കൊച്ചി: തന്നെ മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി സമ്മർദം ചെലുത്തിയിട്ടില്ലെന്നു വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിക്ക്. തന്റെ പേരിൽ ഒരു ചേരിതിരിവുമുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്റെ പേരടങ്ങിയ പട്ടിക ഹൈക്കമാൻഡിനു കൈമാറിയതെന്നും സിദ്ദിക്ക് പറഞ്ഞു.
വയനാട് എംപിയായിരുന്ന എം.ഐ. ഷാനവാസിന്റെ എറണാകുളത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ അനുഗ്രഹം തേടിയശേഷമായിരുന്ന സിദ്ദിക്കിന്റെ പ്രതികരണം. വടകരയിൽ കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകുന്നതോടെ അവിടത്തെ ഇടതു സ്ഥാനാർഥി പി. ജയരാജൻ പ്രതിരോധത്തിലാകും.
മുരളീധരന്റെ സ്ഥാനാർഥിത്വം സംസ്ഥാനത്താകെ യുഡിഎഫിന് അനുകൂലമായ ട്രെൻഡുണ്ടാക്കും. സ്ഥാനാർഥി പട്ടിക ഇത്ര വൈകണമായിരുന്നോ എന്ന ചോദ്യത്തിനു വൈകിയതുകൊണ്ടു മികച്ച സ്ഥാനാർഥിയെ ലഭിച്ചല്ലോ എന്നായിരുന്നു സിദ്ദിക്കിന്റെ മറുപടി. വികസനത്തിന്റെ മാർഗരേഖയോടെയായിരിക്കും വയനാട്ടിലെ തന്റെ പ്രചാരണമെന്നും ടി. സിദ്ദിക്ക് പറഞ്ഞു.
വയനാട് എംപിയായിരുന്ന എം.ഐ. ഷാനവാസിന്റെ എറണാകുളത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ അനുഗ്രഹം തേടിയശേഷമായിരുന്ന സിദ്ദിക്കിന്റെ പ്രതികരണം. വടകരയിൽ കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകുന്നതോടെ അവിടത്തെ ഇടതു സ്ഥാനാർഥി പി. ജയരാജൻ പ്രതിരോധത്തിലാകും.
മുരളീധരന്റെ സ്ഥാനാർഥിത്വം സംസ്ഥാനത്താകെ യുഡിഎഫിന് അനുകൂലമായ ട്രെൻഡുണ്ടാക്കും. സ്ഥാനാർഥി പട്ടിക ഇത്ര വൈകണമായിരുന്നോ എന്ന ചോദ്യത്തിനു വൈകിയതുകൊണ്ടു മികച്ച സ്ഥാനാർഥിയെ ലഭിച്ചല്ലോ എന്നായിരുന്നു സിദ്ദിക്കിന്റെ മറുപടി. വികസനത്തിന്റെ മാർഗരേഖയോടെയായിരിക്കും വയനാട്ടിലെ തന്റെ പ്രചാരണമെന്നും ടി. സിദ്ദിക്ക് പറഞ്ഞു.