കൊച്ചി: സംസ്ഥാനത്ത് ബസുകൾ ഉൾപ്പെടെയുള്ള സ്റ്റേജ് കാര്യേജുകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 20 വർഷമാക്കിയത് ചട്ടപ്രകാരമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി. അധികമായി കിട്ടുന്ന അഞ്ചു വർഷത്തിനുള്ളിൽ നിലവിലെ സ്റ്റേജ് കാര്യേജുകൾ ഇലക്ട്രിക്, എൽഎൻജി, സിഎൻജി വാഹനങ്ങളാക്കി മാറ്റുന്നതിനെയും ഡീസൽ വാഹനങ്ങൾക്കു പകരം ഇത്തരം പുതിയ വാഹനങ്ങൾ വാങ്ങുന്നതിനെയും പ്രോത്സാഹിപ്പിക്കാനാവുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
സ്റ്റേജ് കാര്യേജുകളുടെ കാലാവധി വർധിപ്പിച്ചതിനെതിരേ ആലുവ എരുമത്തല സ്വദേശി പി.ഡി. മാത്യു നൽകിയ ഹർജിയിലാണ് ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി എസ്. സ്മിത മറുപടി സത്യവാങ്മൂലം നൽകിയത്. നിലവിലെ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള കിറ്റുകൾ വിപണിയിൽ ലഭ്യമാണെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.
സ്റ്റേജ് കാര്യേജുകളുടെ കാലാവധി വർധിപ്പിച്ചതിനെതിരേ ആലുവ എരുമത്തല സ്വദേശി പി.ഡി. മാത്യു നൽകിയ ഹർജിയിലാണ് ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി എസ്. സ്മിത മറുപടി സത്യവാങ്മൂലം നൽകിയത്. നിലവിലെ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള കിറ്റുകൾ വിപണിയിൽ ലഭ്യമാണെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.