കോഴിക്കോട്: മലബാറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ടി. സിദ്ദിഖ്. കെപിസിസി അംഗവും കോഴിക്കോട് ഡിസിസി പ്രസിഡന്റുമായ ടി. സിദ്ദിഖ് ഉമ്മൻ ചാണ്ടിയുടെ വലംകൈയെന്നാണ് അറിയപ്പെടുന്നത്. 2016 നിയമസഭാതെരഞ്ഞെടുപ്പിൽ കുന്ദമംഗലത്തു മത്സരിച്ച സിദ്ദിഖിനെ പതിനായിരത്തിലേറെ വോട്ടിന്റെ വ്യത്യാസത്തിൽ ഇടതു സ്വതന്ത്രൻ പി.ടി.എ. റഹീം തോല്പിച്ചു.
പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി കാസർഗോഡ് ചെമനാട് പഞ്ചായത്തിലെ കളനാട് 1974-ല്‍ ജനിച്ച സിദ്ദിഖ് എൺപതുകളുടെ അവസാനം കോഴിക്കോട്ട് എത്തി. പന്തീരാങ്കാവ് ഹൈസ്കൂളിലും ഗുരുവായൂരപ്പന് കോളജിലും ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും കോഴിക്കോട് ലോ കോളജിലും പഠിച്ചു. കോളജ് യൂണിയൻ ഭാരവാഹി യായിരുന്നു. കാലിക്കട്ട് യുണിവേഴ്സിറ്റി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2002ല്‍ അദേഹം യൂത്ത് കോണ്‍ഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം സെക്രട്ടറി ആയി.
2002 -07 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു,പിന്നീട് 2007- 09 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി. "നിയമസഭയിലെ ഉമ്മന്‍ചാണ്ടി' എന്ന പുസ്തകത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു.
ഭാര്യയും മൂന്ന് മക്കളുമുണ്ട്.
മികച്ച പ്രസംഗകന്, സംഘാടകന്‍, ജനപ്രിയ നേതാവ് അങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയായ അദ്ദേഹത്തിന് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊക്കുടൻ സ്മാരക പരിസ്ഥിതി അവാര്‍ഡ് ലഭിച്ചു.
പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി കാസർഗോഡ് ചെമനാട് പഞ്ചായത്തിലെ കളനാട് 1974-ല്‍ ജനിച്ച സിദ്ദിഖ് എൺപതുകളുടെ അവസാനം കോഴിക്കോട്ട് എത്തി. പന്തീരാങ്കാവ് ഹൈസ്കൂളിലും ഗുരുവായൂരപ്പന് കോളജിലും ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും കോഴിക്കോട് ലോ കോളജിലും പഠിച്ചു. കോളജ് യൂണിയൻ ഭാരവാഹി യായിരുന്നു. കാലിക്കട്ട് യുണിവേഴ്സിറ്റി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2002ല്‍ അദേഹം യൂത്ത് കോണ്‍ഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം സെക്രട്ടറി ആയി.
2002 -07 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു,പിന്നീട് 2007- 09 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി. "നിയമസഭയിലെ ഉമ്മന്‍ചാണ്ടി' എന്ന പുസ്തകത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു.
ഭാര്യയും മൂന്ന് മക്കളുമുണ്ട്.
മികച്ച പ്രസംഗകന്, സംഘാടകന്‍, ജനപ്രിയ നേതാവ് അങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയായ അദ്ദേഹത്തിന് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊക്കുടൻ സ്മാരക പരിസ്ഥിതി അവാര്‍ഡ് ലഭിച്ചു.