അടിമാലി: വിദ്യാർഥിനി ജീവനൊടുക്കി. അടിമാലി കരിങ്കുളത്ത് വാടകയ്ക്കു താമസിക്കുന്ന എരുമേലി തുമരുംപാറ പുതിയറ നൗഷാദിന്റെ മകൾ ഷൈമിയ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. സഹോദരങ്ങളോടൊപ്പം വീട്ടിലിണ്ടായിരുന്ന പെണ്‍കുട്ടി വീടിനകത്ത് ഫാനിൽ തൂങ്ങിമരിക്കുവാൻ ശ്രമിക്കുകയായിരുന്നു. അയൽവാസികൾ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
സംഭവസമയത്ത് രക്ഷിതാക്കൾ ജോലിസ്ഥലത്തായിരുന്നു. മൂന്നാർ എൻജിനീയറിംഗ് കോളജ് ഒന്നാംവർഷ വിദ്യാർഥിനിയായ ഷൈമിയ ഇന്നലെ കോളജിൽ പോയിരുന്നില്ല. അടിമാലി പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. നൗഷാദ് അടിമാലിയിലെ ഒരു വസ്ത്ര വ്യാപാരശാലയിൽ മാനേജരാണ്.
എരുമേലി മേപ്രത്ത് കുടുംബാംഗമായ മാതാവ് ഷബാന ദേവികുളം ട്രഷറി ജീവനക്കാരിയാണ്. സഹോദരങ്ങൾ: ഷംനാസ്, ഷെർമിൻ. സംസ്കാരം ഇന്ന് എരുമേലി ടൗണ്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
സംഭവസമയത്ത് രക്ഷിതാക്കൾ ജോലിസ്ഥലത്തായിരുന്നു. മൂന്നാർ എൻജിനീയറിംഗ് കോളജ് ഒന്നാംവർഷ വിദ്യാർഥിനിയായ ഷൈമിയ ഇന്നലെ കോളജിൽ പോയിരുന്നില്ല. അടിമാലി പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. നൗഷാദ് അടിമാലിയിലെ ഒരു വസ്ത്ര വ്യാപാരശാലയിൽ മാനേജരാണ്.
എരുമേലി മേപ്രത്ത് കുടുംബാംഗമായ മാതാവ് ഷബാന ദേവികുളം ട്രഷറി ജീവനക്കാരിയാണ്. സഹോദരങ്ങൾ: ഷംനാസ്, ഷെർമിൻ. സംസ്കാരം ഇന്ന് എരുമേലി ടൗണ്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.