തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ആലോചന. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സ്ഥിരമായി ഹെലികോപ്റ്റർ ആവശ്യമാണെന്നു ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രകൃതിദുരന്തങ്ങൾ, അടിയന്തര ആവശ്യങ്ങൾ, വിവിഐപി സന്ദർശനം എന്നിവയ്ക്കാണ് ഹെലികോപ്റ്റർ ആവശ്യമായി വരിക.
ഇപ്പോൾ വാടകയ്ക്ക് എടുക്കുകയാണു പതിവ്. ഇക്കാര്യത്തിൽ കരാറുണ്ടാക്കിയാൽ സ്ഥിരമായി ഹെലികോപ്റ്റർ ലഭ്യമാകും. ഇതിന്റെ സാന്പത്തികവശമുൾപ്പെടെ ചർച്ച ചെയ്യുന്നതിനാണു യോഗം.
ഓഖി ദുരന്തസമയത്തു മുഖ്യമന്ത്രി പാർട്ടി സമ്മേളന വേദിയിൽ നിന്നു തിരുവനന്തപുരത്തെ ഔദ്യോഗിക യോഗത്തിലേക്കും തിരിച്ചു പാർട്ടിവേദിയിലേക്കും ഹെലികോപ്റ്ററിൽ യാത്ര ചെയ്തതും അതിനു ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം അനുവദിച്ചതും വിവാദമായിരുന്നു.
ഹെലികോപ്റ്റർ വിഷയം ചർച്ചയായപ്പോൾ രണ്ടു കന്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, വാടക കൂടുതലാണെന്നു ചൂണ്ടിക്കാട്ടി നിരസിച്ചു. ടെൻഡർ വിളിച്ചു മാത്രമേ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാവൂവെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. തുടർന്ന് ഇതു മാറ്റിവച്ചു.
പ്രകൃതിദുരന്തങ്ങൾ, അടിയന്തര ആവശ്യങ്ങൾ, വിവിഐപി സന്ദർശനം എന്നിവയ്ക്കാണ് ഹെലികോപ്റ്റർ ആവശ്യമായി വരിക.
ഇപ്പോൾ വാടകയ്ക്ക് എടുക്കുകയാണു പതിവ്. ഇക്കാര്യത്തിൽ കരാറുണ്ടാക്കിയാൽ സ്ഥിരമായി ഹെലികോപ്റ്റർ ലഭ്യമാകും. ഇതിന്റെ സാന്പത്തികവശമുൾപ്പെടെ ചർച്ച ചെയ്യുന്നതിനാണു യോഗം.
ഓഖി ദുരന്തസമയത്തു മുഖ്യമന്ത്രി പാർട്ടി സമ്മേളന വേദിയിൽ നിന്നു തിരുവനന്തപുരത്തെ ഔദ്യോഗിക യോഗത്തിലേക്കും തിരിച്ചു പാർട്ടിവേദിയിലേക്കും ഹെലികോപ്റ്ററിൽ യാത്ര ചെയ്തതും അതിനു ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം അനുവദിച്ചതും വിവാദമായിരുന്നു.
ഹെലികോപ്റ്റർ വിഷയം ചർച്ചയായപ്പോൾ രണ്ടു കന്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, വാടക കൂടുതലാണെന്നു ചൂണ്ടിക്കാട്ടി നിരസിച്ചു. ടെൻഡർ വിളിച്ചു മാത്രമേ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാവൂവെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. തുടർന്ന് ഇതു മാറ്റിവച്ചു.