തിരുവനന്തപുരം: ജപ്തി ഭീഷണി നേരിടുന്ന കർഷകരെ സഹായിക്കാനായി മന്ത്രിസഭ പ്രഖ്യാപിച്ച കാർഷിക പാക്കേജിൽ ഉത്തരവിറക്കാത്തതിനു ചീഫ് സെക്രട്ടറിക്കു മന്ത്രിസഭാ യോഗത്തിൽ വിമർശനം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുംമുമ്പ് മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന് ഉത്തരവിറക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നൽകിയ നിർദേശം ചീഫ് സെക്രട്ടറി നടപ്പാക്കിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ വിമർശനം.
കർഷകരുടെ എല്ലാ ബാങ്ക് വായ്പകളുടെയും മോറട്ടോറിയം അടക്കമുള്ള പാക്കേജ് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് അഞ്ചു ദിവസം മുമ്പു ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനിച്ചത്. അത് എത്രയും വേഗം നടപ്പാക്കി ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയോടു നിർദേശിച്ചു.
എന്നാൽ, ഉത്തരവിറക്കുന്ന കാര്യത്തിൽ ഇനിയും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. മോറട്ടോറിയം ഉത്തരവു മാത്രമാണ് ഇറങ്ങാതിരുന്നതെന്നും മോറട്ടോറിയം കാലാവധി ഒക്ടോബർ 31 വരെയുള്ള സാഹചര്യത്തിലാണ് ഇറക്കാതിരുന്നതെന്നും യോഗത്തിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണു വിഷയം ഉന്നയിച്ചത്. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥ അലംഭാവത്തിനെതിരേ പൊട്ടിത്തെറിച്ചു. കഴിഞ്ഞ ആറിനു ചേരേണ്ടിയിരുന്ന മന്ത്രിസഭാ യോഗം എന്തിനാണ് ഒരു ദിവസം നേരത്തെ ചേർന്നതെന്ന് അറിയാമോ എന്നു ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഏഴിനോ എട്ടിനോ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരികയാണെങ്കിൽ അതിനു മുമ്പു കർഷക പാക്കേജ് ഉത്തരവായി ഇറക്കാനായിരുന്നു അത്. മന്ത്രിസഭായോഗം തീരുമാനിക്കുന്ന കാര്യങ്ങളിൽ 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങിയിരിക്കണം. കേരളത്തിൽ നിരവധി കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ എടുത്ത തീരുമാനത്തിലും അതു നടപ്പാക്കണമെന്ന മന്ത്രിയുടെ നിർദേശത്തിലും എന്തിനാണു കാലതാമസം വരുത്തിയതെന്നു മുഖ്യമന്ത്രി ചോദിച്ചു.
ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിനെതിരേ സിപിഐ കക്ഷി നേതാവു കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തെത്തി. സൂര്യപ്രകാശത്തെ മുറംകൊണ്ടു മറയ്ക്കുന്നതുപോലെയായിപ്പോയി ചീഫ് സെക്രട്ടറി ഇറക്കിയ വിശദീകരണക്കുറിപ്പെന്നു ചന്ദ്രശേഖരൻ പറഞ്ഞു. വിശദീകരണക്കുറിപ്പിൽ തനിക്കു തൃപ്തിയില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞു.
നിലവിലുള്ള മോറട്ടോറിയത്തിൽ കാർഷിക മേഖലയ്ക്കായി എടുത്ത കടങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതി നേരിട്ട് എടുത്തതാണത്. കർഷകർ എടുത്തിട്ടുള്ള മറ്റു വായ്പകളും ഉൾപ്പെടുത്തിയാണു സർക്കാർ മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചത്. കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തുന്നതടക്കം കൃഷി വകുപ്പ് ഇറക്കിയ നിർദേശങ്ങളിൽ തുടർനടപടി വേണ്ടെന്നു നേരത്തെ ചീഫ് സെക്രട്ടറിയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും തീരുമാനിച്ചിരുന്നു. ഇതിനു മുകളിൽ തുടർനടപടി വേഗത്തിൽ സ്വീകരിക്കാൻ നിർദേശിച്ചു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ എഴുതിയ കുറിപ്പിനെത്തുടർന്നു ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ഇതു വേണ്ടെന്നു വച്ച കാരണമെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.
നഷ്ടമുണ്ടാകുന്ന കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുന്നതിനും കാർഷിക കടങ്ങളുടെ ആദ്യ വർഷത്തെ പലിശ ഇളവിനുള്ള തുക സർക്കാർ നൽകുന്നതിനുമായി കൃഷിവകുപ്പും റവന്യു വകുപ്പും പ്രത്യേകം പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ടെ ന്നു സുനിൽകുമാർ പറഞ്ഞു. ഇതിനാവശ്യമായ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ലഭ്യമാക്കാനാകും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കു കൈയടി വാങ്ങിക്കൊടുക്കാമായിരുന്ന തീരുമാനം വൈകിച്ച് പ്രതിപക്ഷത്തിന് ആയുധമാക്കി നൽകിയെന്നു മറ്റു ചില മന്ത്രിമാരും അഭിപ്രായപ്പെട്ടു.
ജപ്തി നടപടികൾ ഉണ്ടാകില്ലെന്ന് ബാങ്കുകൾ ഉറപ്പു നൽകിയെന്നും കർഷകർക്ക് ആശങ്കവേണ്ടെന്നും ഇപ്പോഴത്തെ മോറട്ടോറിയം നവംബർവരെ നിലവിലുണ്ടെന്നും മന്ത്രിസഭാ യോഗത്തിനു പുറത്തിറങ്ങിയ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
കർഷകരുടെ എല്ലാ ബാങ്ക് വായ്പകളുടെയും മോറട്ടോറിയം അടക്കമുള്ള പാക്കേജ് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് അഞ്ചു ദിവസം മുമ്പു ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനിച്ചത്. അത് എത്രയും വേഗം നടപ്പാക്കി ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയോടു നിർദേശിച്ചു.
എന്നാൽ, ഉത്തരവിറക്കുന്ന കാര്യത്തിൽ ഇനിയും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. മോറട്ടോറിയം ഉത്തരവു മാത്രമാണ് ഇറങ്ങാതിരുന്നതെന്നും മോറട്ടോറിയം കാലാവധി ഒക്ടോബർ 31 വരെയുള്ള സാഹചര്യത്തിലാണ് ഇറക്കാതിരുന്നതെന്നും യോഗത്തിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണു വിഷയം ഉന്നയിച്ചത്. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥ അലംഭാവത്തിനെതിരേ പൊട്ടിത്തെറിച്ചു. കഴിഞ്ഞ ആറിനു ചേരേണ്ടിയിരുന്ന മന്ത്രിസഭാ യോഗം എന്തിനാണ് ഒരു ദിവസം നേരത്തെ ചേർന്നതെന്ന് അറിയാമോ എന്നു ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഏഴിനോ എട്ടിനോ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരികയാണെങ്കിൽ അതിനു മുമ്പു കർഷക പാക്കേജ് ഉത്തരവായി ഇറക്കാനായിരുന്നു അത്. മന്ത്രിസഭായോഗം തീരുമാനിക്കുന്ന കാര്യങ്ങളിൽ 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങിയിരിക്കണം. കേരളത്തിൽ നിരവധി കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ എടുത്ത തീരുമാനത്തിലും അതു നടപ്പാക്കണമെന്ന മന്ത്രിയുടെ നിർദേശത്തിലും എന്തിനാണു കാലതാമസം വരുത്തിയതെന്നു മുഖ്യമന്ത്രി ചോദിച്ചു.
ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിനെതിരേ സിപിഐ കക്ഷി നേതാവു കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തെത്തി. സൂര്യപ്രകാശത്തെ മുറംകൊണ്ടു മറയ്ക്കുന്നതുപോലെയായിപ്പോയി ചീഫ് സെക്രട്ടറി ഇറക്കിയ വിശദീകരണക്കുറിപ്പെന്നു ചന്ദ്രശേഖരൻ പറഞ്ഞു. വിശദീകരണക്കുറിപ്പിൽ തനിക്കു തൃപ്തിയില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞു.
നിലവിലുള്ള മോറട്ടോറിയത്തിൽ കാർഷിക മേഖലയ്ക്കായി എടുത്ത കടങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതി നേരിട്ട് എടുത്തതാണത്. കർഷകർ എടുത്തിട്ടുള്ള മറ്റു വായ്പകളും ഉൾപ്പെടുത്തിയാണു സർക്കാർ മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചത്. കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തുന്നതടക്കം കൃഷി വകുപ്പ് ഇറക്കിയ നിർദേശങ്ങളിൽ തുടർനടപടി വേണ്ടെന്നു നേരത്തെ ചീഫ് സെക്രട്ടറിയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും തീരുമാനിച്ചിരുന്നു. ഇതിനു മുകളിൽ തുടർനടപടി വേഗത്തിൽ സ്വീകരിക്കാൻ നിർദേശിച്ചു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ എഴുതിയ കുറിപ്പിനെത്തുടർന്നു ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ഇതു വേണ്ടെന്നു വച്ച കാരണമെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.
നഷ്ടമുണ്ടാകുന്ന കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുന്നതിനും കാർഷിക കടങ്ങളുടെ ആദ്യ വർഷത്തെ പലിശ ഇളവിനുള്ള തുക സർക്കാർ നൽകുന്നതിനുമായി കൃഷിവകുപ്പും റവന്യു വകുപ്പും പ്രത്യേകം പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ടെ ന്നു സുനിൽകുമാർ പറഞ്ഞു. ഇതിനാവശ്യമായ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ലഭ്യമാക്കാനാകും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കു കൈയടി വാങ്ങിക്കൊടുക്കാമായിരുന്ന തീരുമാനം വൈകിച്ച് പ്രതിപക്ഷത്തിന് ആയുധമാക്കി നൽകിയെന്നു മറ്റു ചില മന്ത്രിമാരും അഭിപ്രായപ്പെട്ടു.
ജപ്തി നടപടികൾ ഉണ്ടാകില്ലെന്ന് ബാങ്കുകൾ ഉറപ്പു നൽകിയെന്നും കർഷകർക്ക് ആശങ്കവേണ്ടെന്നും ഇപ്പോഴത്തെ മോറട്ടോറിയം നവംബർവരെ നിലവിലുണ്ടെന്നും മന്ത്രിസഭാ യോഗത്തിനു പുറത്തിറങ്ങിയ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.