തിരുവനന്തപുരം: ആർഎംപി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ സഹായിക്കുന്നത് ഇത് ആദ്യമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർഎംപി എന്നും യുഡിഎഫിനെ സഹായിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി നിർണയത്തോടെ കോണ്‍ഗ്രസിൽ കലാപം ഉണ്ടായിരിക്കുകയാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും അവർക്കു നേതൃത്വമില്ലാതായി. സോണിയാഗാന്ധിയുമായി ബന്ധമുള്ള നേതാക്കളെല്ലാം ഒഴിവാക്കപ്പെടുന്നു. കെ.വി. തോമസും ടോം വടക്കനും തഴയപ്പെട്ടു. ടോം വടക്കനും സംസ്ഥാനത്ത് ഉമ്മൻചാണ്ടിയുടെ മനഃസാക്ഷിയായിരുന്ന കെ.എസ്. രാധാകൃഷ്ണനും ബിജെപിയിലെത്തി. എഐസിസി മാത്രമല്ല കെപിസിസിയും ബിജെപിയിലേക്കുളള റിക്രൂട്ടിംഗ് ഏജൻസിയായി മാറി.
യുഡിഎഫ് ഘടകകക്ഷിയായ കേരളകോണ്‍ഗ്രസിന്റെ വർക്കിംഗ് ചെയർമാനോട് കോണ്‍ഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ പറയുന്നതുവരെ കാര്യങ്ങളെത്തി. ഇത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു തുറന്നുകാട്ടുന്നത്. ബിജെപിയിൽ നടക്കുന്നതു ജയിക്കാവുന്ന സീറ്റിനുവേണ്ടിയുള്ള തർക്കമല്ല, പണത്തിനുവേണ്ടിയുള്ള അടിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി നിർണയത്തോടെ കോണ്‍ഗ്രസിൽ കലാപം ഉണ്ടായിരിക്കുകയാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും അവർക്കു നേതൃത്വമില്ലാതായി. സോണിയാഗാന്ധിയുമായി ബന്ധമുള്ള നേതാക്കളെല്ലാം ഒഴിവാക്കപ്പെടുന്നു. കെ.വി. തോമസും ടോം വടക്കനും തഴയപ്പെട്ടു. ടോം വടക്കനും സംസ്ഥാനത്ത് ഉമ്മൻചാണ്ടിയുടെ മനഃസാക്ഷിയായിരുന്ന കെ.എസ്. രാധാകൃഷ്ണനും ബിജെപിയിലെത്തി. എഐസിസി മാത്രമല്ല കെപിസിസിയും ബിജെപിയിലേക്കുളള റിക്രൂട്ടിംഗ് ഏജൻസിയായി മാറി.
യുഡിഎഫ് ഘടകകക്ഷിയായ കേരളകോണ്‍ഗ്രസിന്റെ വർക്കിംഗ് ചെയർമാനോട് കോണ്‍ഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ പറയുന്നതുവരെ കാര്യങ്ങളെത്തി. ഇത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു തുറന്നുകാട്ടുന്നത്. ബിജെപിയിൽ നടക്കുന്നതു ജയിക്കാവുന്ന സീറ്റിനുവേണ്ടിയുള്ള തർക്കമല്ല, പണത്തിനുവേണ്ടിയുള്ള അടിയാണെന്നും അദ്ദേഹം പറഞ്ഞു.