ആലുവ: സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ പെരിയാറിൽ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി ചെളിയിൽ താഴ്ന്നു മരിച്ചു. കുട്ടമശേരി ചാലക്കൽ തോപ്പിൽ ഫിറോസിന്റ മകൻ ഖൻസൂൻ ഖാലിദ് (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം.
സുഹൃത്തുക്കളോടൊപ്പം പുഴക്കരയിൽ കളിക്കുന്നതിനിടെ ഖൻസൂൻ ഖാലിദ് പുഴയിലേക്കിറങ്ങിയപ്പോൾ പ്രളയത്തെ തുടർന്ന് തീരത്തടിഞ്ഞ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കൾ കരഞ്ഞു ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് സമീപവാസിയും പെരുന്പാവൂർ ഫയർഫോഴ്സിലെ ഫയർമാനുമായ സുകുമാരൻ 20 മിനിറ്റോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ മുങ്ങിയെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കൽ ദാറുസലാം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം നടത്തി. മാതാവ്: സഹീറ. സഹോദരൻ: മുഹമ്മദ് ഇബ്രാഹിം (പത്താം ക്ലാസ്).
സുഹൃത്തുക്കളോടൊപ്പം പുഴക്കരയിൽ കളിക്കുന്നതിനിടെ ഖൻസൂൻ ഖാലിദ് പുഴയിലേക്കിറങ്ങിയപ്പോൾ പ്രളയത്തെ തുടർന്ന് തീരത്തടിഞ്ഞ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കൾ കരഞ്ഞു ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് സമീപവാസിയും പെരുന്പാവൂർ ഫയർഫോഴ്സിലെ ഫയർമാനുമായ സുകുമാരൻ 20 മിനിറ്റോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ മുങ്ങിയെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കൽ ദാറുസലാം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം നടത്തി. മാതാവ്: സഹീറ. സഹോദരൻ: മുഹമ്മദ് ഇബ്രാഹിം (പത്താം ക്ലാസ്).