തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളിലെ ഭൂഗർഭ ജലനിരപ്പ് 50 ശതമാനം താണതായി ഭൂഗർഭ ജല ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ. പാലക്കാട്, കാസർഗോഡ്, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണിത്.
പ്രളയം ബാധിച്ച ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം മേഖലകളിൽ ജലദൗർലഭ്യം ഇനിയും കൂടും. പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലാണ് ചൂഷണം കാരണം ഭൂഗർഭ ജലനിരപ്പ് ഏറ്റവും താണത്. കാസർഗോഡ്, മലമ്പുഴ താലൂക്കുകളിൽ ഭൂഗർഭ ജലനിരപ്പ് തീരെതാഴെയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജലദൗർലഭ്യം കൂടാനിടയില്ല. എന്നാൽ, കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ ജലദൗർലഭ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം ബാധിച്ച ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം മേഖലകളിൽ ജലദൗർലഭ്യം ഇനിയും കൂടും. പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലാണ് ചൂഷണം കാരണം ഭൂഗർഭ ജലനിരപ്പ് ഏറ്റവും താണത്. കാസർഗോഡ്, മലമ്പുഴ താലൂക്കുകളിൽ ഭൂഗർഭ ജലനിരപ്പ് തീരെതാഴെയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജലദൗർലഭ്യം കൂടാനിടയില്ല. എന്നാൽ, കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ ജലദൗർലഭ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.