കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്തവിലക്ക് സുപ്രീം കോടതി നീക്കിയതിന്റെ സന്തോഷം ശ്രീശാന്തിനൊപ്പം സുഹൃത്തും വഴികാട്ടിയുമായ കാലടി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോണ് പുതുവ പങ്കിട്ടു. നേരത്തെ ശ്രീശാന്ത് തിഹാർ ജയിലിൽ കഴിയുന്പോൾ സന്ദർശിച്ചു സാന്ത്വനം പകരാൻ ഫാ. ജോണ് പുതുവ എത്തിയിരുന്നു.
ഐപിഎൽ വാതുവയ്പു കേസിൽ മുംബൈ ഹൈക്കോടതി മക്കോക്ക ചുമത്തിയതിനെത്തുടർന്നാണു 2013 മേയ് 28നു ശ്രീശാന്ത് തിഹാർ ജയിയിലാകുന്നത്. അന്നു ഡൽഹിയിൽ സിബിസിഐയുടെ ജയിൽ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ഫാ. ജോണ് പുതുവ, തിഹാർ ജയിലിൽ അദ്ദേഹത്തെ പലവട്ടം സന്ദർശിച്ചു പ്രാർഥിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിയാണ് ഫാ. ജോണ് പുതുവ ശ്രീശാന്തിനൊപ്പം സന്തോഷം പങ്കിട്ടത്. സങ്കടനാളുകളിൽ ആശ്വാസമായി കൂടെയെത്തിയ വൈദികനെ കാലിൽ തൊട്ടു വന്ദിച്ചാണു ശ്രീശാന്ത് സ്വീകരിച്ചത്.
തിഹാർ ജയിലിൽ വച്ചു ഫാ. ജോണ് പുതുവ സമ്മാനിച്ച ബൈബിൾ ഇപ്പോഴും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നു ശ്രീശാന്ത് പറഞ്ഞു. അന്ന് അച്ചനിൽനിന്നു കേട്ട ആശ്വാസവാക്കുകൾ പ്രചോദനമായി ഇപ്പോഴും മനസിലുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പതറാതെ മുന്നോട്ടുപോകാൻ ആ വാക്കുകൾ സഹായകമായി.
സുപ്രീം കോടതി വിധി വന്നശേഷം പുതുവയച്ചനെ കാണാൻ ആഗ്രഹിച്ചിരുന്നു. ജീവിതത്തിലെ സംഘർഷനിമിഷങ്ങളിൽ അച്ചൻ സമ്മാനിച്ച ബൈബിളും പ്രാർഥനയും ആശ്വാസം പകർന്നിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിലേക്കു സജീവമായി തിരിച്ചുവരാനാകുമെന്ന് ആശംസിച്ച ഫാ. പുതുവ ശ്രീശാന്തിനു തുടർന്നും പ്രാർഥനകളും പിന്തുണയും ഉണ്ടാകുമെന്നറിയിച്ചാണു മടങ്ങിയത്.
ഐപിഎൽ വാതുവയ്പു കേസിൽ മുംബൈ ഹൈക്കോടതി മക്കോക്ക ചുമത്തിയതിനെത്തുടർന്നാണു 2013 മേയ് 28നു ശ്രീശാന്ത് തിഹാർ ജയിയിലാകുന്നത്. അന്നു ഡൽഹിയിൽ സിബിസിഐയുടെ ജയിൽ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ഫാ. ജോണ് പുതുവ, തിഹാർ ജയിലിൽ അദ്ദേഹത്തെ പലവട്ടം സന്ദർശിച്ചു പ്രാർഥിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിയാണ് ഫാ. ജോണ് പുതുവ ശ്രീശാന്തിനൊപ്പം സന്തോഷം പങ്കിട്ടത്. സങ്കടനാളുകളിൽ ആശ്വാസമായി കൂടെയെത്തിയ വൈദികനെ കാലിൽ തൊട്ടു വന്ദിച്ചാണു ശ്രീശാന്ത് സ്വീകരിച്ചത്.
തിഹാർ ജയിലിൽ വച്ചു ഫാ. ജോണ് പുതുവ സമ്മാനിച്ച ബൈബിൾ ഇപ്പോഴും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നു ശ്രീശാന്ത് പറഞ്ഞു. അന്ന് അച്ചനിൽനിന്നു കേട്ട ആശ്വാസവാക്കുകൾ പ്രചോദനമായി ഇപ്പോഴും മനസിലുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പതറാതെ മുന്നോട്ടുപോകാൻ ആ വാക്കുകൾ സഹായകമായി.
സുപ്രീം കോടതി വിധി വന്നശേഷം പുതുവയച്ചനെ കാണാൻ ആഗ്രഹിച്ചിരുന്നു. ജീവിതത്തിലെ സംഘർഷനിമിഷങ്ങളിൽ അച്ചൻ സമ്മാനിച്ച ബൈബിളും പ്രാർഥനയും ആശ്വാസം പകർന്നിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിലേക്കു സജീവമായി തിരിച്ചുവരാനാകുമെന്ന് ആശംസിച്ച ഫാ. പുതുവ ശ്രീശാന്തിനു തുടർന്നും പ്രാർഥനകളും പിന്തുണയും ഉണ്ടാകുമെന്നറിയിച്ചാണു മടങ്ങിയത്.