കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകൾക്കായി ഏകീകൃത അക്കാദമിക് കലണ്ടറിനു രൂപം നൽകണമെന്നും ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇതിനു മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഒരു സ്കീം തയാറാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. സർവകലാശാലകളിലെ പരീക്ഷകളും ഫലപ്രഖ്യാപനവും വൈകുന്നതിനെതിരേ നിയമ വിദ്യാർഥികളായ കടവന്ത്ര സ്വദേശിനി മീര രമേശ്, തിരുവനന്തപുരം സ്വദേശിനി ആർഷ സതീശൻ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സർവകലാശാല ചാൻസലറുമായി കൂടിയാലോചിച്ചും സർവകലാശാലകളുടെ യോഗം വിളിച്ചുമാണ് സ്കീം ഉണ്ടാക്കേണ്ടത്. ഈ ഏകീകൃത കലണ്ടർ സർവകലാശാലകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്കീമിൽ വ്യവസ്ഥ വേണമെന്നും മൂന്നു മാസത്തിനകം പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. നേരത്തെ ഹർജികളിൽ എല്ലാ സർവകലാശാലകളെയും കക്ഷിയാക്കിയിരുന്നു.
സർവകലാശാലകളിലെ സപ്ലിമെന്ററി പരീക്ഷകളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കാലതാമസമുണ്ടെന്നതു വസ്തുതയാണെന്നു കോടതി വിലയിരുത്തി. ഓരോ സർവകലാശാലയുടെയും ചട്ടമനുസരിച്ച് വ്യത്യസ്ത അക്കാദമിക് കലണ്ടറുകളും വെക്കേഷനുകളുമാണുള്ളതെന്നും ഏകീകൃത കലണ്ടർ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചാൻസലർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും കൃത്യമായ സമയം നിശ്ചയിച്ച് ഈ രീതി പിന്തുടരുന്നതു വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആ നിലയ്ക്ക് ഏകീകൃത കലണ്ടർ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
സർവകലാശാല ചാൻസലറുമായി കൂടിയാലോചിച്ചും സർവകലാശാലകളുടെ യോഗം വിളിച്ചുമാണ് സ്കീം ഉണ്ടാക്കേണ്ടത്. ഈ ഏകീകൃത കലണ്ടർ സർവകലാശാലകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്കീമിൽ വ്യവസ്ഥ വേണമെന്നും മൂന്നു മാസത്തിനകം പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. നേരത്തെ ഹർജികളിൽ എല്ലാ സർവകലാശാലകളെയും കക്ഷിയാക്കിയിരുന്നു.
സർവകലാശാലകളിലെ സപ്ലിമെന്ററി പരീക്ഷകളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കാലതാമസമുണ്ടെന്നതു വസ്തുതയാണെന്നു കോടതി വിലയിരുത്തി. ഓരോ സർവകലാശാലയുടെയും ചട്ടമനുസരിച്ച് വ്യത്യസ്ത അക്കാദമിക് കലണ്ടറുകളും വെക്കേഷനുകളുമാണുള്ളതെന്നും ഏകീകൃത കലണ്ടർ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചാൻസലർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും കൃത്യമായ സമയം നിശ്ചയിച്ച് ഈ രീതി പിന്തുടരുന്നതു വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആ നിലയ്ക്ക് ഏകീകൃത കലണ്ടർ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.