കോട്ടയം: ദൈവശാസ്ത്ര വിജ്ഞാനീയത്തിൽ നിറഞ്ഞുനിന്ന സന്യാസിവര്യനായ റവ.ഡോ. സിപ്രിയൻ ഇല്ലിക്കമുറിയിലിന് ഇന്നു യാത്രാമൊഴി. ഇന്ന് ഉച്ചകഴിഞ്ഞ 2.30ന് കോട്ടയം തെള്ളകം കപ്പുച്ചിൻ വിദ്യാഭവൻ ആശ്രമദേവാലയത്തിലാണ് മൃതസംസ്കാരം.
എഴുത്തുകാരൻ, ധ്യാനഗുരു, അധ്യാപകൻ, ബഹുഭാഷാപണ്ഡിതൻ തുടങ്ങിയ തലങ്ങളിൽ അനേകായിരം ഹൃദയങ്ങളിൽ ഇടം നേടിയ മഹത് വ്യക്തിയായിരുന്നു സിപ്രിയൻ കപ്പുച്ചിൻ. സംശയിക്കുന്ന തോമാ എന്ന് പംക്തിയിലൂടെ കാലങ്ങളോളം അസീസി മാസികയിൽ സാധാരണക്കാരായ വിശാസികളുടെ സംശയങ്ങൾക്ക് ലളിതമായ ഭാഷയിൽ അദ്ദേഹം മറുപടി കൊടുത്തുകൊണ്ടിരുന്നു.
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും ജർമ്മൻ ഭാഷയിലടക്കം ലേഖനങ്ങളും ഫാ. സിപ്രിയൻ രചിച്ചിട്ടുണ്ട്. വിവിധ ദൈവശാസ്ത്ര കലാലയങ്ങളിൽ ഏറെക്കാലം അച്ചൻ അധ്യാപകനുമായിരുന്നു. ലോകമെന്പാടുമായി ഒട്ടേറെ വൈദികരുടെ ഗുരുവും ആധ്യാത്മിക ഉപദേശകനുമായിരുന്നു സിപ്രിയനച്ചൻ.
എഴുത്തുകാരൻ, ധ്യാനഗുരു, അധ്യാപകൻ, ബഹുഭാഷാപണ്ഡിതൻ തുടങ്ങിയ തലങ്ങളിൽ അനേകായിരം ഹൃദയങ്ങളിൽ ഇടം നേടിയ മഹത് വ്യക്തിയായിരുന്നു സിപ്രിയൻ കപ്പുച്ചിൻ. സംശയിക്കുന്ന തോമാ എന്ന് പംക്തിയിലൂടെ കാലങ്ങളോളം അസീസി മാസികയിൽ സാധാരണക്കാരായ വിശാസികളുടെ സംശയങ്ങൾക്ക് ലളിതമായ ഭാഷയിൽ അദ്ദേഹം മറുപടി കൊടുത്തുകൊണ്ടിരുന്നു.
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും ജർമ്മൻ ഭാഷയിലടക്കം ലേഖനങ്ങളും ഫാ. സിപ്രിയൻ രചിച്ചിട്ടുണ്ട്. വിവിധ ദൈവശാസ്ത്ര കലാലയങ്ങളിൽ ഏറെക്കാലം അച്ചൻ അധ്യാപകനുമായിരുന്നു. ലോകമെന്പാടുമായി ഒട്ടേറെ വൈദികരുടെ ഗുരുവും ആധ്യാത്മിക ഉപദേശകനുമായിരുന്നു സിപ്രിയനച്ചൻ.