വെസ്റ്റ് നൈൽ രോഗത്തിനു പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്തതിനാൽ കൊതുകു നിർമാർജന, നിയന്ത്രണ പ്രവർത്തനങ്ങളാണു പ്രതിരോധ മാർഗം. വെസ്റ്റ് നൈൽ പനി പക്ഷികളിൽനിന്നു കൊതുകു വഴി മനുഷ്യരിലേക്കു പകരുന്ന വൈറൽ ബാധയാണ്.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു ഈ രോഗം പകരില്ല. 80 ശതമാനം വൈറസ് ബാധിതരിൽ സാധാരണ വളരെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടാവാറുള്ളൂ. 20 ശതമാനം പേരിൽ പനി, തലവേദന, ഛർദി, തൊലിപ്പുറമെ ചുവന്നുതടിക്കൽ എന്നീ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനത്തിൽ താഴെ ആളുകളിൽ വൈറസ് ബാധ നാഡീ വ്യൂഹത്തെ ബാധിച്ച് (മെനിഞ്ചൈറ്റിസ്/ എൻസഫലൈറ്റിസ്/അപസ്മാരം) മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ 150 രോഗികളിൽ ഒരാൾക്കു മാത്രമേ ഗൗരവമായ രോഗലക്ഷണം ഉണ്ടാകാറുള്ളൂ. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ മണ്ണിട്ടു മൂടിയോ മറ്റു മാർഗങ്ങൾ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കുക. കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ടോയ്ലറ്റുകളുടെ വെന്റ് പൈപ്പുകൾക്കു വലയിട്ടു കൊതുകുകളെ അകറ്റുക. സെപ്റ്റിക് ടാങ്കിന്റെ മൂടിയിൽ ദ്വാരം ഉണ്ടെങ്കിൽ സിമന്റിട്ടു അടയ്ക്കുക. മലിന ജലം ശരിയായി സംസ്കരിക്കുക.
ജലാശയങ്ങളിൽ ഗപ്പി മത്സ്യം വളർത്തുക. ഓടകളിൽ മലിന ജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയവയാണു പ്രതിരോധ മാർഗങ്ങൾ.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു ഈ രോഗം പകരില്ല. 80 ശതമാനം വൈറസ് ബാധിതരിൽ സാധാരണ വളരെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടാവാറുള്ളൂ. 20 ശതമാനം പേരിൽ പനി, തലവേദന, ഛർദി, തൊലിപ്പുറമെ ചുവന്നുതടിക്കൽ എന്നീ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനത്തിൽ താഴെ ആളുകളിൽ വൈറസ് ബാധ നാഡീ വ്യൂഹത്തെ ബാധിച്ച് (മെനിഞ്ചൈറ്റിസ്/ എൻസഫലൈറ്റിസ്/അപസ്മാരം) മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ 150 രോഗികളിൽ ഒരാൾക്കു മാത്രമേ ഗൗരവമായ രോഗലക്ഷണം ഉണ്ടാകാറുള്ളൂ. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ മണ്ണിട്ടു മൂടിയോ മറ്റു മാർഗങ്ങൾ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കുക. കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ടോയ്ലറ്റുകളുടെ വെന്റ് പൈപ്പുകൾക്കു വലയിട്ടു കൊതുകുകളെ അകറ്റുക. സെപ്റ്റിക് ടാങ്കിന്റെ മൂടിയിൽ ദ്വാരം ഉണ്ടെങ്കിൽ സിമന്റിട്ടു അടയ്ക്കുക. മലിന ജലം ശരിയായി സംസ്കരിക്കുക.
ജലാശയങ്ങളിൽ ഗപ്പി മത്സ്യം വളർത്തുക. ഓടകളിൽ മലിന ജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയവയാണു പ്രതിരോധ മാർഗങ്ങൾ.