കടനാട്: മലയാള ഗദ്യസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന പാറേമാക്കൽ തോമാകത്തനാരുടെ 220-ാം ചരമവാർഷിക ദിനാചരണം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കടനാട്ടിൽ നാളെ നടക്കും. രാവിലെ 6.30ന് കടനാട് ഫൊറോനപള്ളിയിൽ പാലാ രൂപത വികാരി ജനറാൾ മോൺ.ജോസഫ് മലേപ്പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയും തുടർന്ന് അനുസ്മരണ ശുശ്രൂഷയുമുണ്ടാകും. കടനാട് ഫൊറോനപള്ളി വികാരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, സഹവികാരി ഫാ.ദേവസ്യാച്ചൻ വട്ടപ്പലം, ഫാ.അലക്സ് കോഴിക്കോട്ട് തുടങ്ങിയവർ സഹകാർമികരായിരിക്കും.
1736ൽ കടനാട്ടിൽ ജനിച്ച അദ്ദേഹം 1761ൽ പൗരോഹിത്യം സ്വീകരിച്ചു കടനാട് പള്ളിയിൽ ശുശ്രൂഷ ചെയ്തുവരുന്പോഴാണ് ജോസഫ് കരിയാറ്റിൽ മല്പാനോടൊപ്പം റോമായാത്ര നടത്തിയത്. കേരള സഭയ്ക്കു ശക്തവും സ്വദേശീയവുമായ വൈദികാധ്യക്ഷ നേതൃത്വം ലഭ്യമാക്കാനും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആത്മാഭിമാനവും തനിമയും കാത്തു സൂക്ഷിക്കാൻ തടസമായ ഘടകങ്ങളെ പരിഹരിക്കാനുമായിട്ടായിരുന്നു യാത്ര. സാഹസികമായ ഈ യാത്ര പൂർത്തിയാക്കാൻ എട്ടു വർഷം വേണ്ടി വന്നു. ഈ യാത്രയുടെ വിവരണമാണ് വർത്തമാന പുസ്തകമെന്ന ഭാരതീയ സാഹിത്യത്തിലെ ആദ്യ സഞ്ചാര സാഹിത്യകൃതി.
1736ൽ കടനാട്ടിൽ ജനിച്ച അദ്ദേഹം 1761ൽ പൗരോഹിത്യം സ്വീകരിച്ചു കടനാട് പള്ളിയിൽ ശുശ്രൂഷ ചെയ്തുവരുന്പോഴാണ് ജോസഫ് കരിയാറ്റിൽ മല്പാനോടൊപ്പം റോമായാത്ര നടത്തിയത്. കേരള സഭയ്ക്കു ശക്തവും സ്വദേശീയവുമായ വൈദികാധ്യക്ഷ നേതൃത്വം ലഭ്യമാക്കാനും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആത്മാഭിമാനവും തനിമയും കാത്തു സൂക്ഷിക്കാൻ തടസമായ ഘടകങ്ങളെ പരിഹരിക്കാനുമായിട്ടായിരുന്നു യാത്ര. സാഹസികമായ ഈ യാത്ര പൂർത്തിയാക്കാൻ എട്ടു വർഷം വേണ്ടി വന്നു. ഈ യാത്രയുടെ വിവരണമാണ് വർത്തമാന പുസ്തകമെന്ന ഭാരതീയ സാഹിത്യത്തിലെ ആദ്യ സഞ്ചാര സാഹിത്യകൃതി.