കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14ന് കണ്ണോത്ത് വീട്ടിൽ മുരളീധരൻ ജനിച്ചു. ബിരുദം നേടിയശേഷം നിയമ പഠനം. പിന്നീടു സജീവ രാഷ്ട്രീയം.
സേവാദൾ വോളണ്ടിയറായി തുടങ്ങി അതിന്റെ അമരത്ത് തുടരുമ്പോഴാണ് 1989ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ്. വലിയ ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ അദ്ദേഹത്തെ കോഴിക്കോട്ടുനിന്ന് പാര്‍ലമെന്റിലേക്ക് അയച്ചു. 1991ലും 1999ലും നടന്ന തെരഞ്ഞെടുപ്പിലും കോഴിക്കോട്ട് മുരളീധരൻ തന്നെയായി വിജയി.
കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിൽ എത്തിയ മുരളീധരന്, 2001- 2004 കാലഘട്ടത്തില്‍ കെപിസിസി അധ്യക്ഷനായി. 2004 ഫെബ്രുവരി 11ന് വൈദ്യുതി മന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ആറുമാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവച്ചു. ഗ്രൂപ്പ് യുദ്ധം മൂത്ത് മുരളീധരന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. ഡിഐസി രൂപീകരിച്ച് ഇടതുമുന്നണിയുമായി സഹകരിച്ചു. 2009ൽ വയനാട്ടിൽ എൻസിപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും യുഡിഎഫിനും എൽഡിഎഫിനും പിന്നിലായി മൂന്നാമത് എത്താനേ കഴിഞ്ഞുള്ളു.
2011 ല്‍ മാതൃസംഘടനയിലേക്ക് മടങ്ങിയെത്തി. പിന്നീടു രണ്ടുതവണ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായി. കഴിഞ്ഞ തവണ ബിജെപിയിലെ കരുത്തനായ കുമ്മനത്തെ പരാജയപ്പെടുത്തി. ഭാര്യ: ജ്യോതി. മക്കൾ: അരുൺ നാരായണൻ, ശബരിനാഥ്.
സേവാദൾ വോളണ്ടിയറായി തുടങ്ങി അതിന്റെ അമരത്ത് തുടരുമ്പോഴാണ് 1989ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ്. വലിയ ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ അദ്ദേഹത്തെ കോഴിക്കോട്ടുനിന്ന് പാര്‍ലമെന്റിലേക്ക് അയച്ചു. 1991ലും 1999ലും നടന്ന തെരഞ്ഞെടുപ്പിലും കോഴിക്കോട്ട് മുരളീധരൻ തന്നെയായി വിജയി.
കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിൽ എത്തിയ മുരളീധരന്, 2001- 2004 കാലഘട്ടത്തില്‍ കെപിസിസി അധ്യക്ഷനായി. 2004 ഫെബ്രുവരി 11ന് വൈദ്യുതി മന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ആറുമാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവച്ചു. ഗ്രൂപ്പ് യുദ്ധം മൂത്ത് മുരളീധരന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. ഡിഐസി രൂപീകരിച്ച് ഇടതുമുന്നണിയുമായി സഹകരിച്ചു. 2009ൽ വയനാട്ടിൽ എൻസിപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും യുഡിഎഫിനും എൽഡിഎഫിനും പിന്നിലായി മൂന്നാമത് എത്താനേ കഴിഞ്ഞുള്ളു.
2011 ല്‍ മാതൃസംഘടനയിലേക്ക് മടങ്ങിയെത്തി. പിന്നീടു രണ്ടുതവണ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായി. കഴിഞ്ഞ തവണ ബിജെപിയിലെ കരുത്തനായ കുമ്മനത്തെ പരാജയപ്പെടുത്തി. ഭാര്യ: ജ്യോതി. മക്കൾ: അരുൺ നാരായണൻ, ശബരിനാഥ്.