തിരുവനന്തപുരം: രാത്രിയിൽ മംഗലാപുരത്തിനുള്ള ഏക ട്രെയിൻ തിരുവനന്തപുരത്തു നിന്നു മാറ്റാനുള്ള നീക്കത്തിനെതിരേയുള്ള യാത്രക്കാരുടെ പ്രതിഷേധം ശക്തമാകവേ രാത്രി പത്തിനു പുറപ്പെടുന്ന അമൃത- രാജ്യറാണി എക്സ്പ്രസ് ഒരു മണിക്കൂർ നേരത്തെയാക്കി റെയിൽവേ അധികൃതർ. രാത്രി ഏഴിനു ശേഷം പത്തുവരെ തിരുവനന്തപുരത്തു നിന്നു വടക്കൻ മേഖലയിലേക്കുള്ള ട്രെയിനുകളെല്ലാം പിൻവലിച്ച റെയിൽവേ ഉന്നതരുടെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകവേയാണു അമൃത- രാജ്യറാണി എക്സ്പ്രസ് രാത്രി ഒൻപതിനാക്കിയത്.
പത്തിനു പുറപ്പെട്ടിരുന്ന അമൃത- രാജ്യറാണി എക്സ്പ്രസ് ട്രെയിൻ ഇന്നു മുതൽ ഏപിൽ 24വരെ രാത്രി തിരുവനന്തപുരത്തു നിന്ന് ഒൻപതിനു പുറപ്പെടും. എറണാകുളം- അങ്കമാലി മേഖലയിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ഒരു മണിക്കൂർ നേരത്തെയാക്കിയതെന്നാണു റെയിൽവേ ഒൗദ്യോഗികമായി അറിയിച്ചത്. എന്നാൽ, രാത്രികാല യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണു നടപടിയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
തൃശൂർ വരെ ഒരുമണിക്കൂർ നേരത്തെയെത്തുന്ന ട്രെയിൻ തുടർന്ന് ഇവിടെ പിടിച്ചിട്ട ശേഷം നേരത്തെയുള്ള സമയത്താകും പുറപ്പെടുക.
രാത്രി 7.25നു തിരുവനന്തപുരത്തു നിന്നു കൊല്ലത്തിനുള്ള മെമു സർവീസ് കൂടി ഇന്നു മുതൽ റദ്ദാക്കുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകും. നേരത്തെ 8.30നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് മൂന്നു മാസം മുൻപ് കൊച്ചുവേളിയിലേക്കു മാറ്റിയിരുന്നു. വടക്കൻ ജില്ലകളിൽ നിന്ന് ആർസിസിയിലും ശ്രീചിത്രയിലും അടക്കം എത്തുന്ന രോഗികൾക്കാണു തീരുമാനം ഇരുട്ടടിയായത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ സുഗമമായ യാത്രാ സൗകര്യം ഒരുക്കാത്തതിനാൽ വടക്കൻ ജില്ലകളിൽ നിന്നെത്തുന്ന രോഗികളും ബന്ധുക്കളും അടക്കമുള്ളവർ കഷ്ടപ്പെടുകയാണ്.
വൈകുന്നേരം അഞ്ചിനും ഏഴിനുമിടയിൽ എട്ടു ട്രെയിനുകളാണ് തിരുവനന്തപുരത്തു നിന്നു വടക്കൻ മേഖലയിലേക്കു പുറപ്പെടുന്നത്. എന്നാൽ, ഏഴിനും പത്തിനുമിടയിൽ ഒരു ട്രെയിൻ പോലുമില്ല. രണ്ടു ട്രെയിനുകളെങ്കിലും സമയക്രമം വരുത്തി ഇതിനിടയിൽ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രാ സൗകര്യം നിഷേധിക്കുന്ന റെയിൽവേ അധികൃതരുടെ നടപടിക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുന്നതും റെയിൽവേ യാത്രക്കാരുടെ സംഘടനകൾ ആലോചിക്കുന്നുണ്ട്.
പത്തിനു പുറപ്പെട്ടിരുന്ന അമൃത- രാജ്യറാണി എക്സ്പ്രസ് ട്രെയിൻ ഇന്നു മുതൽ ഏപിൽ 24വരെ രാത്രി തിരുവനന്തപുരത്തു നിന്ന് ഒൻപതിനു പുറപ്പെടും. എറണാകുളം- അങ്കമാലി മേഖലയിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ഒരു മണിക്കൂർ നേരത്തെയാക്കിയതെന്നാണു റെയിൽവേ ഒൗദ്യോഗികമായി അറിയിച്ചത്. എന്നാൽ, രാത്രികാല യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണു നടപടിയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
തൃശൂർ വരെ ഒരുമണിക്കൂർ നേരത്തെയെത്തുന്ന ട്രെയിൻ തുടർന്ന് ഇവിടെ പിടിച്ചിട്ട ശേഷം നേരത്തെയുള്ള സമയത്താകും പുറപ്പെടുക.
രാത്രി 7.25നു തിരുവനന്തപുരത്തു നിന്നു കൊല്ലത്തിനുള്ള മെമു സർവീസ് കൂടി ഇന്നു മുതൽ റദ്ദാക്കുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകും. നേരത്തെ 8.30നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് മൂന്നു മാസം മുൻപ് കൊച്ചുവേളിയിലേക്കു മാറ്റിയിരുന്നു. വടക്കൻ ജില്ലകളിൽ നിന്ന് ആർസിസിയിലും ശ്രീചിത്രയിലും അടക്കം എത്തുന്ന രോഗികൾക്കാണു തീരുമാനം ഇരുട്ടടിയായത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ സുഗമമായ യാത്രാ സൗകര്യം ഒരുക്കാത്തതിനാൽ വടക്കൻ ജില്ലകളിൽ നിന്നെത്തുന്ന രോഗികളും ബന്ധുക്കളും അടക്കമുള്ളവർ കഷ്ടപ്പെടുകയാണ്.
വൈകുന്നേരം അഞ്ചിനും ഏഴിനുമിടയിൽ എട്ടു ട്രെയിനുകളാണ് തിരുവനന്തപുരത്തു നിന്നു വടക്കൻ മേഖലയിലേക്കു പുറപ്പെടുന്നത്. എന്നാൽ, ഏഴിനും പത്തിനുമിടയിൽ ഒരു ട്രെയിൻ പോലുമില്ല. രണ്ടു ട്രെയിനുകളെങ്കിലും സമയക്രമം വരുത്തി ഇതിനിടയിൽ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രാ സൗകര്യം നിഷേധിക്കുന്ന റെയിൽവേ അധികൃതരുടെ നടപടിക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുന്നതും റെയിൽവേ യാത്രക്കാരുടെ സംഘടനകൾ ആലോചിക്കുന്നുണ്ട്.