കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതു സഹയാത്രികർ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. ഇങ്ങനെയുള്ള നിശബ്ദവോട്ടുകളിൽ പ്രതീക്ഷയുണ്ട്. 2009ല്‍ ഇത്തരത്തിലുള്ള നിശബ്ദ വോട്ടുകള്‍ മുല്ലപ്പള്ളിയുടെ വിജയത്തിലും പങ്കുവഹിച്ചിരുന്നു. പുറത്ത് പറയാതെ പിന്തുണയ്ക്കുന്നവർ നിരവധിയുണ്ട്. ഇതില്‍ ഔദ്യോഗികമായി പിന്തുണ നല്‍കിയത് ആര്‍എംപിയാണ്. എല്ലാം അനുകൂലമായി വരുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്.
മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാവണം. കോണ്‍ഗ്രസിന് മാത്രമേ അതിന് നേതൃത്വം നല്കാന് കഴിയൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടാവുന്ന മുന്നണിയില്‍ എല്ലാ മതേതര പാര്‍ട്ടിയും വരണം.
ഇടതുപക്ഷത്തേയും മാറ്റി നിര്‍ത്തുന്നില്ല. പക്ഷെ, കേരളത്തില്‍ അക്രമരാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നത്. ആക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെ ന്നും അദ്ദേഹം പറഞ്ഞു.
മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാവണം. കോണ്‍ഗ്രസിന് മാത്രമേ അതിന് നേതൃത്വം നല്കാന് കഴിയൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടാവുന്ന മുന്നണിയില്‍ എല്ലാ മതേതര പാര്‍ട്ടിയും വരണം.
ഇടതുപക്ഷത്തേയും മാറ്റി നിര്‍ത്തുന്നില്ല. പക്ഷെ, കേരളത്തില്‍ അക്രമരാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നത്. ആക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെ ന്നും അദ്ദേഹം പറഞ്ഞു.