തിരുവനന്തപുരം: കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധി രണ്ടു ലക്ഷം രൂപയാക്കാൻ നിർദേശിച്ചുകൊണ്ടു കഴിഞ്ഞ അഞ്ചിനു മന്ത്രിസഭ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിനു ചട്ടഭേദഗതി വേഗത്തിലാക്കാൻ വീണ്ടും നിർദേശം. കൃഷിവകുപ്പ് ഉത്തരവിറക്കി, നിയമ വകുപ്പിനു കൈമാറിയ ഫയലിൽ ചട്ടഭേദഗതി നടപ്പിൽ വരുത്താൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.
നിയമവകുപ്പിന്റെ കൈവശമുള്ള ഫയലിൽ വേഗത്തിൽ ആവശ്യമായ നിയമോപദേശം നൽകിയ ശേഷം സ്ക്രീനിംഗ് കമ്മിറ്റിക്കു വിടാൻ നിർദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങളായുള്ളത്.
സ്ക്രീനിംഗ് കമ്മിറ്റി അനുമതി നൽകിയ ശേഷം തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ ഓർഡിനൻസ് ഇറക്കാനായി മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടുവരും. നിലവിൽ കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധി ഒരു ലക്ഷം രൂപയാണ്.
നിയമവകുപ്പിന്റെ കൈവശമുള്ള ഫയലിൽ വേഗത്തിൽ ആവശ്യമായ നിയമോപദേശം നൽകിയ ശേഷം സ്ക്രീനിംഗ് കമ്മിറ്റിക്കു വിടാൻ നിർദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങളായുള്ളത്.
സ്ക്രീനിംഗ് കമ്മിറ്റി അനുമതി നൽകിയ ശേഷം തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ ഓർഡിനൻസ് ഇറക്കാനായി മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടുവരും. നിലവിൽ കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധി ഒരു ലക്ഷം രൂപയാണ്.