തിരുവനന്തപുരം: കർഷക വായ്പകളുടെ മോറട്ടോറിയം കാലാവധി ഡിസംബർ വരെ നീട്ടിയതടക്കം തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു മന്ത്രിസഭ പ്രഖ്യാപിച്ച കർഷക ആശ്വാസ പദ്ധതികളുടെയൊന്നും ഉത്തരവിറക്കിയില്ല. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറക്കാത്തതിനു സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരേ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ രംഗത്തെത്തി.
കർഷകർ എടുത്തിട്ടുള്ള കാർഷികേതര വായ്പകൾ അടക്കമുള്ള എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് ഉത്തരവ് പുറപ്പെടുവിക്കാത്തതിനെത്തുടർന്നു നടപ്പാക്കാതെ പോയത്.
മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്ന ചട്ടം പാലിക്കാതിരുന്ന ചീഫ് സെക്രട്ടറി ടോംജോസിന്റെ നടപടിക്കെതിരേയാണു കൃഷിമന്ത്രി രംഗത്തെത്തിയത്.
ചീഫ് സെക്രട്ടറിയുടെ നിർദേശാനുസരണം റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഉത്തരവ് ഇറക്കേണ്ടിയിരുന്നത്.
കർഷകർ ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾക്ക് ഒക്ടോബർ 11 വരെ മോറട്ടോറിയം നിലവിലുണ്ടെന്നു ചീഫ് സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു.
സഹകരണസംഘങ്ങൾ, പിന്നോക്ക ക്ഷേമ വികസന കോർപറേഷൻ, ഭവനനിർമാണ ബോർഡ് എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പകൾക്കു മാത്രമേ ഒക്ടോബർ 11 വരെ മോറട്ടോറിയം കാലാവധിയുള്ളു.
വാണിജ്യ- ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത വായ്പകൾക്കു ജൂലൈ 31 വരെ മാത്രമേ മോറട്ടോറിയം കാലാവധിയുള്ളു. ചീഫ് സെക്രട്ടറി ഇന്നലെയിറക്കിയ പത്രക്കുറിപ്പിൽ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ട്. മോറട്ടോറിയം നിലവിലുള്ള സാഹചര്യത്തിൽ കർഷകർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണു സർക്കാർ പറയുന്നത്.
ഇതോടൊപ്പം കർഷക കടാ ശ്വാസ കമ്മിഷന്റെ പരിധിയിൽ വരുന്ന വായ്പാ തുകകളുടെ പരിധി രണ്ടു ലക്ഷമാക്കി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ചട്ട ഭേദഗതി വേണ്ടിവരുന്നതിനാൽ ഇതും നടപ്പായില്ല. നിലവിൽ ഒരു ലക്ഷമാണു പരിധി. കഴിഞ്ഞ മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗമാണ് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത എല്ലാ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ചത്. കടക്കെണിയിൽപ്പെട്ട് കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു തീരുമാനം. മാർച്ച് പത്തിന് വൈകുന്നേരമായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അഞ്ചു ദിവസം കൊണ്ട ് ഉത്തരവിറക്കാൻ കഴിയാത്തതു വീഴ്ചയാണെന്നാണു പൊതു വിലയിരുത്തൽ.
മോറട്ടോറിയം നിലവിലുള്ളപ്പോഴായിരുന്നു ബാങ്കുകൾ ജപ്തി നോട്ടീസ് നൽകുകയും ഭയന്ന കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്തത്. ഇതിനെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളാണ് ഇപ്പോൾ പെരുവഴിയിലായത്.
കർഷകർ എടുത്തിട്ടുള്ള കാർഷികേതര വായ്പകൾ അടക്കമുള്ള എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് ഉത്തരവ് പുറപ്പെടുവിക്കാത്തതിനെത്തുടർന്നു നടപ്പാക്കാതെ പോയത്.
മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്ന ചട്ടം പാലിക്കാതിരുന്ന ചീഫ് സെക്രട്ടറി ടോംജോസിന്റെ നടപടിക്കെതിരേയാണു കൃഷിമന്ത്രി രംഗത്തെത്തിയത്.
ചീഫ് സെക്രട്ടറിയുടെ നിർദേശാനുസരണം റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഉത്തരവ് ഇറക്കേണ്ടിയിരുന്നത്.
കർഷകർ ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾക്ക് ഒക്ടോബർ 11 വരെ മോറട്ടോറിയം നിലവിലുണ്ടെന്നു ചീഫ് സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു.
സഹകരണസംഘങ്ങൾ, പിന്നോക്ക ക്ഷേമ വികസന കോർപറേഷൻ, ഭവനനിർമാണ ബോർഡ് എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പകൾക്കു മാത്രമേ ഒക്ടോബർ 11 വരെ മോറട്ടോറിയം കാലാവധിയുള്ളു.
വാണിജ്യ- ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത വായ്പകൾക്കു ജൂലൈ 31 വരെ മാത്രമേ മോറട്ടോറിയം കാലാവധിയുള്ളു. ചീഫ് സെക്രട്ടറി ഇന്നലെയിറക്കിയ പത്രക്കുറിപ്പിൽ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ട്. മോറട്ടോറിയം നിലവിലുള്ള സാഹചര്യത്തിൽ കർഷകർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണു സർക്കാർ പറയുന്നത്.
ഇതോടൊപ്പം കർഷക കടാ ശ്വാസ കമ്മിഷന്റെ പരിധിയിൽ വരുന്ന വായ്പാ തുകകളുടെ പരിധി രണ്ടു ലക്ഷമാക്കി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ചട്ട ഭേദഗതി വേണ്ടിവരുന്നതിനാൽ ഇതും നടപ്പായില്ല. നിലവിൽ ഒരു ലക്ഷമാണു പരിധി. കഴിഞ്ഞ മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗമാണ് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത എല്ലാ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ചത്. കടക്കെണിയിൽപ്പെട്ട് കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു തീരുമാനം. മാർച്ച് പത്തിന് വൈകുന്നേരമായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അഞ്ചു ദിവസം കൊണ്ട ് ഉത്തരവിറക്കാൻ കഴിയാത്തതു വീഴ്ചയാണെന്നാണു പൊതു വിലയിരുത്തൽ.
മോറട്ടോറിയം നിലവിലുള്ളപ്പോഴായിരുന്നു ബാങ്കുകൾ ജപ്തി നോട്ടീസ് നൽകുകയും ഭയന്ന കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്തത്. ഇതിനെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളാണ് ഇപ്പോൾ പെരുവഴിയിലായത്.