കരുനാഗപ്പള്ളി: ഓച്ചിറയിൽ പതിമ്മൂന്നുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി. ഗുജറാത്ത് സ്വദേശി ഹരിറാം -ഗോന്ധാരി ദമ്പതികളുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വീട്ടിൽ അതിക്രമിച്ചുകയറിയ നാലംഗ സംഘം മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു. പെൺകുട്ടിയുടെ കരച്ചി കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ അക്രമികളെ തടഞ്ഞതോടെ സംഘം പിൻമാറി. ഇവരുടെ ആക്രമണത്തിൽ പെൺകുട്ടിക്കു നിസാര പരിക്കും പിതാവിന്റെ വലതു കൈയ്ക്കു സാരമായ പരിക്കും ഏറ്റിരുന്നു. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനായി പോകുന്നതിനിടെ വീണ്ടും എത്തിയ സംഘം പെൺകുട്ടിയെ ബലമായി കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒന്നരമാസം മുമ്പും സമാനസംഭവം ഉണ്ടായതായി പറയുന്നു. അന്നു പോലീസിൽ പരാതി നൽകിയിരുന്നു. ഒരുവർഷം മുൻപ് ഇവരുടെ വീട് കുത്തിത്തുറന്ന് 25,000 രൂപ മോഷ്ടിച്ചതിനുപിന്നിലും ഇതേ സംഘമാണെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വീട്ടിൽ അതിക്രമിച്ചുകയറിയ നാലംഗ സംഘം മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു. പെൺകുട്ടിയുടെ കരച്ചി കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ അക്രമികളെ തടഞ്ഞതോടെ സംഘം പിൻമാറി. ഇവരുടെ ആക്രമണത്തിൽ പെൺകുട്ടിക്കു നിസാര പരിക്കും പിതാവിന്റെ വലതു കൈയ്ക്കു സാരമായ പരിക്കും ഏറ്റിരുന്നു. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനായി പോകുന്നതിനിടെ വീണ്ടും എത്തിയ സംഘം പെൺകുട്ടിയെ ബലമായി കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒന്നരമാസം മുമ്പും സമാനസംഭവം ഉണ്ടായതായി പറയുന്നു. അന്നു പോലീസിൽ പരാതി നൽകിയിരുന്നു. ഒരുവർഷം മുൻപ് ഇവരുടെ വീട് കുത്തിത്തുറന്ന് 25,000 രൂപ മോഷ്ടിച്ചതിനുപിന്നിലും ഇതേ സംഘമാണെന്ന് പറയുന്നു.