പാലാ: പിന്നിലേക്ക് ഉരുണ്ട കാർ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ കാറിനും മതിലിനും ഇടയിൽ ഞെരുങ്ങി ഗൃഹനാഥൻ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം ആനിത്തോട്ടം സ്കറിയയുടെ മകൻ ഷിജി സ്കറിയ (45, ചങ്ങനാശേരി എസ്.എച്ച്. ബുക്ക് ഡിപ്പോ ഉടമ) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് പാലാ കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശം ഷോപ്പിംഗ് കോംപ്ലക്സിലായിരുന്നു അപകടം.
ഭാര്യ ഡിംബിളിന്റെ തൊടുപുഴയിലുള്ള വീട്ടിൽ പോയി മടങ്ങി വരവേ ബേക്കറി സാധനങ്ങൾ വാങ്ങാനാണ് പാലായിലെ ഷോപ്പിംഗ് കോപ്ലക്സിൽ കയറിയത്. ഡിന്പിൾ ബേക്കറിയിലേക്ക് പോയതോടെ കാർ ഓടിച്ചിരുന്ന ഷിജി ഹാൻഡ് ബ്രേക്ക് വലിച്ച ശേഷം പുറത്തിറങ്ങി. എന്നാൽ ബ്രേക്ക് ശരിയായ പ്രവർത്തിക്കാത്തതുമൂലം ചെറിയ ഇറക്കത്തിൽ കാർ പിന്നോട്ട് ഉരുണ്ടു. ഇതുകണ്ട് ഷിജി കാറിന് പിന്നിലേക്ക് ഓടി പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ മതിലിനും കാറിനും ഇടയിൽപെടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഷിജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടിൽ ആരംഭിച്ച് ചങ്ങനാശേരി ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയിൽ. ഡിന്പിൾ തൊടുപുഴ വെള്ളൂക്കുന്നേൽ കുടുംബാംഗാമാണ്. മക്കൾ: താരാ,നേഹ,ജോ (മൂവരും ബിലിവേഴ്സ് ചർച്ച്് സ്കൂൾ വിദ്യാർഥികൾ).
ഭാര്യ ഡിംബിളിന്റെ തൊടുപുഴയിലുള്ള വീട്ടിൽ പോയി മടങ്ങി വരവേ ബേക്കറി സാധനങ്ങൾ വാങ്ങാനാണ് പാലായിലെ ഷോപ്പിംഗ് കോപ്ലക്സിൽ കയറിയത്. ഡിന്പിൾ ബേക്കറിയിലേക്ക് പോയതോടെ കാർ ഓടിച്ചിരുന്ന ഷിജി ഹാൻഡ് ബ്രേക്ക് വലിച്ച ശേഷം പുറത്തിറങ്ങി. എന്നാൽ ബ്രേക്ക് ശരിയായ പ്രവർത്തിക്കാത്തതുമൂലം ചെറിയ ഇറക്കത്തിൽ കാർ പിന്നോട്ട് ഉരുണ്ടു. ഇതുകണ്ട് ഷിജി കാറിന് പിന്നിലേക്ക് ഓടി പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ മതിലിനും കാറിനും ഇടയിൽപെടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഷിജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടിൽ ആരംഭിച്ച് ചങ്ങനാശേരി ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയിൽ. ഡിന്പിൾ തൊടുപുഴ വെള്ളൂക്കുന്നേൽ കുടുംബാംഗാമാണ്. മക്കൾ: താരാ,നേഹ,ജോ (മൂവരും ബിലിവേഴ്സ് ചർച്ച്് സ്കൂൾ വിദ്യാർഥികൾ).