കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ കെ. മുരളീധരന്റെ വരവിൽ നെഞ്ചിടിപ്പുമായി ലോക് താന്ത്രിക് ജനതാദൾ (എല്‍ജെഡി). 10 വര്‍ഷം മുമ്പ് സോഷ്യലിസ്റ്റ് ജനത മുന്നണി വിട്ടതിനു ശേഷമാണ് വടകര മണ്ഡലം ഇടതിന് നഷ്ടമായത്.
വീണ്ടും എല്‍ഡിഎഫിൽ എത്തിയതോടെ നഷ്ടപ്പെട്ട മണ്ഡലം നിഷ്പ്രയാസം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലായിരുന്നു എല്‍ജെഡിയും സിപിഎമ്മും . യുഡിഎഫിന് പിന്തുണനല്‍കുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചെങ്കിലും പഴയ പ്രതാപമില്ലാത്തതിനാല്‍ ഇടതുമുന്നണിയും എല്‍ജെഡിയും അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ക്ലൈമാക്സില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെയാണ് വടകര തീപാറും പോരാട്ടത്തിന് വേദിയായി മാറിയത്. ഇതോടെ സിപിഎമ്മിനൊപ്പം എല്‍ജെഡിയും ഏറെ ആശങ്കയിലായി.
തിരിച്ചുവരവ് എല്‍ഡിഎഫിന് ഏറെ ഗുണം ചെയ്യുമെന്ന അവകാശവാദവുമായാണ് എല്‍ജെഡി തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങിയത്. വടകര മണ്ഡലത്തില്‍ 70,000ൽ ഏറെ വോട്ടുകള്‍ സ്വന്തമായുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. 2009 ല്‍ സോഷ്യലിസ്റ്റ് ജനത മുന്നണി വിട്ടതിനുശേഷം ഇടതിന് മണ്ഡലത്തില്‍ വിജയം കൈവരിക്കാനാവാത്തതിന്റെ കാരണവും ഇതായിരുന്നുവെന്നാണ് എല്‍ജെഡി നേതാക്കളുടെ വാദം. ഇക്കാര്യമുന്നയിച്ചായിരുന്നു ഇടതുമുന്നണിയുടെ സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ വടകര സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടത്.
എന്നാൽ, എല്‍ജെഡിക്ക് രാജ്യസഭാ സീറ്റ് നല്കിയ സാഹചര്യത്തില്‍ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. സിപിഐ ഒഴികെ മറ്റു ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കാത്ത സാഹചര്യവും സിപിഎം ചൂണ്ടിക്കാട്ടി. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമതസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ വരെ നിശ്ചയിച്ച എല്‍ജെഡിയെ അടുത്ത തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പ്രാതിനിധ്യവും മാന്യമായ പരിഗണനയും നല്‍കുമെന്ന വാഗ്ദാനത്തോടെയാണ് സിപിഎം അനുനയിപ്പിച്ചത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ പി. ജയരാജന് ജയിച്ചുകയറാന്‍ സാധിച്ചില്ലെങ്കില്‍ നിയമസഭാ സീറ്റ് എല്‍ജെഡിക്ക് നല്കാന് സാധ്യതയില്ല.
ഇടതുമുന്നണിക്കൊപ്പമുണ്ടായിട്ടും തോല്‍വിയാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം നല്കിയ വാഗ്ദാനത്തില്‍നിന്ന് പിന്മാറുമെന്ന ആശങ്കയിലാണ് എല്‍ജെഡി. ഇതോടെ മണ്ഡലത്തില്‍ സജീവമായി രംഗത്തിറങ്ങി ജയരാജന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് നേതാക്കളും പ്രവര്‍ത്തകരും തീരുമാനിച്ചത്. എല്‍ജെഡി കുടുംബയോഗങ്ങളും മറ്റും വിളിച്ച് ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്.
വീണ്ടും എല്‍ഡിഎഫിൽ എത്തിയതോടെ നഷ്ടപ്പെട്ട മണ്ഡലം നിഷ്പ്രയാസം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലായിരുന്നു എല്‍ജെഡിയും സിപിഎമ്മും . യുഡിഎഫിന് പിന്തുണനല്‍കുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചെങ്കിലും പഴയ പ്രതാപമില്ലാത്തതിനാല്‍ ഇടതുമുന്നണിയും എല്‍ജെഡിയും അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ക്ലൈമാക്സില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെയാണ് വടകര തീപാറും പോരാട്ടത്തിന് വേദിയായി മാറിയത്. ഇതോടെ സിപിഎമ്മിനൊപ്പം എല്‍ജെഡിയും ഏറെ ആശങ്കയിലായി.
തിരിച്ചുവരവ് എല്‍ഡിഎഫിന് ഏറെ ഗുണം ചെയ്യുമെന്ന അവകാശവാദവുമായാണ് എല്‍ജെഡി തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങിയത്. വടകര മണ്ഡലത്തില്‍ 70,000ൽ ഏറെ വോട്ടുകള്‍ സ്വന്തമായുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. 2009 ല്‍ സോഷ്യലിസ്റ്റ് ജനത മുന്നണി വിട്ടതിനുശേഷം ഇടതിന് മണ്ഡലത്തില്‍ വിജയം കൈവരിക്കാനാവാത്തതിന്റെ കാരണവും ഇതായിരുന്നുവെന്നാണ് എല്‍ജെഡി നേതാക്കളുടെ വാദം. ഇക്കാര്യമുന്നയിച്ചായിരുന്നു ഇടതുമുന്നണിയുടെ സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ വടകര സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടത്.
എന്നാൽ, എല്‍ജെഡിക്ക് രാജ്യസഭാ സീറ്റ് നല്കിയ സാഹചര്യത്തില്‍ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. സിപിഐ ഒഴികെ മറ്റു ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കാത്ത സാഹചര്യവും സിപിഎം ചൂണ്ടിക്കാട്ടി. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമതസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ വരെ നിശ്ചയിച്ച എല്‍ജെഡിയെ അടുത്ത തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പ്രാതിനിധ്യവും മാന്യമായ പരിഗണനയും നല്‍കുമെന്ന വാഗ്ദാനത്തോടെയാണ് സിപിഎം അനുനയിപ്പിച്ചത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ പി. ജയരാജന് ജയിച്ചുകയറാന്‍ സാധിച്ചില്ലെങ്കില്‍ നിയമസഭാ സീറ്റ് എല്‍ജെഡിക്ക് നല്കാന് സാധ്യതയില്ല.
ഇടതുമുന്നണിക്കൊപ്പമുണ്ടായിട്ടും തോല്‍വിയാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം നല്കിയ വാഗ്ദാനത്തില്‍നിന്ന് പിന്മാറുമെന്ന ആശങ്കയിലാണ് എല്‍ജെഡി. ഇതോടെ മണ്ഡലത്തില്‍ സജീവമായി രംഗത്തിറങ്ങി ജയരാജന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് നേതാക്കളും പ്രവര്‍ത്തകരും തീരുമാനിച്ചത്. എല്‍ജെഡി കുടുംബയോഗങ്ങളും മറ്റും വിളിച്ച് ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്.