കോഴിക്കോട്: താമരശേരി രൂപത മുൻ വികാരി ജനറൽ ഫാ.സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേലിന്റെ പേരിലുള്ള കർഷക അവാർഡിന് വില്യംസ് മാത്യു അർഹനായി. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഫാ. സെബാസ്റ്റ്യന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 29നു വൈകുന്നേരം അഞ്ചിന് പുല്ലൂരാംപാറയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ജോർജ് എം. തോമസ് എംഎൽഎ സമ്മാനിക്കും.
കുടിയേറ്റ മേഖലയുടെ വികസനത്തിന് നേതൃത്വം നല്കുകയും ഉണർവ്, കർമസേന തുടങ്ങിയ കർഷക മുന്നേറ്റ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്നു ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ.
പഴവർഗ കൃഷി മേഖലയിലെ മികവാണ് വേനപ്പാറ കാപ്പാട്ടുമല കണ്ണേഴത്ത് വില്യംസ് മാത്യുവിനെ അവാർഡിന് അർഹനാക്കിയത്. പഴവർഗ കൃഷി പ്രചാരണത്തിനായി 12 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെയടക്കം അഞ്ഞൂറോളം പഴവർഗ ഇനങ്ങളുടെ നഴ്സറി നടത്തുന്നു. പഴവർഗ കർഷകരുടെ കൂട്ടായ്മയായ ഫ്രൂട്സ് ആൻഡ് ഫ്ലവേഴ്സിന് നേതൃത്വം നല്കുന്നു.
കംപ്യൂട്ടർ വിദഗ്ധനായ വില്യംസ് കോഴിക്കോട്ടെ എംഐസിടി ടെക്നോളജി സർവീസസ് എന്ന ഐടി സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.
കുടിയേറ്റ മേഖലയുടെ വികസനത്തിന് നേതൃത്വം നല്കുകയും ഉണർവ്, കർമസേന തുടങ്ങിയ കർഷക മുന്നേറ്റ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്നു ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ.
പഴവർഗ കൃഷി മേഖലയിലെ മികവാണ് വേനപ്പാറ കാപ്പാട്ടുമല കണ്ണേഴത്ത് വില്യംസ് മാത്യുവിനെ അവാർഡിന് അർഹനാക്കിയത്. പഴവർഗ കൃഷി പ്രചാരണത്തിനായി 12 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെയടക്കം അഞ്ഞൂറോളം പഴവർഗ ഇനങ്ങളുടെ നഴ്സറി നടത്തുന്നു. പഴവർഗ കർഷകരുടെ കൂട്ടായ്മയായ ഫ്രൂട്സ് ആൻഡ് ഫ്ലവേഴ്സിന് നേതൃത്വം നല്കുന്നു.
കംപ്യൂട്ടർ വിദഗ്ധനായ വില്യംസ് കോഴിക്കോട്ടെ എംഐസിടി ടെക്നോളജി സർവീസസ് എന്ന ഐടി സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.