കൊച്ചി: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ ലയിപ്പിക്കാനുള്ള ആലോചനകൾ വിദ്യാഭ്യാസ വകുപ്പിൽ പുരോഗമിക്കുന്പോൾ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ (വിഎച്ച്എസ്ഇ) അധ്യാപകർ ആശങ്കയിൽ. സർക്കാർ, എയ്ഡഡ് മേഖലകളിലെ വിഎച്ച്എസ്ഇ ജൂണിയർ അധ്യാപകരുടെ പ്രമോഷനും ശന്പളസ്കെയിലും സംബന്ധിച്ച അവ്യക്തത പരിഹരിക്കപ്പെടാത്തതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
അഞ്ചു വർഷം സർവീസ് പൂർത്തിയാക്കിയ വിഎച്ച്എസ്ഇ അധ്യാപകരുടെ വേതനം സർക്കാർ, എയ്ഡഡ് മേഖലകളിൽ രണ്ടു തരത്തിലാണു നിലവിലുള്ളത്. എയ്ഡഡ് മേഖലയിൽ ജൂണിയർ അധ്യാപകർ അഞ്ചു വർഷം പൂർത്തിയാക്കിയാൽ സീനിയർ തസ്തികയിലേക്കു പ്രമോഷനും വേതന വർധനയും ഉണ്ടാകും. എന്നാൽ സർക്കാർ വിഎച്ച്എസ്ഇ സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ നിലവിൽ ഇതിനു ചട്ടമില്ല. പത്തു വർഷമായിട്ടും ജൂണിയർ അധ്യാപകരുടെ ശന്പളസ്കെയിലിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം അധ്യാപകർ സംസ്ഥാനത്തുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
ഹയർ സെക്കൻഡറിയിൽ ജൂണിയർ, സീനിയർ അധ്യാപകർക്കു യഥാക്രമം 32,300, 39,500 ആണ് അടിസ്ഥാന ശന്പളം. ഇരു വിഭാഗങ്ങളിലും പന്ത്രണ്ടു മണിക്കൂർ വീതം പഠിപ്പിക്കുന്ന അധ്യാപകർക്കു രണ്ടു തരം വേതനമാണു നിലവിലുള്ളതെന്നു കെപിഎസ്ടിഎ സംസ്ഥാന കൗണ്സിൽ അംഗം അജിമോൻ പൗലോസ് ചൂണ്ടിക്കാട്ടി.
എയ്ഡഡ് സ്കൂളിലെ അധ്യാപകർ സീനിയർ സ്കെയിൽ വേതനം കൈപ്പറ്റുന്പോൾ സർക്കാർ മേഖലയിൽ തുല്യതസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അതു നിഷേധിക്കപ്പെടുന്നു. തുല്യജോലിക്കു തുല്യവേതനം എന്ന നയം ഇവിടെ വർഷങ്ങളായി കാറ്റിൽ പറത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖാദർ കമ്മീഷൻ റിപ്പോർട്ടു പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കുന്നതിനു മുന്പു വിഎച്ച്എസ്ഇയിലെ ജൂണിയർ അധ്യാപകരുടെ വേതനവും പ്രമോഷനും സംബന്ധിച്ചു തീരുമാനമെടുക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ഉമ്മൻചാണ്ടി സർക്കാർ ഇക്കാര്യത്തിൽ അധ്യാപകർക്ക് അനുകൂലമായ തീരുമാനമെടുത്തെങ്കിലും, സാന്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ സർക്കാർ അതു തടഞ്ഞുവച്ചിരിക്കുകയാണ്.
ലയനം നടപ്പായിക്കഴിഞ്ഞാൽ ജൂണിയർ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച തീരുമാനം നടപ്പാക്കില്ലെന്നാണ് അധ്യാപകരുടെ ആശങ്ക.
സിജോ പൈനാടത്ത്
അഞ്ചു വർഷം സർവീസ് പൂർത്തിയാക്കിയ വിഎച്ച്എസ്ഇ അധ്യാപകരുടെ വേതനം സർക്കാർ, എയ്ഡഡ് മേഖലകളിൽ രണ്ടു തരത്തിലാണു നിലവിലുള്ളത്. എയ്ഡഡ് മേഖലയിൽ ജൂണിയർ അധ്യാപകർ അഞ്ചു വർഷം പൂർത്തിയാക്കിയാൽ സീനിയർ തസ്തികയിലേക്കു പ്രമോഷനും വേതന വർധനയും ഉണ്ടാകും. എന്നാൽ സർക്കാർ വിഎച്ച്എസ്ഇ സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ നിലവിൽ ഇതിനു ചട്ടമില്ല. പത്തു വർഷമായിട്ടും ജൂണിയർ അധ്യാപകരുടെ ശന്പളസ്കെയിലിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം അധ്യാപകർ സംസ്ഥാനത്തുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
ഹയർ സെക്കൻഡറിയിൽ ജൂണിയർ, സീനിയർ അധ്യാപകർക്കു യഥാക്രമം 32,300, 39,500 ആണ് അടിസ്ഥാന ശന്പളം. ഇരു വിഭാഗങ്ങളിലും പന്ത്രണ്ടു മണിക്കൂർ വീതം പഠിപ്പിക്കുന്ന അധ്യാപകർക്കു രണ്ടു തരം വേതനമാണു നിലവിലുള്ളതെന്നു കെപിഎസ്ടിഎ സംസ്ഥാന കൗണ്സിൽ അംഗം അജിമോൻ പൗലോസ് ചൂണ്ടിക്കാട്ടി.
എയ്ഡഡ് സ്കൂളിലെ അധ്യാപകർ സീനിയർ സ്കെയിൽ വേതനം കൈപ്പറ്റുന്പോൾ സർക്കാർ മേഖലയിൽ തുല്യതസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അതു നിഷേധിക്കപ്പെടുന്നു. തുല്യജോലിക്കു തുല്യവേതനം എന്ന നയം ഇവിടെ വർഷങ്ങളായി കാറ്റിൽ പറത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖാദർ കമ്മീഷൻ റിപ്പോർട്ടു പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കുന്നതിനു മുന്പു വിഎച്ച്എസ്ഇയിലെ ജൂണിയർ അധ്യാപകരുടെ വേതനവും പ്രമോഷനും സംബന്ധിച്ചു തീരുമാനമെടുക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ഉമ്മൻചാണ്ടി സർക്കാർ ഇക്കാര്യത്തിൽ അധ്യാപകർക്ക് അനുകൂലമായ തീരുമാനമെടുത്തെങ്കിലും, സാന്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ സർക്കാർ അതു തടഞ്ഞുവച്ചിരിക്കുകയാണ്.
ലയനം നടപ്പായിക്കഴിഞ്ഞാൽ ജൂണിയർ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച തീരുമാനം നടപ്പാക്കില്ലെന്നാണ് അധ്യാപകരുടെ ആശങ്ക.
സിജോ പൈനാടത്ത്