തിരുവല്ല: ക്രൈസ്തവ സഭ പരിപാവനമായി കാണുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ ഹയർ സെക്കൻഡറി മൂല്യനിർണയം നടത്താനുള്ള ശ്രമം അപലപനീയമാണെന്നും ഇപ്രകാരം ക്രമീകരണം നടത്തുന്നതായി വാർത്തകൾ വന്നിട്ടും ഉത്തരവാദിത്വപ്പെട്ട അധികാരികൾ മൗനം പാലിക്കുന്നത് അദ്ഭുതപ്പെടുത്തുന്നതായും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി റവ.ഡോ. റെജി മാത്യു, അസോസിയേറ്റ് ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് എന്നിവർ പറഞ്ഞു.
ദുഃഖവെള്ളിയാഴ്ച പകൽ എല്ലാ ക്രൈസ്തവ ആരാധനാലയങ്ങളിലും ശുശ്രൂഷകൾ നടക്കുന്നതും അതിൽ ഭക്തിയോടുകൂടി ജനം പങ്കെടുക്കുന്നതും പൊതുസമൂഹത്തിന് അറിവുള്ളതാണ്. കൂടാതെ പള്ളികളോടു ചേർന്നാണ് സഭകളുടെ സ്കൂളുകളിൽ ബഹുഭൂരിപക്ഷവും. ഈ സാഹചര്യത്തിൽ ദുഃഖവെള്ളിയാഴ്ച മൂല്യനിർണയം നടന്നാൽ അത് ആരാധനയെ ബാധിക്കുകയും വിശ്വാസി സമൂഹത്തിനു പ്രയാസമാകുകയും ചെയ്യും. അതിനാൽ ദുഃഖവെള്ളിയാഴ്ച മൂല്യനിർണയം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
ദുഃഖവെള്ളിയാഴ്ച പകൽ എല്ലാ ക്രൈസ്തവ ആരാധനാലയങ്ങളിലും ശുശ്രൂഷകൾ നടക്കുന്നതും അതിൽ ഭക്തിയോടുകൂടി ജനം പങ്കെടുക്കുന്നതും പൊതുസമൂഹത്തിന് അറിവുള്ളതാണ്. കൂടാതെ പള്ളികളോടു ചേർന്നാണ് സഭകളുടെ സ്കൂളുകളിൽ ബഹുഭൂരിപക്ഷവും. ഈ സാഹചര്യത്തിൽ ദുഃഖവെള്ളിയാഴ്ച മൂല്യനിർണയം നടന്നാൽ അത് ആരാധനയെ ബാധിക്കുകയും വിശ്വാസി സമൂഹത്തിനു പ്രയാസമാകുകയും ചെയ്യും. അതിനാൽ ദുഃഖവെള്ളിയാഴ്ച മൂല്യനിർണയം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.