+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പന്പ, കക്കി സംഭരണികൾ വറ്റുന്നു

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ പന്പ, കക്കി സംഭരണികൾ വറ്റി. സംഭരണശേഷിയുടെ 50 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ ജലനി
പന്പ, കക്കി സംഭരണികൾ വറ്റുന്നു
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ പന്പ, കക്കി സംഭരണികൾ വറ്റി. സംഭരണശേഷിയുടെ 50 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ ജലനിരപ്പ്. പന്പയിൽ 51 ശതമാനവും കക്കിയിൽ 49 ശതമാനവുമാണ് ജലനിരപ്പ്. 2018 ഓഗസ്റ്റ് 14നു 100 ശതമാനവും നിറഞ്ഞ സംഭരണികളിലെ ജലനിരപ്പ് ആറുമാസത്തിനുള്ളിൽ താഴേക്ക് എത്തി.

986.332 മീറ്ററാണ് പന്പ സംഭരണിയുടെ ശേഷി. 457.539 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. പ്രളയത്തിനുശേഷം ജലനിരപ്പ് 96 ശതമാനത്തിലെത്തിയിരുന്നു. ശബരിമല മണ്ഡലകാലത്തും ഉത്സവത്തിനും ചെറിയ സംഭരണികൾ തുറന്നു പന്പയിലേക്കു വെള്ളം ഒഴുക്കുകയുമുണ്ടായി.സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. വേനൽ കടുത്തതോടെ ഉത്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.