കൊച്ചി: ജപ്തിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രീത ഷാജിയും ഭർത്താവ് എം.വി. ഷാജിയും കിടപ്പിലായ രോഗികളെ 100 മണിക്കൂർ പരിചരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ചികിത്സയിൽ കഴിയുന്നവരും വീടുകളിൽ കിടപ്പായവരുമായ രോഗികളെ പരിചരിക്കാനാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ദിവസവും ആറു മണിക്കൂർ വീതം 100 മണിക്കൂർ സേവനം അനുഷ്ഠിക്കണം. ഇവരുടെ പരിചരണത്തിനു ജനറൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം. സേവനം പൂർത്തിയാക്കിയാൽ ജില്ലാ കളക്ടറും മെഡിക്കൽ സൂപ്രണ്ടും ഉത്തരവു നടപ്പായെന്നു റിപ്പോർട്ട് നൽകണമെന്നും അല്ലാത്ത പക്ഷം കടുത്ത ശിക്ഷാനടപടികൾ പ്രതികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
വായ്പാ കുടിശികയെത്തുടർന്നു ബാങ്ക് ജപ്തി നടത്തി ലേലം ചെയ്ത വീടും പറന്പു ഒഴിഞ്ഞുകൊടുക്കാൻ പ്രീത ഷാജിയോടും കുടുംബത്തോടും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഇതു പാലിക്കാൻ ഇവർ തയാറായിരുന്നില്ല. ഇതേത്തുടർന്നാണു കോടതിയലക്ഷ്യ കുറ്റത്തിനു സാമൂഹ്യസേവനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു പ്രീത ഷാജിയെയും ഷാജിയെയും കോടതി ശിക്ഷിച്ചത്. ലേലം നിയമപരമല്ലെന്നു കണ്ടു പിന്നീട് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഭൂമി ഒഴിയാനുള്ള ഉത്തരവ് പാലിക്കാത്തതു കോടതിയലക്ഷ്യമാണെന്നു ഹൈക്കോടതി വിലയിരുത്തിയിരുന്നു. മാപ്പു പറഞ്ഞ് ഒഴിവാകാൻ കഴിയുന്ന കുറ്റമല്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ഹൈക്കോടതി ഇവർക്ക് ഏതു തരത്തിലുള്ള സാമൂഹ്യ സേവനമാണ് നൽകേണ്ടതെന്ന് അറിയിക്കാൻ ജില്ലാ കളക്ടറോട് നിർദേശിച്ചിരുന്നു.
തേവര വൃദ്ധ സദനത്തിലെ 42 അന്തേവാസികളെ പരിചരിക്കുക, കാക്കനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ പരിചരിക്കുക, എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിനു കീഴിലുള്ള കിടപ്പുരോഗികളെ ശുശ്രൂഷിക്കുക എന്നീ നിർദേശങ്ങളാണു കളക്ടർ സമർപ്പിച്ചത്. ഇതിൽനിന്നാണു കിടപ്പുരോഗികളെ പരിചരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
പ്രീത ഷാജിയുടെ കുടുംബം താമസിക്കുന്ന പത്തടിപ്പാലത്തും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിലെ കിടപ്പുരോഗികളെ പരിചരിക്കാൻ അനുവദിക്കുന്ന കാര്യം മെഡിക്കൽ സൂപ്രണ്ട് തീരുമാനിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസവും ആറു മണിക്കൂർ വീതം 100 മണിക്കൂർ സേവനം അനുഷ്ഠിക്കണം. ഇവരുടെ പരിചരണത്തിനു ജനറൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം. സേവനം പൂർത്തിയാക്കിയാൽ ജില്ലാ കളക്ടറും മെഡിക്കൽ സൂപ്രണ്ടും ഉത്തരവു നടപ്പായെന്നു റിപ്പോർട്ട് നൽകണമെന്നും അല്ലാത്ത പക്ഷം കടുത്ത ശിക്ഷാനടപടികൾ പ്രതികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
വായ്പാ കുടിശികയെത്തുടർന്നു ബാങ്ക് ജപ്തി നടത്തി ലേലം ചെയ്ത വീടും പറന്പു ഒഴിഞ്ഞുകൊടുക്കാൻ പ്രീത ഷാജിയോടും കുടുംബത്തോടും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഇതു പാലിക്കാൻ ഇവർ തയാറായിരുന്നില്ല. ഇതേത്തുടർന്നാണു കോടതിയലക്ഷ്യ കുറ്റത്തിനു സാമൂഹ്യസേവനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു പ്രീത ഷാജിയെയും ഷാജിയെയും കോടതി ശിക്ഷിച്ചത്. ലേലം നിയമപരമല്ലെന്നു കണ്ടു പിന്നീട് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഭൂമി ഒഴിയാനുള്ള ഉത്തരവ് പാലിക്കാത്തതു കോടതിയലക്ഷ്യമാണെന്നു ഹൈക്കോടതി വിലയിരുത്തിയിരുന്നു. മാപ്പു പറഞ്ഞ് ഒഴിവാകാൻ കഴിയുന്ന കുറ്റമല്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ഹൈക്കോടതി ഇവർക്ക് ഏതു തരത്തിലുള്ള സാമൂഹ്യ സേവനമാണ് നൽകേണ്ടതെന്ന് അറിയിക്കാൻ ജില്ലാ കളക്ടറോട് നിർദേശിച്ചിരുന്നു.
തേവര വൃദ്ധ സദനത്തിലെ 42 അന്തേവാസികളെ പരിചരിക്കുക, കാക്കനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ പരിചരിക്കുക, എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിനു കീഴിലുള്ള കിടപ്പുരോഗികളെ ശുശ്രൂഷിക്കുക എന്നീ നിർദേശങ്ങളാണു കളക്ടർ സമർപ്പിച്ചത്. ഇതിൽനിന്നാണു കിടപ്പുരോഗികളെ പരിചരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
പ്രീത ഷാജിയുടെ കുടുംബം താമസിക്കുന്ന പത്തടിപ്പാലത്തും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിലെ കിടപ്പുരോഗികളെ പരിചരിക്കാൻ അനുവദിക്കുന്ന കാര്യം മെഡിക്കൽ സൂപ്രണ്ട് തീരുമാനിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.