കോട്ടയം: എംജി സർവകലാശാലയുടെ മുട്ടം കാന്പസിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിനു കെട്ടിടം നിർമിക്കാൻ സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 10 കോടി രൂപ ഇതിനായി ബജറ്റിൽ നീക്കിവച്ചിരുന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് കോഴ്സുകൾ ബിരുദാനന്തര ബിരുദ കോഴ്സുകളാണ് സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തുന്നത്.
എടത്വാ സെന്റ് അലോഷ്യസ് കോളജിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന പരീക്ഷയിൽ ചോദ്യക്കടലാസ് കെട്ട് മാറിപ്പൊട്ടിക്കുകയും സർവകലാശാല നിശ്ചയിച്ച സമയത്തല്ലാതെ പരീക്ഷ നടത്തുകയും ചെയ്ത സംഭവത്തിൽ പ്രിൻസിപ്പലിനെതിരേ നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു.
പ്രിൻസിപ്പലിനെ ചീഫ് സൂപ്രണ്ട് സ്ഥാനത്തുനിന്നു സസ്പെൻഡ് ചെയ്തു. ചോദ്യപേപ്പർ മാറിപ്പൊട്ടിക്കുകയും നിശ്ചിത സമയത്തല്ലാതെ വിദ്യാർഥികളെ വീണ്ടും വിളിച്ച് പരീക്ഷ നടത്തുകയും ചെയ്ത സംഭവം ഒരു മാസത്തിനു ശേഷമാണ് പ്രിൻസിപ്പൽ സർവകലാശാലയെ അറിയിച്ചത്. ഇതു ഗുരുതരമായ ക്രമക്കേടും വീഴ്ചയുമായി യോഗം വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗസമിതിയെ നിയോഗിച്ചു. സിൻഡിക്കറ്റംഗം ഡോ. അജി സി. പണിക്കരാണ് അന്വേഷണം നടത്തുക.
എടത്വാ സെന്റ് അലോഷ്യസ് കോളജിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന പരീക്ഷയിൽ ചോദ്യക്കടലാസ് കെട്ട് മാറിപ്പൊട്ടിക്കുകയും സർവകലാശാല നിശ്ചയിച്ച സമയത്തല്ലാതെ പരീക്ഷ നടത്തുകയും ചെയ്ത സംഭവത്തിൽ പ്രിൻസിപ്പലിനെതിരേ നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു.
പ്രിൻസിപ്പലിനെ ചീഫ് സൂപ്രണ്ട് സ്ഥാനത്തുനിന്നു സസ്പെൻഡ് ചെയ്തു. ചോദ്യപേപ്പർ മാറിപ്പൊട്ടിക്കുകയും നിശ്ചിത സമയത്തല്ലാതെ വിദ്യാർഥികളെ വീണ്ടും വിളിച്ച് പരീക്ഷ നടത്തുകയും ചെയ്ത സംഭവം ഒരു മാസത്തിനു ശേഷമാണ് പ്രിൻസിപ്പൽ സർവകലാശാലയെ അറിയിച്ചത്. ഇതു ഗുരുതരമായ ക്രമക്കേടും വീഴ്ചയുമായി യോഗം വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗസമിതിയെ നിയോഗിച്ചു. സിൻഡിക്കറ്റംഗം ഡോ. അജി സി. പണിക്കരാണ് അന്വേഷണം നടത്തുക.