കൊച്ചി: ഹൃദയമിടിപ്പു ദുർബലമാകുന്നവർക്കു മിടിപ്പ് സാധാരണനിലയിലാൻ പേസ്മേക്കർ ഘടിപ്പിക്കുന്നതിനു നൂതനമായ ഹിസ് ബണ്ഡ്ൾ പ്രക്രിയ വിജയകരമായി നടത്തിയെന്നു കൊച്ചി ആസ്റ്റർ മെഡ്സിറ്റി അധികൃതർ. തൊടുപുഴ സ്വദേശിയായ 71 കാരനിൽ നടത്തിയ ഹിസ്ബണ്ഡ്ൾ പ്രക്രിയയ്ക്ക് ആസ്റ്റർ മെഡ്സിറ്റിയിലെ കാർഡിയാക് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ശ്രീകുമാർ നേതൃത്വം നൽകി.
ഹൃദയത്തിലെ താഴത്തെ അറയുടെയും മുകളിലെ അറയുടെയും പേസിംഗാണു നേരത്തെ പേസ്മേക്കറിലൂടെ ചെയ്തുപോന്നിരുന്നത്. കൂടുതൽ സ്വാഭാവിക ഹൃദയമിടിപ്പ് ലഭിക്കുന്നതിനായി ഹൃദയത്തിലെ അറകൾക്കു പകരം ഇലക്ട്രിക്കൽ സർക്യൂട്ടറി പേസ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇത് ഏറെ സങ്കീർണമായിരുന്നു. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത പേസ്മേക്കര്‍ വയറുകളും ആവശ്യമായിരുന്നു.
ഈ വയര്‍ അല്ലെങ്കില്‍ പേസ്മേക്കര്‍ ലെഡ് 2019ലാണ് ഇന്ത്യയില്‍ ലഭ്യമായത്. അങ്ങനെയാണ് ഹിസ് ബണ്ഡ്ള് പ്രക്രിയ യാഥാര്‍ഥ്യമായതെന്നു ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. രോഗി സുഖം പ്രാപിക്കുകയും സാധാരണനില കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ഹൃദയത്തിലെ താഴത്തെ അറയുടെയും മുകളിലെ അറയുടെയും പേസിംഗാണു നേരത്തെ പേസ്മേക്കറിലൂടെ ചെയ്തുപോന്നിരുന്നത്. കൂടുതൽ സ്വാഭാവിക ഹൃദയമിടിപ്പ് ലഭിക്കുന്നതിനായി ഹൃദയത്തിലെ അറകൾക്കു പകരം ഇലക്ട്രിക്കൽ സർക്യൂട്ടറി പേസ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇത് ഏറെ സങ്കീർണമായിരുന്നു. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത പേസ്മേക്കര്‍ വയറുകളും ആവശ്യമായിരുന്നു.
ഈ വയര്‍ അല്ലെങ്കില്‍ പേസ്മേക്കര്‍ ലെഡ് 2019ലാണ് ഇന്ത്യയില്‍ ലഭ്യമായത്. അങ്ങനെയാണ് ഹിസ് ബണ്ഡ്ള് പ്രക്രിയ യാഥാര്‍ഥ്യമായതെന്നു ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. രോഗി സുഖം പ്രാപിക്കുകയും സാധാരണനില കൈവരിക്കുകയും ചെയ്തിട്ടുണ്ട്.