കണിച്ചുകുളങ്ങര (ആലപ്പുഴ): ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ നേർച്ചക്കോഴിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോൽക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തിൽ സ്ഥാനാർഥിത്വം നൽകി അവരെ അപമാനിക്കരുതായിരുന്നു. ഇത് ആത്മഹത്യാപരമായ നിലപാടാണ്.
ഷാനിമോൾ മാന്യമായി പെരുമാറുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമൊന്നുമില്ല. തുഷാർ അച്ചടക്കമുള്ള സമുദായ പ്രവർത്തകനായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരീഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്നു കഴിഞ്ഞ ദിവസം പറഞ്ഞത് ഒരു രസത്തിനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. വടിക്കാൻ തലയിൽ മുടി പോലുമില്ലെന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
തോൽക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തിൽ സ്ഥാനാർഥിത്വം നൽകി അവരെ അപമാനിക്കരുതായിരുന്നു. ഇത് ആത്മഹത്യാപരമായ നിലപാടാണ്.
ഷാനിമോൾ മാന്യമായി പെരുമാറുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമൊന്നുമില്ല. തുഷാർ അച്ചടക്കമുള്ള സമുദായ പ്രവർത്തകനായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരീഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്നു കഴിഞ്ഞ ദിവസം പറഞ്ഞത് ഒരു രസത്തിനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. വടിക്കാൻ തലയിൽ മുടി പോലുമില്ലെന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.