തിരുവനന്തപുരം: എൻസിഇആർടിയുടെ ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് ചാന്നാർ ലഹള ഉൾപ്പെടെ നവോത്ഥാന സമരങ്ങളെ പരാമർശിക്കുന്ന ഭാഗങ്ങൾ നീക്കിയതിൽ നവോത്ഥാന മൂല്യസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. ചരിത്രത്തെ വരേണ്യവത്കരിക്കാനും വർഗീയവത്കരിക്കാനുമുള്ള നീക്കം ചെറുക്കണമെന്ന് യോഗം അഭ്യർഥിച്ചു.
യോഗത്തിൽ ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തു. കണ്വീനർ പുന്നല ശ്രീകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എൻസിഇആർടിയുടെ ഒൻപതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിലെ വസ്ത്രധാരണത്തിന്റെ സാമൂഹിക ചരിത്രം ഉൾപ്പെടെയുള്ള മൂന്ന് അധ്യായങ്ങളാണു നീക്കിയത്. ഈ ഭാഗം നവോത്ഥാന സമരങ്ങളെ പരാമർശിക്കുന്നതായിരുന്നു. ചാന്നാർ ലഹളയെ സംബന്ധിച്ചുള്ള ഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നവോത്ഥാന മുന്നേറ്റത്തിൽ സ്ത്രീ മുന്നേറ്റത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെ അവകാശ സമരത്തിന്റെയും ഭാഗമായാണ് ഇത് അടയാളപ്പെടുത്തിയിട്ടുള്ളത്. മാറുമറയ്ക്കൽ സമരമുൾപ്പെടെയുള്ള മുന്നേറ്റങ്ങൾ നടക്കുമ്പോഴും ഒരു വിഭാഗം സ്ത്രീകൾ പരമ്പരാഗതമായ സ്ത്രീ സങ്കല്പത്തിന്റെയും ആചാരത്തിന്റെയും ഭാഗമായിരുന്നുവെന്ന കാര്യം കൂടി പ്രതിപാദിച്ച ഭാഗമാണ് ഒഴിവാക്കിയത്. നവോത്ഥാന പാഠഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നു യോഗം ചൂണ്ടിക്കാട്ടി.
നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക് വയനാട് ഒഴികെയുള്ള ജില്ലകളിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് പുന്നല ശ്രീകുമാർ റിപ്പോർട്ട് ചെയ്തു. സംഘടനാ സംവിധാനം പടിപടിയായി താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ബഹുജന കൂട്ടായ്മ തെരഞ്ഞെടുപ്പിനു ശേഷം നടത്താൻ തീരുമാനിച്ചു. കെ. സോമപ്രസാദ് എം.പി, ബി. രാഘവൻ, പി.ആർ. ദേവദാസ്, കെ. ശാന്തകുമാരി, പി.കെ. സജീവ്, പി. രാമഭദ്രൻ, ഡോ. ഹുസൈൻ മടവൂർ, സി.പി. സുഗതൻ, രാമചന്ദ്രൻ മുല്ലശേരി തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തു. കണ്വീനർ പുന്നല ശ്രീകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എൻസിഇആർടിയുടെ ഒൻപതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിലെ വസ്ത്രധാരണത്തിന്റെ സാമൂഹിക ചരിത്രം ഉൾപ്പെടെയുള്ള മൂന്ന് അധ്യായങ്ങളാണു നീക്കിയത്. ഈ ഭാഗം നവോത്ഥാന സമരങ്ങളെ പരാമർശിക്കുന്നതായിരുന്നു. ചാന്നാർ ലഹളയെ സംബന്ധിച്ചുള്ള ഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നവോത്ഥാന മുന്നേറ്റത്തിൽ സ്ത്രീ മുന്നേറ്റത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെ അവകാശ സമരത്തിന്റെയും ഭാഗമായാണ് ഇത് അടയാളപ്പെടുത്തിയിട്ടുള്ളത്. മാറുമറയ്ക്കൽ സമരമുൾപ്പെടെയുള്ള മുന്നേറ്റങ്ങൾ നടക്കുമ്പോഴും ഒരു വിഭാഗം സ്ത്രീകൾ പരമ്പരാഗതമായ സ്ത്രീ സങ്കല്പത്തിന്റെയും ആചാരത്തിന്റെയും ഭാഗമായിരുന്നുവെന്ന കാര്യം കൂടി പ്രതിപാദിച്ച ഭാഗമാണ് ഒഴിവാക്കിയത്. നവോത്ഥാന പാഠഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നു യോഗം ചൂണ്ടിക്കാട്ടി.
നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക് വയനാട് ഒഴികെയുള്ള ജില്ലകളിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് പുന്നല ശ്രീകുമാർ റിപ്പോർട്ട് ചെയ്തു. സംഘടനാ സംവിധാനം പടിപടിയായി താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ബഹുജന കൂട്ടായ്മ തെരഞ്ഞെടുപ്പിനു ശേഷം നടത്താൻ തീരുമാനിച്ചു. കെ. സോമപ്രസാദ് എം.പി, ബി. രാഘവൻ, പി.ആർ. ദേവദാസ്, കെ. ശാന്തകുമാരി, പി.കെ. സജീവ്, പി. രാമഭദ്രൻ, ഡോ. ഹുസൈൻ മടവൂർ, സി.പി. സുഗതൻ, രാമചന്ദ്രൻ മുല്ലശേരി തുടങ്ങിയവർ പങ്കെടുത്തു.