തിരുവനന്തപുരം: ഞായറാഴ്ചകളിൽ പരീക്ഷകളും പെസഹ വ്യാഴാഴ്ച പതിമൂന്നു സംസ്ഥാനങ്ങളിൽ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പും നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കാൻ തയാറാകണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത വൈദിക സെനറ്റിന്റെയും പാസ്റ്ററൽ കൗണ്സിലിന്റെയും സംയുക്ത യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവും ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്നും യോഗം വിലയിരുത്തി. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദുഃഖവെള്ളിയാഴ്ച അവധി റദ്ദാക്കിയ നടപടിയെയും മാർച്ച് 24, ഏപ്രിൽ ഏഴ്, 28, മെയ് അഞ്ച്, 12 എന്നീ ഞായറാഴ്ചകളിൽ പബ്ലിക് സർവീസ് കമ്മീഷന്റെ ഡിപ്പാർട്ടുമെന്റ് പരീക്ഷകളും മാർച്ച് 24 ന് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനവും മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശങ്ങളിലും നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരുദ്ദേശ്യത്തിന്റെ ഭാഗമാണ് ഞായറാഴ്ചകളിൽ പരീക്ഷയും പെസഹവ്യാഴാഴ്ച വോട്ടെടുപ്പും നടത്താനുള്ള ഈ തീരുമാനം. ഈ നടപടിയിൽ നിന്ന് സർക്കാരുകൾ പിന്തിരിയുകയും പരീക്ഷാ നടത്തിപ്പും വോട്ടെടുപ്പും പുനഃക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവും ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്നും യോഗം വിലയിരുത്തി. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദുഃഖവെള്ളിയാഴ്ച അവധി റദ്ദാക്കിയ നടപടിയെയും മാർച്ച് 24, ഏപ്രിൽ ഏഴ്, 28, മെയ് അഞ്ച്, 12 എന്നീ ഞായറാഴ്ചകളിൽ പബ്ലിക് സർവീസ് കമ്മീഷന്റെ ഡിപ്പാർട്ടുമെന്റ് പരീക്ഷകളും മാർച്ച് 24 ന് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനവും മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശങ്ങളിലും നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരുദ്ദേശ്യത്തിന്റെ ഭാഗമാണ് ഞായറാഴ്ചകളിൽ പരീക്ഷയും പെസഹവ്യാഴാഴ്ച വോട്ടെടുപ്പും നടത്താനുള്ള ഈ തീരുമാനം. ഈ നടപടിയിൽ നിന്ന് സർക്കാരുകൾ പിന്തിരിയുകയും പരീക്ഷാ നടത്തിപ്പും വോട്ടെടുപ്പും പുനഃക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.