദർശിക്കാനെത്തിയത്. നേരത്തെ ബുക്ക് ചെയ്തിരുന്നകാർ ഇവരെ കൊണ്ടുപോകാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കുട്ടിക്കു പാലും മറ്റും കാറിൽവച്ചു നൽകരുതെന്നു ഡ്രൈവർ നിർദേശിച്ചതോടെ തർക്കമായി. വഴിയിൽ കാർ നിർത്തി അസഭ്യം പറയലും കൈയേറ്റവുമായി. ഈസമയം സ്ഥലത്തുണ്ടായിരുന്ന കേരള നിയമസഹായ സമിതിയുടെ സംസ്ഥാന വർക്കിംഗ് സെക്രട്ടറിശ്രീകുമാർ നെടുമ്പാശേരി വിഷയത്തിൽ ഇടപെട്ടു.
തുടർന്നു ദമ്പതികൾ നെടുമ്പാശേരി പോലീസിന് പരാതി നൽകിയശേഷം ട്രാവൽസുകാർ ഏർപ്പാടാക്കിയ മറ്റൊരു കാറിൽ യാത്ര തുടർന്നു. ഇന്നലെ രാവിലെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതറിഞ്ഞ് ശ്രീകുമാർ മറ്റൊരു പരാതി കൂടി പോലീസിനും അങ്കമാലി ജോയിന്റ് ആർടിഒയ്ക്കും നൽകുകയായിരുന്നു.