കായംകുളം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും വാതിൽ തകർത്ത് അകത്തു കയറി പ്രാർഥന നടത്തി. ഇന്നലെ രാവിലെയാണ് ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഉൾപ്പെടെ അന്പതോളം വരുന്ന സംഘം, പൂട്ടിയിട്ടിരുന്ന പള്ളിയുടെ ഗേറ്റ് കുത്തിത്തുറന്നു പള്ളിയുടെ വാതിൽ തകർത്ത ശേഷം അകത്തു കയറിയത്. പോലീസ് നോക്കിനിൽ ക്കെയായിരുന്നു സംഭവം. സുപ്രീംകോടതി വിധി അനുകൂലമായതു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോണ്സ് ഈപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളിക്കുള്ളിൽ പ്രവേശിച്ചു പ്രാർഥന നടത്തിയത്.
ഓർത്തഡോക്സ് വിഭാഗം മാവേലിക്കര ഭദ്രാസന സഹായ മെത്രാൻ അലക്സിയോസ് മാർ യൗസേബിയോസും പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നു. പള്ളിക്കുള്ളിൽ കയറിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിഭാഗം സ്ഥാപിച്ച ചിത്രങ്ങളും കൊടികളും നീക്കി. പിന്നീട് ഇവ കത്തിച്ചു. ഇതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തു നിരോധനാജ്ഞ നിലനിൽക്കെ ഓർത്തഡോക്സ് വിഭാഗം അതു ലംഘിച്ചു പള്ളിയിൽ അതിക്രമിച്ചു കയറുകയായിരുന്നെന്നു യാക്കോബായ വിഭാഗം ആരോപിച്ചു.
ഇന്നലെ രാവിലെ ചെങ്ങന്നൂർ ഡിവൈഎസ്പിയും ആർഡിഒയും തങ്ങളുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയതെന്നും പോലീസ് ഇതിന് ഒത്താശ ചെയ്തെന്നും യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. മുന്പ് സുപ്രീംകോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം മൂലം പോലീസ് തടയുകയായിരുന്നു. പിന്നീട് യാക്കോബായ വിഭാഗത്തിലെ ഇടവകാംഗങ്ങളുടെ സംസ്കാര ശുശ്രൂഷയ്ക്കു വൈദികർ പള്ളിയിൽ പ്രവേശിക്കുന്നതിനെതിരേ ഓർത്തഡോക്സ് വിഭാഗവും രംഗത്തെത്തിയതോടെ സ്ഥിതി വഷളായി.
ഇതോടെ പള്ളി താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. യാക്കോബായ വിഭാഗത്തിന്റെ കൈവശമായിരുന്നു പള്ളിയുടെ താക്കോൽ. ഹൈക്കോടതി ഉത്തരവിനെത്തുടർന്നു താക്കോൽ കൈമാറണമെന്നു യാക്കോബായ വിഭാഗത്തോടു പോലീസ് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും സംഘടിച്ചെത്തി ഇന്നലെ രാവിലെ പള്ളിയുടെ പൂട്ടു തകർത്ത് അകത്തു കയറിയത്.
അതിക്രമം അംഗീകരിക്കില്ല: യാക്കോബായ വിഭാഗം
അതിക്രമം നടത്തിയ ഓർത്തഡോക്സ് വിഭാഗത്തെ ശക്തമായി നേരിടുമെന്നു യാക്കോബായ വിഭാഗം പള്ളി മാനേജിംഗ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഹൈക്കോടതി വിധി നടപ്പാക്കാൻ പള്ളി മാനേജിംഗ് കമ്മിറ്റി ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടി കാത്തിരിക്കെ ഇത്തരത്തിൽ അതിക്രമം കാട്ടിയതു തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. പള്ളിയും പൂജാസാധനങ്ങളും ചിത്രങ്ങളും കൊടികളും നശിപ്പിച്ചവർക്കെതിരേ നിയമ നടപടി സ്വീകരിക്കണം. ഇടവകാംഗങ്ങളുടെ അവകാശം നിലനിർത്തി ഉണ്ടായ ഉത്തരവ് പ്രകാരം പള്ളി ഭരണസമിതിക്കു പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമുതൽ യാക്കോബായ വിഭാഗം ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഗീവർഗീസ് മാർ ബർണബാസ് എന്നീ യാക്കോബായ സഭാധ്യക്ഷന്മാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
50 പേർക്കെതിരേ കേസെടുത്തു
കായംകുളം: നിരോധനാജ്ഞ നിലനിൽക്കെ പള്ളിയിൽ അതിക്രമിച്ചു കയറിയതിനു കണ്ടാലറിയാവുന്ന അന്പതോളം വരുന്ന, ഓർത്തഡോക്സ് വൈദികരുടെയും വിശ്വാസികളുടെയും പേരിൽ പോലീസ് കേസെടുത്തു.
ഇതിനിടെ, യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് ഇവരെ തടഞ്ഞു. 15 മണിക്കൂറിലേറെ വിശ്വാസികളും വൈദികരും പള്ളിക്കു സമീപമുള്ള കെപി റോഡിൽ നിലയുറച്ചു. ഇതിനിടെ പോലീസും വൈദികരും വിശ്വാസികളും തമ്മിൽ വാക്കേറ്റമുണ്ടായി.
വൈകിട്ട് ആറിന് യാക്കോബായ വിഭാഗം ബിഷപ്പുമാരുടെ നേതൃത്വത്തിൽ പള്ളിക്കു സമീപം പാതയോരത്തു പ്രതിഷേധത്തിന്റെ ഭാഗമായി പ്രാർഥനായജ്ഞം സംഘടിപ്പിച്ചു. നൂറുകണക്കിനു വൈദികരും വിശ്വാസികളും പങ്കെടുത്തു. യാക്കോബായ വിഭാഗം തുന്പമണ് ഭദ്രാസന മെത്രാപ്പോലീത്ത, യൂഹാനോൻ മാർ മിലിത്തിയോസ്, നിരണം ഭദ്രാസന സഹായമെത്രാൻ ഗീവർഗീസ് മാർ ബർണബാസ്, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തേവോദോത്തിയോസ് എന്നിവരും പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തു.
ഓർത്തഡോക്സ് വിഭാഗം മാവേലിക്കര ഭദ്രാസന സഹായ മെത്രാൻ അലക്സിയോസ് മാർ യൗസേബിയോസും പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നു. പള്ളിക്കുള്ളിൽ കയറിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിഭാഗം സ്ഥാപിച്ച ചിത്രങ്ങളും കൊടികളും നീക്കി. പിന്നീട് ഇവ കത്തിച്ചു. ഇതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തു നിരോധനാജ്ഞ നിലനിൽക്കെ ഓർത്തഡോക്സ് വിഭാഗം അതു ലംഘിച്ചു പള്ളിയിൽ അതിക്രമിച്ചു കയറുകയായിരുന്നെന്നു യാക്കോബായ വിഭാഗം ആരോപിച്ചു.
ഇന്നലെ രാവിലെ ചെങ്ങന്നൂർ ഡിവൈഎസ്പിയും ആർഡിഒയും തങ്ങളുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയതെന്നും പോലീസ് ഇതിന് ഒത്താശ ചെയ്തെന്നും യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. മുന്പ് സുപ്രീംകോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം മൂലം പോലീസ് തടയുകയായിരുന്നു. പിന്നീട് യാക്കോബായ വിഭാഗത്തിലെ ഇടവകാംഗങ്ങളുടെ സംസ്കാര ശുശ്രൂഷയ്ക്കു വൈദികർ പള്ളിയിൽ പ്രവേശിക്കുന്നതിനെതിരേ ഓർത്തഡോക്സ് വിഭാഗവും രംഗത്തെത്തിയതോടെ സ്ഥിതി വഷളായി.
ഇതോടെ പള്ളി താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. യാക്കോബായ വിഭാഗത്തിന്റെ കൈവശമായിരുന്നു പള്ളിയുടെ താക്കോൽ. ഹൈക്കോടതി ഉത്തരവിനെത്തുടർന്നു താക്കോൽ കൈമാറണമെന്നു യാക്കോബായ വിഭാഗത്തോടു പോലീസ് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും സംഘടിച്ചെത്തി ഇന്നലെ രാവിലെ പള്ളിയുടെ പൂട്ടു തകർത്ത് അകത്തു കയറിയത്.
അതിക്രമം അംഗീകരിക്കില്ല: യാക്കോബായ വിഭാഗം
അതിക്രമം നടത്തിയ ഓർത്തഡോക്സ് വിഭാഗത്തെ ശക്തമായി നേരിടുമെന്നു യാക്കോബായ വിഭാഗം പള്ളി മാനേജിംഗ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഹൈക്കോടതി വിധി നടപ്പാക്കാൻ പള്ളി മാനേജിംഗ് കമ്മിറ്റി ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടി കാത്തിരിക്കെ ഇത്തരത്തിൽ അതിക്രമം കാട്ടിയതു തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. പള്ളിയും പൂജാസാധനങ്ങളും ചിത്രങ്ങളും കൊടികളും നശിപ്പിച്ചവർക്കെതിരേ നിയമ നടപടി സ്വീകരിക്കണം. ഇടവകാംഗങ്ങളുടെ അവകാശം നിലനിർത്തി ഉണ്ടായ ഉത്തരവ് പ്രകാരം പള്ളി ഭരണസമിതിക്കു പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമുതൽ യാക്കോബായ വിഭാഗം ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഗീവർഗീസ് മാർ ബർണബാസ് എന്നീ യാക്കോബായ സഭാധ്യക്ഷന്മാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
50 പേർക്കെതിരേ കേസെടുത്തു
കായംകുളം: നിരോധനാജ്ഞ നിലനിൽക്കെ പള്ളിയിൽ അതിക്രമിച്ചു കയറിയതിനു കണ്ടാലറിയാവുന്ന അന്പതോളം വരുന്ന, ഓർത്തഡോക്സ് വൈദികരുടെയും വിശ്വാസികളുടെയും പേരിൽ പോലീസ് കേസെടുത്തു.
ഇതിനിടെ, യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് ഇവരെ തടഞ്ഞു. 15 മണിക്കൂറിലേറെ വിശ്വാസികളും വൈദികരും പള്ളിക്കു സമീപമുള്ള കെപി റോഡിൽ നിലയുറച്ചു. ഇതിനിടെ പോലീസും വൈദികരും വിശ്വാസികളും തമ്മിൽ വാക്കേറ്റമുണ്ടായി.
വൈകിട്ട് ആറിന് യാക്കോബായ വിഭാഗം ബിഷപ്പുമാരുടെ നേതൃത്വത്തിൽ പള്ളിക്കു സമീപം പാതയോരത്തു പ്രതിഷേധത്തിന്റെ ഭാഗമായി പ്രാർഥനായജ്ഞം സംഘടിപ്പിച്ചു. നൂറുകണക്കിനു വൈദികരും വിശ്വാസികളും പങ്കെടുത്തു. യാക്കോബായ വിഭാഗം തുന്പമണ് ഭദ്രാസന മെത്രാപ്പോലീത്ത, യൂഹാനോൻ മാർ മിലിത്തിയോസ്, നിരണം ഭദ്രാസന സഹായമെത്രാൻ ഗീവർഗീസ് മാർ ബർണബാസ്, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തേവോദോത്തിയോസ് എന്നിവരും പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തു.