തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ അധിക്ഷേപിച്ച് പോസ്റ്റിട്ട പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹെഡ് ക്വാട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. ആദ്യഘട്ടമായി വിശദീകരണം തേടും. പിന്നീട് വിളിച്ചുവരുത്തി മൊഴിയെടുക്കും. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് നിർദ്ദേശം.
എസ്ഐ റാങ്കിലുള്ള നേതാവിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്കലംഘനമാണുണ്ടായത്. പോലീസ് ബറ്റാലിയനുകളിലെ 673 താത്കാലിക പ്രൊമോഷൻ തസ്തികകൾ ഇല്ലാതാക്കാൻ, പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മറവിൽ ഡിജിപി സൂത്രപ്പണി നടത്തിയെന്നാണ് നാലാം ബറ്റാലിയനിലെ ഓഫീസർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ടത്.
ബറ്റാലിയനുകളിൽ റിക്രൂട്ടുകളുടെ പരിശീലനത്തിന് നിലനിറുത്തിയിരുന്ന ഈ തസ്തികകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഫയൽ ധനകാര്യവകുപ്പിന്റെ പക്കലിരിക്കെയാണ് അത്രയും തസ്തികകൾ നിലവിലില്ലാത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പോലീസ് ആസ്ഥാനത്തു നിന്ന് പട്ടിക നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനു നൽകുന്ന പട്ടികയിൽ ഈ തസ്തികകൾ ഒഴിവാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ, ബറ്റാലിയൻ ഡിഐജി പി. പ്രകാശിനു നിർദേശം നൽകിയിരുന്നു. ഡിജിപിയുടെ പാരയാണിതെന്നും സൂത്രത്തിൽ പ്രമോഷൻ തസ്തികയിൽ കുറവുവരുത്തിയെന്നുമായിരുന്നു വിമർശനം.
എസ്ഐ റാങ്കിലുള്ള നേതാവിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്കലംഘനമാണുണ്ടായത്. പോലീസ് ബറ്റാലിയനുകളിലെ 673 താത്കാലിക പ്രൊമോഷൻ തസ്തികകൾ ഇല്ലാതാക്കാൻ, പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മറവിൽ ഡിജിപി സൂത്രപ്പണി നടത്തിയെന്നാണ് നാലാം ബറ്റാലിയനിലെ ഓഫീസർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ടത്.
ബറ്റാലിയനുകളിൽ റിക്രൂട്ടുകളുടെ പരിശീലനത്തിന് നിലനിറുത്തിയിരുന്ന ഈ തസ്തികകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഫയൽ ധനകാര്യവകുപ്പിന്റെ പക്കലിരിക്കെയാണ് അത്രയും തസ്തികകൾ നിലവിലില്ലാത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പോലീസ് ആസ്ഥാനത്തു നിന്ന് പട്ടിക നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനു നൽകുന്ന പട്ടികയിൽ ഈ തസ്തികകൾ ഒഴിവാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ, ബറ്റാലിയൻ ഡിഐജി പി. പ്രകാശിനു നിർദേശം നൽകിയിരുന്നു. ഡിജിപിയുടെ പാരയാണിതെന്നും സൂത്രത്തിൽ പ്രമോഷൻ തസ്തികയിൽ കുറവുവരുത്തിയെന്നുമായിരുന്നു വിമർശനം.