കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. പോൾ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് സീറോ മലബാർ സഭയുടെ കാര്യാലയത്തിൽനിന്ന് പോലീസിൽ പരാതി കൊടുത്തതായി മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും യഥാർഥ പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത പദ്ധതിയാണെന്നും സീറോ മലബാർ സഭ മാധ്യമ കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എറണാകുളം- അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയ ബിഷപ് ജേക്കബ് മനത്തോടത്തിനു ഫാ. പോൾ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് കേസിന് ആസ്പദം. സീറോമലബാർ സഭാതലവനായ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നു രണ്ടു പ്രമുഖ സ്ഥാപനങ്ങളിലേക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയിൽ കാണുന്നത്.
ഈ രേഖ ബിഷപ് മനത്തോടത്ത് മേജർ ആർച്ച്ബിഷപ്പിനെ ഏൽപ്പിക്കുകയും മേജർ ആർച്ച്ബിഷപ് ഇതു സീറോമലബാർ സഭാ സിനഡിന്റെ ശ്രദ്ധയിൽകൊണ്ടുവന്നു തനിക്ക് പ്രസ്തുത ബാങ്കിൽ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുമുണ്ടായി.
പ്രസ്തുത ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ മാർ ജോർജ് ആലഞ്ചേരിക്ക് ആ ബാങ്കിൽ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നന്പർ തന്നെ വ്യാജമാണെന്നും വ്യക്തമായി. മേജർ ആർച്ച്ബിഷപ്പിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികൾ ചമച്ച ഈ വ്യാജരേഖയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റർനെറ്റ് മിഷൻ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
സീറോമലബാർ സഭയ്ക്കും സഭാതലവനുമെതിരായി ചിലർ ദുരുദ്ദേശ്യത്തോടെ നിരന്തരം വ്യാജരേഖകളും വ്യാജവാർത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തിൽ നിന്ന് പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുക എന്നതാണ്.
ഫാ. പോൾ തേലക്കാട്ടാണ് ബിഷപ് മാർ ജേക്കബ് മനത്തോടത്തിനു വ്യാജരേഖ നൽകിയതെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നുള്ളതാണ് സഭയുടെ നിലപാടെന്നു മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
എറണാകുളം- അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയ ബിഷപ് ജേക്കബ് മനത്തോടത്തിനു ഫാ. പോൾ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് കേസിന് ആസ്പദം. സീറോമലബാർ സഭാതലവനായ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നു രണ്ടു പ്രമുഖ സ്ഥാപനങ്ങളിലേക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയിൽ കാണുന്നത്.
ഈ രേഖ ബിഷപ് മനത്തോടത്ത് മേജർ ആർച്ച്ബിഷപ്പിനെ ഏൽപ്പിക്കുകയും മേജർ ആർച്ച്ബിഷപ് ഇതു സീറോമലബാർ സഭാ സിനഡിന്റെ ശ്രദ്ധയിൽകൊണ്ടുവന്നു തനിക്ക് പ്രസ്തുത ബാങ്കിൽ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുമുണ്ടായി.
പ്രസ്തുത ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ മാർ ജോർജ് ആലഞ്ചേരിക്ക് ആ ബാങ്കിൽ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നന്പർ തന്നെ വ്യാജമാണെന്നും വ്യക്തമായി. മേജർ ആർച്ച്ബിഷപ്പിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികൾ ചമച്ച ഈ വ്യാജരേഖയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റർനെറ്റ് മിഷൻ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
സീറോമലബാർ സഭയ്ക്കും സഭാതലവനുമെതിരായി ചിലർ ദുരുദ്ദേശ്യത്തോടെ നിരന്തരം വ്യാജരേഖകളും വ്യാജവാർത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തിൽ നിന്ന് പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുക എന്നതാണ്.
ഫാ. പോൾ തേലക്കാട്ടാണ് ബിഷപ് മാർ ജേക്കബ് മനത്തോടത്തിനു വ്യാജരേഖ നൽകിയതെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നുള്ളതാണ് സഭയുടെ നിലപാടെന്നു മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.