പത്തനംതിട്ട: തിരുവല്ലയിൽ സഹപാഠിയായിരുന്ന യുവാവിന്റെ ക്രൂരകൃത്യത്തിന് ഇരയായ പെൺകുട്ടി ഒരാഴ്ചത്തെ നരകയാതനയ്ക്കൊടുവിൽ ജീവിതത്തോടു വിട പറഞ്ഞു. കഴിഞ്ഞ 12നു രാവിലെ ഹയർ സെക്കൻഡറി സഹപാഠിയായിരുന്ന അജിൻ ആണ് പെൺകുട്ടിയെ പെട്രോളൊഴിച്ചു കത്തിച്ചത്.
തീ അണച്ചശേഷം ഓട്ടോറിക്ഷ തൊഴിലാളികളും സമീപത്തെ കടക്കാരും ചേർന്നു പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.
ഉച്ചയോടെ ഐഐഇഎംഎസ് 102 ആംബുലൻസ് തിരുവല്ലയിൽനിന്ന് 43 മിനിട്ടുകൊണ്ടു പോലീസിന്റെ കൂടി സഹായത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി ഒരാഴ്ച വെന്റിലേറ്ററിൽതന്നെയായിരുന്നു. ഇന്നലെ വൈകുന്നേരം ആറിനാണ് മരിച്ചത്. മകൾ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ അവർ ആശുപത്രി മുറിക്കുമുന്പിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഹയർ സെക്കൻഡറി പഠനത്തിനുശേഷമാണ് തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ പെൺകുട്ടി റേഡിയോളജി പഠനത്തിനു ചേർന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് അജിൻ നടത്തിയതെന്നു പോലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.
പെൺകുട്ടി എത്തിയ അതേ ബസിലാണ് അജിനും ചിലങ്ക ജംഗ്ഷനു സമീപം ഇറങ്ങിയത്. ബസിറങ്ങി 100 മീറ്ററോളം നടന്നശേഷം പെൺകുട്ടിയുടെ മുന്നിൽക്കയറി തടഞ്ഞുനിർത്തുകയായിരുന്നു. അല്പനേരം സംസാരിച്ചു തർക്കത്തിലേക്കു നീങ്ങി. ഇതിനിടെ ഇയാൾ പെൺ കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തി. തുടർന്നാണ് ബാഗിൽ കരുതിയ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. രണ്ട് കുപ്പി പെട്രോളിനൊപ്പം ഒരു ബിയർ കുപ്പിയും അജിന്റെ ബാഗിലുണ്ടായിരുന്നു.
സമാന സംഭവം കോട്ടയത്തും കടമ്മനിട്ടയിലും
കോട്ടയം/പത്തനംതിട്ട: തിരുവല്ല സംഭവത്തിനു സമാനമായിരുന്നു രണ്ടു വർഷം മുന്പു കോട്ടയം ഗാന്ധിനഗർ എസ്എംഇയിലും 2017 ജൂലൈ 14ന് കടമ്മനിട്ടയിലും നടന്നത്. എസ്എംഇയിൽ നാലാം വർഷ ഫിസിയോതെറപ്പി (ബിപിടി) വിദ്യാർഥിനി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകൾ കെ. ലക്ഷ്മി (21)യെ പൂർവ വിദ്യാർഥിയായിരുന്നു കൊല്ലം നീണ്ടകര പുത്തൻതുറ ആദർശ് (25) പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. അകന്ന ബന്ധുകൂടിയായ യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കടമ്മനിട്ട കല്ലേലി മുക്ക് കുരീചെറ്റയിൽ കോളനിയിൽ ശാരിക (17) ഒരാഴ്ച ജീവനോടു മല്ലിട്ട ശേഷം 2017 ജൂലൈ 22നാണ് മരണത്തിനു കീഴടങ്ങിയത്. പൊളളലിനു വിദഗ്ധ ചികിത്സ നടത്തുന്നതിനിടെ കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിലായിരുന്നു അന്ത്യം.
ശശി - പൊന്നമ്മ ദമ്പതികളുടെ മകളായിരുന്നു ശാരിക. ശാരികയുടെ ബന്ധു കൂടിയായ കടമ്മനിട്ട തെക്കുംപറമ്പിൽ സജിൽ (20) ആയിരുന്നു പ്രതി.
തീ അണച്ചശേഷം ഓട്ടോറിക്ഷ തൊഴിലാളികളും സമീപത്തെ കടക്കാരും ചേർന്നു പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.
ഉച്ചയോടെ ഐഐഇഎംഎസ് 102 ആംബുലൻസ് തിരുവല്ലയിൽനിന്ന് 43 മിനിട്ടുകൊണ്ടു പോലീസിന്റെ കൂടി സഹായത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി ഒരാഴ്ച വെന്റിലേറ്ററിൽതന്നെയായിരുന്നു. ഇന്നലെ വൈകുന്നേരം ആറിനാണ് മരിച്ചത്. മകൾ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ അവർ ആശുപത്രി മുറിക്കുമുന്പിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഹയർ സെക്കൻഡറി പഠനത്തിനുശേഷമാണ് തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ പെൺകുട്ടി റേഡിയോളജി പഠനത്തിനു ചേർന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് അജിൻ നടത്തിയതെന്നു പോലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.
പെൺകുട്ടി എത്തിയ അതേ ബസിലാണ് അജിനും ചിലങ്ക ജംഗ്ഷനു സമീപം ഇറങ്ങിയത്. ബസിറങ്ങി 100 മീറ്ററോളം നടന്നശേഷം പെൺകുട്ടിയുടെ മുന്നിൽക്കയറി തടഞ്ഞുനിർത്തുകയായിരുന്നു. അല്പനേരം സംസാരിച്ചു തർക്കത്തിലേക്കു നീങ്ങി. ഇതിനിടെ ഇയാൾ പെൺ കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തി. തുടർന്നാണ് ബാഗിൽ കരുതിയ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. രണ്ട് കുപ്പി പെട്രോളിനൊപ്പം ഒരു ബിയർ കുപ്പിയും അജിന്റെ ബാഗിലുണ്ടായിരുന്നു.
സമാന സംഭവം കോട്ടയത്തും കടമ്മനിട്ടയിലും
കോട്ടയം/പത്തനംതിട്ട: തിരുവല്ല സംഭവത്തിനു സമാനമായിരുന്നു രണ്ടു വർഷം മുന്പു കോട്ടയം ഗാന്ധിനഗർ എസ്എംഇയിലും 2017 ജൂലൈ 14ന് കടമ്മനിട്ടയിലും നടന്നത്. എസ്എംഇയിൽ നാലാം വർഷ ഫിസിയോതെറപ്പി (ബിപിടി) വിദ്യാർഥിനി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകൾ കെ. ലക്ഷ്മി (21)യെ പൂർവ വിദ്യാർഥിയായിരുന്നു കൊല്ലം നീണ്ടകര പുത്തൻതുറ ആദർശ് (25) പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. അകന്ന ബന്ധുകൂടിയായ യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കടമ്മനിട്ട കല്ലേലി മുക്ക് കുരീചെറ്റയിൽ കോളനിയിൽ ശാരിക (17) ഒരാഴ്ച ജീവനോടു മല്ലിട്ട ശേഷം 2017 ജൂലൈ 22നാണ് മരണത്തിനു കീഴടങ്ങിയത്. പൊളളലിനു വിദഗ്ധ ചികിത്സ നടത്തുന്നതിനിടെ കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിലായിരുന്നു അന്ത്യം.
ശശി - പൊന്നമ്മ ദമ്പതികളുടെ മകളായിരുന്നു ശാരിക. ശാരികയുടെ ബന്ധു കൂടിയായ കടമ്മനിട്ട തെക്കുംപറമ്പിൽ സജിൽ (20) ആയിരുന്നു പ്രതി.