കൊച്ചി: ശബരിമല ദർശനത്തിനു സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ടു കണ്ണൂർ സ്വദേശിനി രേഷ്മാ നിശാന്ത് ഉൾപ്പെടെ നൽകിയ ഹർജികൾ മാറ്റിവച്ചു. ശബരിമല സംബന്ധിച്ചു സുപ്രീംകോടതിയിലുള്ള പുനഃപരിശോധനാ ഹർജികളിൽ വിധി പറഞ്ഞശേഷമാകും ഇനി ഈ ഹർജികൾ പരിഗണിക്കുക. കടുത്ത പ്രതിഷേധത്തെത്തുടർന്നു ദർശനം നടത്താൻ സാധിച്ചില്ലെന്നും ദർശനം നടത്താൻ സൗകര്യം ഒരുക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ശബരിമലയിൽ യുവതികൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ഇതിനായി ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ തടഞ്ഞെന്നു ഹർജിയിൽ പറയുന്നു.
ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ശബരിമലയിൽ യുവതികൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ഇതിനായി ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ തടഞ്ഞെന്നു ഹർജിയിൽ പറയുന്നു.