നിലമ്പൂർ: കക്കാടംപൊയിൽ ചെമ്പോത്തി താഴ്വാരത്തിലുള്ള നായാടംപൊയിൽ മുതുവാൻ കോളനിയിൽ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഘം കോളനിയിലെത്തിയത്.
മാവോയിസ്റ്റുകൾ അറിയിച്ചതനുസരിച്ച് കഴിക്കാനുള്ള ഭക്ഷണം കോളനി നിവാസികൾ ഉണ്ടാക്കി നൽകി. അത് കഴിച്ച് ആവശ്യത്തിനുള്ള പലവ്യഞ്ജന സാധനങ്ങളുമായി ഒൻപതരയോടെയാണ് സംഘം മടങ്ങിയത്. സമീപത്തെ ചെമ്പോത്തി മലവാരത്തേക്കാണ് ഇവർ പോയതെന്ന് കോളനിക്കാർ പറഞ്ഞു.
കക്കാടംപൊയിൽ-നായാടംപൊയിൽ മേഖലയിൽ ആദ്യമായാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കോളനിയിലെ കേലന്റെ വീട്ടിലാണ് സംഘം എത്തിയത്. പിന്നീട് സമീപത്തെ ബിനുവിന്റെയും ബിനുവിന്റെ അമ്മാമൻ സുരേന്ദ്രന്റെയും വീട്ടിലെത്തി. മൂന്നുപേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. എകെ-47 തോക്കും നാടൻ തോക്കുമുണ്ടായിരുന്നതായി അവർ പറഞ്ഞു. ഒരാൾ മലയാളവും രണ്ടുപേർ തമിഴ് കലർന്ന മലയാളവുമാണ് സംസാരിച്ചിരുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വനത്തിലുള്ളതായും ഭക്ഷണം തീർന്നതായും മാവോയിസ്റ്റുകൾ പറഞ്ഞു. തുടർന്നാണ് കോളനിക്കാർ മൂന്നുപേർക്ക് ആവശ്യത്തിന് ഭക്ഷണം പാകംചെയ്ത് നൽകിയത്. അരി, വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, പഞ്ചസാര, തക്കാളി, കിഴങ്ങ്, സവാള, സോപ്പ് തുടങ്ങി 25 കിലോയോളം സാധനങ്ങൾ കോളനിക്കാരിൽനിന്ന് ശേഖരിച്ചുകൊണ്ടുപോയി. 18 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഇന്നലെ രാവിലെ മാവോവിരുദ്ധസേനയുടേയും തണ്ടർബോൾട്ടിന്റേയും നേതൃത്വത്തിൽ പോലീസ് സംഘം നായാടംപൊയിലിലേക്ക് പോയി കോളനിവാസികളിൽ നിന്ന് വിശദ വിവരങ്ങൾ ശേഖരിച്ചു. മാവോയിസ്റ്റ് മലയാളിയായ സോമൻ, കർണാടക സ്വദേശി വിക്രംഗൗഡ, കോയമ്പത്തൂർ സ്വദേശി സന്തോഷ് തുടങ്ങിയവരാണ് നായാടംപൊയിലിലെത്തിയതെന്ന് പോലീസിന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു.
വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ വെടിവയ്പ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചയായിരുന്നുവെന്നും തങ്ങളുടെ കേഡറ്റുകൾക്ക് ജാഗ്രതയില്ലാതിരുന്നത് വലിയ തിരിച്ചടിയുണ്ടാക്കിയതെന്നും മാവോയിസ്റ്റുകൾ കോളനി വാസികളോട് പറഞ്ഞു.
വൈത്തിരിയിലെ വെടിവയ്പ് ഒഴിവാക്കാമായിരുന്നതായിരുന്നുവെന്നാണ് മാവോയിസ്റ്റുകളുടെ വിലയിരുത്തൽ. മാവോയിസ്റ്റുകൾ റിസോർട്ടുടമകളിൽ നിന്ന് പണം പിരിക്കാനെത്തിയെന്നതാണ് വെടിവയ്പിന് ശേഷം പുറത്ത് വന്ന പ്രചാരണം. ഇത് സംഘടനയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയതായി നായാടംപൊയിലിലെത്തിയ സംഘാംഗങ്ങൾ കോളനി നിവാസികളോട് പറഞ്ഞു.
മാവോയിസ്റ്റുകൾ അറിയിച്ചതനുസരിച്ച് കഴിക്കാനുള്ള ഭക്ഷണം കോളനി നിവാസികൾ ഉണ്ടാക്കി നൽകി. അത് കഴിച്ച് ആവശ്യത്തിനുള്ള പലവ്യഞ്ജന സാധനങ്ങളുമായി ഒൻപതരയോടെയാണ് സംഘം മടങ്ങിയത്. സമീപത്തെ ചെമ്പോത്തി മലവാരത്തേക്കാണ് ഇവർ പോയതെന്ന് കോളനിക്കാർ പറഞ്ഞു.
കക്കാടംപൊയിൽ-നായാടംപൊയിൽ മേഖലയിൽ ആദ്യമായാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കോളനിയിലെ കേലന്റെ വീട്ടിലാണ് സംഘം എത്തിയത്. പിന്നീട് സമീപത്തെ ബിനുവിന്റെയും ബിനുവിന്റെ അമ്മാമൻ സുരേന്ദ്രന്റെയും വീട്ടിലെത്തി. മൂന്നുപേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. എകെ-47 തോക്കും നാടൻ തോക്കുമുണ്ടായിരുന്നതായി അവർ പറഞ്ഞു. ഒരാൾ മലയാളവും രണ്ടുപേർ തമിഴ് കലർന്ന മലയാളവുമാണ് സംസാരിച്ചിരുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വനത്തിലുള്ളതായും ഭക്ഷണം തീർന്നതായും മാവോയിസ്റ്റുകൾ പറഞ്ഞു. തുടർന്നാണ് കോളനിക്കാർ മൂന്നുപേർക്ക് ആവശ്യത്തിന് ഭക്ഷണം പാകംചെയ്ത് നൽകിയത്. അരി, വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, പഞ്ചസാര, തക്കാളി, കിഴങ്ങ്, സവാള, സോപ്പ് തുടങ്ങി 25 കിലോയോളം സാധനങ്ങൾ കോളനിക്കാരിൽനിന്ന് ശേഖരിച്ചുകൊണ്ടുപോയി. 18 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഇന്നലെ രാവിലെ മാവോവിരുദ്ധസേനയുടേയും തണ്ടർബോൾട്ടിന്റേയും നേതൃത്വത്തിൽ പോലീസ് സംഘം നായാടംപൊയിലിലേക്ക് പോയി കോളനിവാസികളിൽ നിന്ന് വിശദ വിവരങ്ങൾ ശേഖരിച്ചു. മാവോയിസ്റ്റ് മലയാളിയായ സോമൻ, കർണാടക സ്വദേശി വിക്രംഗൗഡ, കോയമ്പത്തൂർ സ്വദേശി സന്തോഷ് തുടങ്ങിയവരാണ് നായാടംപൊയിലിലെത്തിയതെന്ന് പോലീസിന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു.
വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ വെടിവയ്പ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചയായിരുന്നുവെന്നും തങ്ങളുടെ കേഡറ്റുകൾക്ക് ജാഗ്രതയില്ലാതിരുന്നത് വലിയ തിരിച്ചടിയുണ്ടാക്കിയതെന്നും മാവോയിസ്റ്റുകൾ കോളനി വാസികളോട് പറഞ്ഞു.
വൈത്തിരിയിലെ വെടിവയ്പ് ഒഴിവാക്കാമായിരുന്നതായിരുന്നുവെന്നാണ് മാവോയിസ്റ്റുകളുടെ വിലയിരുത്തൽ. മാവോയിസ്റ്റുകൾ റിസോർട്ടുടമകളിൽ നിന്ന് പണം പിരിക്കാനെത്തിയെന്നതാണ് വെടിവയ്പിന് ശേഷം പുറത്ത് വന്ന പ്രചാരണം. ഇത് സംഘടനയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയതായി നായാടംപൊയിലിലെത്തിയ സംഘാംഗങ്ങൾ കോളനി നിവാസികളോട് പറഞ്ഞു.