കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിനെയും അതിരൂപതയിലെ സീനിയർ വൈദികനായ ഫാ.പോൾ തേലക്കാട്ടിനെയും പ്രതിപ്പട്ടികയിൽ ചേർത്തതിനെ അടിയന്തരമായി ചേർന്ന വൈദിക സമിതി ശക്തമായി അപലപിച്ചതായി പിആർഒ ഫാ.പോൾ കരേടൻ പ്രസ്താവനയിൽ അറിയിച്ചു.
അടിസ്ഥാനരഹിതമായി കേസ് രജിസ്റ്റർ ചെയ്ത നടപടിയെ അപലപിക്കുന്നു. കാക്കാനാട് ഫസ്റ്റ് ക്ലാസ് ജുഡിഷൽ മജിസ്ട്രേറ്റിന്റെ മുന്പാകെ 342-ാം നന്പരായി സമർപ്പിക്കപ്പെട്ട എഫ്ഐആർ പ്രകാരം മാർ ജേക്കബ് മനത്തോടത്തിനെയും ഫാ.പോൾ തേലക്കാട്ടിനെയും പ്രതിചേർത്തത് അധാർമികവും അക്രൈസ്തവവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണ്.
ദുരുദ്ദേശ്യത്തോടെയാണ് ഈ പരാതി നൽകപ്പെട്ടിട്ടുള്ളത്. ഈ പരാതി നൽകിയതിനു പിന്നിൽ പ്രവർത്തിച്ചവർ മാർ ജേക്കബ് മനത്തോടത്തിന്റെയും അതിരൂപതയുടെയും സത്പേരു തകർക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണെന്നു യോഗം വിലയിരുത്തിയതായി പ്രസ്താവനയിൽ പറയുന്നു. രേഖകളുടെ ഉറവിടം കണ്ടെത്തുന്നതിനു ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നു വൈദിക സമിതി അഭിപ്രായപ്പെട്ടതായി പ്രസ്താവനയിൽ അറിയിച്ചു.
അടിസ്ഥാനരഹിതമായി കേസ് രജിസ്റ്റർ ചെയ്ത നടപടിയെ അപലപിക്കുന്നു. കാക്കാനാട് ഫസ്റ്റ് ക്ലാസ് ജുഡിഷൽ മജിസ്ട്രേറ്റിന്റെ മുന്പാകെ 342-ാം നന്പരായി സമർപ്പിക്കപ്പെട്ട എഫ്ഐആർ പ്രകാരം മാർ ജേക്കബ് മനത്തോടത്തിനെയും ഫാ.പോൾ തേലക്കാട്ടിനെയും പ്രതിചേർത്തത് അധാർമികവും അക്രൈസ്തവവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണ്.
ദുരുദ്ദേശ്യത്തോടെയാണ് ഈ പരാതി നൽകപ്പെട്ടിട്ടുള്ളത്. ഈ പരാതി നൽകിയതിനു പിന്നിൽ പ്രവർത്തിച്ചവർ മാർ ജേക്കബ് മനത്തോടത്തിന്റെയും അതിരൂപതയുടെയും സത്പേരു തകർക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണെന്നു യോഗം വിലയിരുത്തിയതായി പ്രസ്താവനയിൽ പറയുന്നു. രേഖകളുടെ ഉറവിടം കണ്ടെത്തുന്നതിനു ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നു വൈദിക സമിതി അഭിപ്രായപ്പെട്ടതായി പ്രസ്താവനയിൽ അറിയിച്ചു.