തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമാണ പദ്ധതിയുടെ നിർവഹണം അടുത്ത സാന്പത്തിക വർഷം തന്നെ ആരംഭിക്കണമെന്നും ആവശ്യമായ വിഷയങ്ങളിൽ വിശദമായ പഠനം നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുനർനിർമാണത്തിനുള്ള കരട് വികസനരേഖ ഉപദേശക സമിതി യോഗത്തിൽ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അഞ്ചിനു ചേർന്ന ഉന്നതതല എംപവേർഡ് കമ്മിറ്റി യോഗത്തിൽ അംഗീകരിച്ച രേഖയാണ് സമിതി വിലയിരുത്തിയത്.
പരിസ്ഥിതി സൗഹാർദവും ദുരന്താതിജീവന ക്ഷമതയുള്ളതും സാമൂഹ്യനിതി ഉറപ്പാക്കുന്നതുമായ പദ്ധതികളാണ് ലക്ഷ്യമിടേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ വികസന വകുപ്പുകളിലെ അനുഭവ സന്പത്തുള്ള ഉദ്യോഗസ്ഥരുടെയും പുറത്തുള്ള വിദഗ്ധരുടെയും അന്താരാഷ്ട്രഏജൻസികളുടെയും നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് പുനർനിർമാണം നടത്താൻ ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കഴിയണം. ആഗോള കേരള സമൂഹത്തിൽ നിന്ന് ക്രിയാത്മകമായ സഹായം ലഭ്യമാക്കാൻ ഉപദേശക സമിതി മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ. വി.വേണു കരട് വികസനരേഖ അവതരിപ്പിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ഡോ.കെ.എം. ഏബ്രഹാം, കെ.എം. ചന്ദ്രശേഖരൻ, ടി.കെ.എ. നായർ, എം.എ. യൂസഫലി, വി. സുരേഷ്, എം. ശിവശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഉപദേശക സമിതിയുടെ മൂന്നാമത് യോഗമാണ് ഇന്നലെ നടന്നത്.
പരിസ്ഥിതി സൗഹാർദവും ദുരന്താതിജീവന ക്ഷമതയുള്ളതും സാമൂഹ്യനിതി ഉറപ്പാക്കുന്നതുമായ പദ്ധതികളാണ് ലക്ഷ്യമിടേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ വികസന വകുപ്പുകളിലെ അനുഭവ സന്പത്തുള്ള ഉദ്യോഗസ്ഥരുടെയും പുറത്തുള്ള വിദഗ്ധരുടെയും അന്താരാഷ്ട്രഏജൻസികളുടെയും നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് പുനർനിർമാണം നടത്താൻ ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കഴിയണം. ആഗോള കേരള സമൂഹത്തിൽ നിന്ന് ക്രിയാത്മകമായ സഹായം ലഭ്യമാക്കാൻ ഉപദേശക സമിതി മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ. വി.വേണു കരട് വികസനരേഖ അവതരിപ്പിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ഡോ.കെ.എം. ഏബ്രഹാം, കെ.എം. ചന്ദ്രശേഖരൻ, ടി.കെ.എ. നായർ, എം.എ. യൂസഫലി, വി. സുരേഷ്, എം. ശിവശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഉപദേശക സമിതിയുടെ മൂന്നാമത് യോഗമാണ് ഇന്നലെ നടന്നത്.