തിരുവനന്തപുരം: സർക്കാർ വെബ്സൈറ്റുകളിൽനിന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പടമടക്കം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന എല്ലാ പരസ്യങ്ങളും നീക്കിയെന്നു സർക്കാരിന്റെ രേഖാമൂലം ഉറപ്പ്. കെഎസ്ആർടിസി ബസുകളിൽ നിന്ന് സർക്കാരിന്റെ പരസ്യങ്ങളെല്ലാം നീക്കം ചെയ്തെന്നു വകുപ്പു മേധാവികൾ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു റിപ്പോർട്ട് നൽകി.
സർക്കാർ വെബ്സൈറ്റുകളിൽനിന്ന് എല്ലാം നീക്കിയെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയും ഐടി സെക്രട്ടറി എം. ശിവശങ്കറും ഇന്നലെ നൽകിയ റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു ഘടകവും സർക്കാർ സംവിധാനം വഴി പ്രോത്സാഹിപ്പിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസി ബസുകളിൽനിന്ന് ഇന്നലെ വൈകുന്നേരത്തിനകം സംസ്ഥാന സർക്കാരിന്റെ 1000 ദിന പരസ്യങ്ങളെല്ലാം നീക്കിയെന്നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഗതാഗത കമ്മീഷണർ സുദേഷ്കുമാർ, കെഎസ്ആർടിസി എംഡി എം.പി. ദിനേശ് എന്നിവർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വകുപ്പു മേധാവികൾ നൽകിയ റിപ്പോർട്ടുകൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ഏതെങ്കിലും കെഎസ്ആർടിസി ബസിൽ പരസ്യം അവശേഷിക്കുന്നുണ്ടോയെന്നു പരിശോധിച്ചു പൂർണമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഉച്ചവരെ മലപ്പുറം ഒഴികെയുള്ള 13 ജില്ലാ കളക്ടർമാരുടെയും റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്തു റോഡ് അരികുകളിൽ സ്ഥാപിച്ച പരസ്യങ്ങളെല്ലാം എത്രയും വേഗം നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഓഫീസ് പരിസരങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ നീക്കും. നിരോധിച്ച ഫ്ളെക്സ് ബോർഡുകൾ നീക്കാനും നിർദേശിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂർണമായും ഹരിതചട്ടം പാലിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർമാർ അറിയിച്ചു.
പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളുമായാണു മുന്നോട്ടുപോകുന്നത്. കേസെടുത്തു തുടർനടപടി സ്വീകരിക്കേണ്ട വിഷയങ്ങളുണ്ടെങ്കിൽ നടപടിയുണ്ടാകും. നീക്കം ചെയ്യേണ്ട ബോർഡുകൾ സംബന്ധിച്ചു ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. നിശ്ചിത കാലപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്തില്ലെങ്കിൽ ഇവ നീക്കിയശേഷം ചെലവായ തുക ബന്ധപ്പെട്ട സ്ഥാനാർഥികളുടെ ചെലവിൽ ഉൾപ്പെടുത്തുന്ന തരത്തിലുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്.
സർക്കാർ വെബ്സൈറ്റുകളിൽനിന്ന് എല്ലാം നീക്കിയെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയും ഐടി സെക്രട്ടറി എം. ശിവശങ്കറും ഇന്നലെ നൽകിയ റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു ഘടകവും സർക്കാർ സംവിധാനം വഴി പ്രോത്സാഹിപ്പിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസി ബസുകളിൽനിന്ന് ഇന്നലെ വൈകുന്നേരത്തിനകം സംസ്ഥാന സർക്കാരിന്റെ 1000 ദിന പരസ്യങ്ങളെല്ലാം നീക്കിയെന്നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഗതാഗത കമ്മീഷണർ സുദേഷ്കുമാർ, കെഎസ്ആർടിസി എംഡി എം.പി. ദിനേശ് എന്നിവർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വകുപ്പു മേധാവികൾ നൽകിയ റിപ്പോർട്ടുകൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ഏതെങ്കിലും കെഎസ്ആർടിസി ബസിൽ പരസ്യം അവശേഷിക്കുന്നുണ്ടോയെന്നു പരിശോധിച്ചു പൂർണമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഉച്ചവരെ മലപ്പുറം ഒഴികെയുള്ള 13 ജില്ലാ കളക്ടർമാരുടെയും റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്തു റോഡ് അരികുകളിൽ സ്ഥാപിച്ച പരസ്യങ്ങളെല്ലാം എത്രയും വേഗം നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഓഫീസ് പരിസരങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ നീക്കും. നിരോധിച്ച ഫ്ളെക്സ് ബോർഡുകൾ നീക്കാനും നിർദേശിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂർണമായും ഹരിതചട്ടം പാലിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർമാർ അറിയിച്ചു.
പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളുമായാണു മുന്നോട്ടുപോകുന്നത്. കേസെടുത്തു തുടർനടപടി സ്വീകരിക്കേണ്ട വിഷയങ്ങളുണ്ടെങ്കിൽ നടപടിയുണ്ടാകും. നീക്കം ചെയ്യേണ്ട ബോർഡുകൾ സംബന്ധിച്ചു ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. നിശ്ചിത കാലപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്തില്ലെങ്കിൽ ഇവ നീക്കിയശേഷം ചെലവായ തുക ബന്ധപ്പെട്ട സ്ഥാനാർഥികളുടെ ചെലവിൽ ഉൾപ്പെടുത്തുന്ന തരത്തിലുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്.